തലസ്ഥാനത്ത് ആംബുലന്‍സിലും വന്‍കൊള്ള; 500 രൂപയ്ക്ക് 0.02 ലിറ്റര്‍ ഇന്ധനം; ഒടുവില്‍ പമ്പിന് പൂട്ടിട്ട് ലീഗല്‍ മെട്രോളജി

തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സില്‍ നിറച്ച ഇന്ധനത്തില്‍ വന്‍ കൊള്ള നടത്തിയ പമ്പ് ലീഗല്‍ മെട്രോളജി വകുപ്പ് പൂട്ടിച്ചു. മുക്കോലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പമ്പ് ആണ് ലീഗല്‍ മെട്രോളജി വകുപ്പ് പ്രവര്‍ത്തനാനുമതി നിഷേധിച്ച് നോട്ടീസ് നല്‍കിയത്.

വ്യാഴാഴ്ച രാത്രിയാണ് സംഭവം. ബൈപ്പാസ് മുറിച്ചുകടക്കാന്‍ ശ്രമിച്ച കാല്‍നട യാത്രക്കാരന് ഇരുചക്ര വാഹനം ഇടിച്ച് പരിക്കേറ്റു. തുടര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ ആംബുലന്‍സ് ഈഞ്ചയ്ക്കലിന് സമീപം വഴിയിലായി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡ്രൈവര്‍ക്ക് വാഹനത്തില്‍ ഇന്ധനം ഇല്ലെന്ന് മനസിലായത്.

തുടര്‍ന്ന് പരിക്കേറ്റയാളെ മറ്റൊരു ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ആംബുലന്‍സ് യാത്ര ആരംഭിക്കുന്നതിന് മുന്‍പായി 500 രൂപയ്ക്ക് ഇന്ധനം നിറച്ചിരുന്നു. ഇതിന്റെ ബില്ല് പരിശോധിച്ചതോടെയാണ് 2.14 രൂപയ്ക്ക് 0.02 ലിറ്റര്‍ ഇന്ധനം മാത്രമാണ് തനിക്ക് ലഭിച്ചതെന്ന് ആംബുലന്‍സ് ഡ്രൈവര്‍ക്ക് മനസിലായത്.

ഇതിന് പിന്നാലെ ആംബുലന്‍സ് ഡ്രൈവര്‍ നാട്ടുകാരുമായി പമ്പിലെത്തി ജീവനക്കാരോട് വിശദീകരണം തേടിയെങ്കിലും ജീവനക്കാര്‍ വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി. ഇതോടെ നാട്ടുകാര്‍ പമ്പില്‍ പ്രതിഷേധം ആരംഭിച്ചു. തുടര്‍ന്ന് വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി ലീഗല്‍ മെട്രോളജി വകുപ്പിനെ വിളിച്ചുവരുത്തി.

ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ ഇന്ധനം നിറച്ചതില്‍ വന്‍ തട്ടിപ്പ് നടന്നിട്ടുള്ളതായി കണ്ടെത്തി. ഇതേ തുടര്‍ന്ന് പമ്പിന്റെ പ്രവര്‍ത്തനാനുമതി നിഷേധിച്ച് സ്റ്റോപ്പ് മെമോ നല്‍കുകയായിരുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ