എളമക്കരയില്‍ അച്ഛനും മകളും മരിച്ച നിലയില്‍ കണ്ട സംഭവം: ആറ് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

എറണാകുളം എളമക്കരയില്‍ അച്ഛനേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. മരിച്ച ആറു വയസുകാരി കുഞ്ഞ് ലൈംഗികപീഡനത്തിന് ഇരയായിരുന്നു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തിന് തൊട്ടുമുന്‍പും കുട്ടി പീഡിപ്പിക്കപ്പെട്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളത്. കഴിഞ്ഞ മാസം 16നാണ് എളമക്കര പോണേക്കരയിലെ വാടകവീട്ടില്‍ പവിശങ്കറേയും ആറു വയസുകാരി മകളേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളെ കിടക്കയില്‍ കിടക്കുന്ന രീതിയിലും പിതാവിനെ തൂങ്ങിനില്‍ക്കുന്ന രീതിയിലുമാണ് കണ്ടെത്തിയത്. സംഭവത്തില്‍ എളമക്കര പൊലീസ് പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്തു. അന്വേഷണം നടക്കുകയാണെന്നും ആരാണ് പീഡിപ്പിച്ചത് എന്നതിനെക്കുറിച്ച് അന്വേഷണത്തിനു ശേഷമേ പറയാന്‍ കഴിയൂ എന്നും പൊലീസ് വ്യക്തമാക്കി.

മകള്‍ക്ക് വിഷം കൊടുത്തശേഷം പിതാവ് ജീവനൊടുക്കുകയായിരുന്നു എന്നായിരുന്നു പൊലീസ് നിഗമനം. കുട്ടിയുടെ ശരീരത്തില്‍ ചില മുറിവുകള്‍ കണ്ടെത്തിയതിനെക്കുറിച്ച് പൊലീസിന് നേരത്തെ തന്നെ സംശയങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴാണ് ആറ് വയസുള്ള കുഞ്ഞ് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും, മരണത്തിന് തൊട്ടുമുന്‍പും കുട്ടി പീഡിപ്പിക്കപ്പെട്ടെന്നും പരാമര്‍ശമുള്ളത്. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലെ മുറിവുകളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

സെയില്‍സ്മാനായി ജോലി ചെയ്തിരുന്ന പവിശങ്കറിന് കുറച്ചു കാലമായി ജോലിയില്ലായിരുന്നു. കുടുംബ പ്രശ്‌നങ്ങളായിരിക്കാം മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ പിതാവിനെ പ്രേരിപ്പിച്ചത് എന്നായിരുന്നു പൊലീസ് ആദ്യം കരുതിയിരുന്നത്. ഇടപ്പള്ളിയിലെ ഷോപ്പിങ് മാളില്‍ ജോലി ചെയ്യുന്ന കുട്ടിയുടെ അമ്മ രാത്രി ഷിഫ്റ്റ് അവസാനിച്ച ശേഷം വീട്ടിലെത്തിയപ്പോള്‍ പൂട്ടിക്കിടക്കുന്ന നിലയിലാണ് വീട് ഉണ്ടായിരുന്നത്. പവിശങ്കറിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമായിരുന്നു. മകളെയും ഭര്‍ത്താവിനെയും കാണാതായതോടെ പരിഭ്രാന്തയായ അമ്മ പൂത്തോട്ടയിലുള്ള ബന്ധുവിന്റെ വീട്ടിലെത്തി. രാത്രി മുഴുവന്‍ പവിശങ്കറെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച്ഓഫ് ചെയ്ത നിലയിലായിരുന്നു. രാവിലെ വീണ്ടും വീട്ടിലെത്തിയപ്പോള്‍ വാതില്‍ അടഞ്ഞാണ് കിടന്നിരുന്നതെങ്കിലും പൂട്ടിയിരുന്നില്ല. താക്കോല്‍ വാതിലില്‍ തന്നെ വച്ചിരുന്നു. അകത്തു കയറി നോക്കുമ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

Latest Stories

പറഞ്ഞു വിടുമ്പോൾ മാന്യത കാണിക്കാമായിരുന്നു, ഗുരുതര പരാമര്‍ശം നടത്തിയിട്ടും സച്ചിദാനന്ദൻ തുടരുന്നു; സര്‍ക്കാരിനെതിരെ തുറന്നടിച്ച് പ്രേംകുമാര്‍

പൂരം അലങ്കോലപ്പെട്ടതില്‍ ജില്ലാ കളക്ടറാണ് ഒന്നാംപ്രതിയായി വരേണ്ടതെന്ന് മുന്‍ മന്ത്രി വി എസ്. സുനില്‍കുമാര്‍; പൂരം കലക്കലില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്, അതാണ് പുറത്തുവരേണ്ടത്

ഒന്നിച്ച് അഭിനയിക്കാന്‍ വയ്യ, ആദ്യം സിനിമയില്‍ നിന്നും ഒഴിവാക്കി, പിന്നീട് പ്രണയത്തിലായി..; പ്രേമം അഭിനയിച്ച് പ്രേമത്തിലായവര്‍

സംസ്ഥാനത്തിന്റെ വാതിൽ ആര്‍ക്ക് തുറക്കും?

സ്വര്‍ണവില വീണ്ടും മുകളിലേക്ക്; ഇന്ന് ഒറ്റയടിക്ക് കൂടിയത് 1920 രൂപ!

നന്ദഗോവിന്ദം ഭജന്‍സിനുള്ള തുക കാണിച്ചത് ഓഡിറ്റ് റിപ്പോര്‍ട്ടിലെ പിശക്, അശ്രദ്ധ; മുഖ്യമന്ത്രിക്ക് കട്ടില്‍ വാങ്ങാന്‍ തുക ചെലവഴിച്ചുവെന്ന പരാമര്‍ശം ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഇല്ലെന്നും ദേവസ്വം ബോര്‍ഡ്; അയ്യപ്പസംഗമത്തില്‍ വിശദീകരണം

2016ലെ പ്രോജക്ട് മുടങ്ങി, 20 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷിന് വക്കീൽ നോട്ടീസ്

സിൽവർ ലൈനിനു പകരം റാപ്പിഡ് റെയിലുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്; അനുമതി തേടി മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തു നല്‍കി

'മുഖ്യമന്ത്രി തിരക്കുള്ളയാൾ, കപടമായി പെരുമാറുന്ന ആളല്ല'; സെൽഫി വിവാദത്തിൽ കെ. കെ. ശൈലജ

രാഹുലിനെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസ്: എംബസിയിൽ നിന്ന് വീഡിയോ കോൺഫറൻസിങ് വഴി അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി