ആലപ്പുഴയില്‍ കര്‍ഷകന്‍ വിഷം കഴിച്ചു; കൃഷിനാശത്തെ തുടര്‍ന്നെന്ന് സൂചന

ആലപ്പുഴ എടത്വയില്‍ നെല്‍ കര്‍ഷകന്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോയിക്കല്‍മുക്ക് പുത്തന്‍പറമ്പില്‍ ബിനു തോമസ് (45) ആണ് വിഷം കഴിച്ചത്. ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൃഷിനാശത്തില്‍ മനംനോന്താണ് ആത്മഹത്യാ ശ്രമമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതയില്ലെന്നും അന്വേഷണം നടക്കുകയാണെന്നും എടത്വ പൊലീസ് പറഞ്ഞു.

ഇന്നലെ വൈകിട്ട് മങ്കോട്ട ഇല്ലം പള്ളിക്കടുത്ത് ബിനുവിന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിലെ ഷെഡിലാണ് വിഷം കഴിച്ച നിലയില്‍ ബിനുവിനെ കണ്ടെത്തിയത്. നെല്ലിന് അടിക്കുന്ന കീടനാശിനിയാണ് കഴിച്ചതെന്നാണ് വിവരം. എടത്വ കൃഷിഭവന്‍ പരിധിയില്‍ മങ്കോട്ട, ചട്ടുകം പാടശേഖരങ്ങളായി പാട്ടത്തിനെടുത്ത ഭൂമിയിലെ ബിനുവിന്റെ നാലേക്കറോളം വരുന്ന കൃഷി മഴയില്‍ നശിച്ചിരുന്നു.

ഇതിന് പിന്നാലെ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് വിഷം കഴിച്ച് മരിക്കാന്‍ ശ്രമിച്ചതെന്നാണ് സൂചന. ബിനു അപകടനില തരണം ചെയ്തിട്ടില്ല. ഇദ്ദേഹത്തിന്റെ ഭാര്യ വിദേശത്താണ്. അമ്മയോടൊപ്പമായിരുന്നു ബിനു താമസിച്ചിരുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ