പരീക്ഷയ്ക്ക് സര്‍വകലാശാലാ പേപ്പറില്‍ ഉത്തരമെഴുതി കൊണ്ടുവന്ന് പ്രധാന ഷീറ്റില്‍ തിരുകിക്കയറ്റി; വിദ്യാര്‍ത്ഥി പിടിയില്‍

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഒന്നാംവര്‍ഷ ബി.എ.സോഷ്യോളജി പരീക്ഷയ്ക്ക് സര്‍വകലാശാലാ പേപ്പറില്‍ ഉത്തരമെഴുതി കൊണ്ടുവന്ന വിദ്യാര്‍ത്ഥി പിടിയില്‍. ഉത്തരങ്ങള്‍ വിദ്യാര്‍ത്ഥി പുറത്തുനിന്ന് എഴുതി കൊണ്ടുവന്ന് ഉത്തരക്കടലാസിന്റെ പ്രധാന ഷീറ്റില്‍ തിരുകിക്കയറ്റിയത് കോളജ് അധികൃതര്‍ കണ്ടെത്തുകയായിരുന്നു. കൊയിലാണ്ടി ഗുരുദേവാ കോളേജ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലാണ് സംഭവം.

വ്യാഴാഴ്ച നടന്ന പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത് . ഗുരുദേവ കോളജ് കേന്ദ്രമായി പരീക്ഷയെഴുതിയ പുറത്തു നിന്നെത്തിയ വിദ്യാര്‍ത്ഥിയാണ് ഉത്തരങ്ങള്‍ എഴുതി കൊണ്ടുവന്നത്. സര്‍വകലാശാല വിവിധ പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന അഡീഷണല്‍ ഷീറ്റിലാണ് ഉത്തരം എഴുതി കൊണ്ടുവന്നത്. ഈ ഉത്തരക്കടലാസ് മെയിന്‍ ഷീറ്റിലെ പേജ് മാറ്റി അതേസ്ഥാനത്ത് തിരുകിക്കയറ്റുകയായിരുന്നു.

ഉത്തരക്കടലാസിലെ സീരിയല്‍ നമ്പറിലെ വ്യത്യാസം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കോളജ് അധികൃതര്‍ പരിശോധന നടത്തിയപ്പോഴാണ് ഇത് കണ്ടെത്തിയത്. പുറത്തുനിന്ന് നേരത്തേ എഴുതി തയ്യാറാക്കിയ ഉത്തരക്കടലാസാണ് ഉപയോഗിച്ചതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞതായി പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ ഭാസ്‌കന്‍ പറഞ്ഞു.

സര്‍വകലാശാലാ പരീക്ഷാകണ്‍ട്രോളര്‍ക്ക് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയതായും പ്രിന്‍സിപ്പല്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് സ്‌പെഷ്യല്‍ബ്രാഞ്ചും അന്വേഷണം തുടങ്ങി. 30 പ്രൈവറ്റ് വിദ്യാര്‍ത്ഥികളാണ് ഗുരുദേവ സെന്റര്‍ കേന്ദ്രമായി പരീക്ഷ എഴുതിയത്.

Latest Stories

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്