വത്തിക്കാന്‍ കലാപ ആഹ്വാനം നടത്തുന്നുവെന്ന് അല്‍മായ മുന്നേറ്റം; ബസലിക്കയില്‍ ഏകീകൃത കുര്‍ബാന നടത്താന്‍ നീക്കം; സംഘടിച്ചെത്തി വിമതര്‍; വന്‍പൊലീസ് സന്നാഹം

എറണാകുളം അതിരൂപതയുടെ ആസ്ഥാനമായ സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയിലടക്കമുള്ള 326 പള്ളികളിലും ജനാഭിമുഖ കുര്‍ബാനയെ അനുവദിക്കൂവെന്ന് അല്‍മായ മുന്നേറ്റം.പള്ളികളില്‍ ഏകീകൃത കുര്‍ബാന നടത്തണമെന്ന വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് മാര്‍ സിറില്‍ വാസിലിന്റെ നിര്‍ദ്ദേശം അംഗീകരിക്കില്ല. സെന്റ് മേരിസ് ബസിലിക്കയില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിച്ചാല്‍ തടയുമെന്നും അല്‍മായ മുന്നേറ്റവും ബസിലിക്ക കൂട്ടായ്മയും അറിയിച്ചു. മാര്‍പ്പാപ്പയുടെ പ്രതിനിധി കലാപ ആഹ്വാനം നടത്തുകയാണെന്നും വിശ്വാസികളെ വഞ്ചിച്ച് സിനഡില്‍ ഒപ്പം നില്‍ക്കുന്ന വൈദികരെ ഒറ്റപ്പെടുത്തുമെന്നും മുന്നറിയിപ്പുണ്ട്.

കുര്‍ബാന തര്‍ക്കം നിലനില്‍ക്കുന്ന എറണാകുളം സെന്റ് മേരിസ് ബസിലിക്കയില്‍ ഇന്നലെ പള്ളി വികാരി ചുമതലയേറ്റിരുന്നു. ഫാ. ആന്റണി പൂതവേലിലാണ് ചുമതലയേറ്റത്. കനത്ത പൊലീസ് സുരക്ഷയില്‍ രാവിലെയാണ് ചുമതലയേറ്റത്. എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ ഏകീകൃത കുര്‍ബാന നടത്തണമെന്ന വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് മാര്‍ സിറില്‍ വാസിലിന്റെ അന്ത്യശാസനം വന്ന പശ്ചാത്തലത്തിലാണ് കനത്ത സുരക്ഷയില്‍ പള്ളി വികാരിയുടെ ചുമതലയേല്‍ക്കല്‍. ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്താണ്, ഫാ. ആന്റണി പൂതവേലിലിനെ അഡ്മിനിസ്ട്രേറ്ററായും പള്ളിവികാരിയായും നിയമിച്ചത്.

കഴിഞ്ഞ തവണ പള്ളി വികാരി ചുമതലയേല്‍ക്കാന്‍ എത്തിയപ്പോള്‍ സംഘര്‍ഷമുണ്ടായിരുന്നു. വിമത വിഭാഗം സംഘര്‍ഷവുമായെത്തുകയായിരുന്നു. എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലെ മുഴുവന്‍ പള്ളികളിലും ഏകീകൃത കുര്‍ബാന അര്‍പ്പിക്കണം എന്നാണ് അന്ത്യശാസനം. ഈ നിര്‍ദ്ദേശം പാലിക്കപ്പെട്ടില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് പോകാനുള്ള അധികാരം ആര്‍ച്ച് ബിഷപ്പ് മാര്‍ സിറില്‍ വാസിലിനുണ്ട്. മാര്‍പ്പാപ്പയുടെ പ്രതിരൂപമായി കണക്കാക്കുന്ന അദ്ദേഹത്തിന് കര്‍ശന നടപടികളെടുക്കാനുള്ള അധികാരമുണ്ട്.

ബസിലിക്ക അഡ്മിനിസ്ട്രേറ്റര്‍ കൂടിയായ ഫാ. ആന്റണി പൂതവേലിയെ ജൂലായ് നാലിനാണ് വികാരിയായി നിയമിച്ചത്. വിശ്വാസികള്‍ പള്ളിയില്‍ ഉപരോധം തുടര്‍ന്നതിനാല്‍ ചുമതല ഏറ്റെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. വന്‍ പോലീസ് സന്നാഹത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ ആറരയോടെയാണ് ഫാ. പൂതവേലി പള്ളിയിലെത്തിയത്. തുടര്‍ന്ന് പള്ളി കൈക്കാരനില്‍ നിന്ന് താക്കോല്‍ വാങ്ങി ഔദ്യോഗിക വസതിയില്‍ പ്രവേശിച്ച് വികാരിയുടെ ചുമതല ഏറ്റെടുത്തു.

ഞായറാഴ്ച ബസിലിക്കയില്‍ സിനഡ് നിര്‍ദേശിച്ച ഏകീകൃത കുര്‍ബാന അര്‍പ്പിക്കുമെന്ന് സ്ഥാനമേറ്റെടുത്ത ശേഷം പൂതവേലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രക്ഷുബ്ധമായ സാഹചര്യത്തിലാണ് ഈ ചുമതല ഏറ്റെടുക്കുന്നത്. ഏകീകൃത കുര്‍ബാന മാത്രമേ പാടുള്ളൂ എന്ന് കര്‍ശന നിര്‍ദേശമുണ്ട് – പൂതവേലി പറഞ്ഞു. ഏകീകൃത കുര്‍ബാനയില്‍ തടസ്സമുണ്ടായാല്‍ പിന്നീട് അവിടെ യാതൊരു തരത്തിലുമുള്ള കുര്‍ബാന ഉണ്ടാകില്ലെന്നും എന്നാല്‍, പള്ളി തുറന്നിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബസിലിക്കയുടെ വികാരിയായി സ്ഥാനമേറ്റ ഫാദര്‍ ആന്റണി പൂതവേലിലിന്റെ നേതൃത്വത്തില്‍ രാവിലെ 9 മണിക്കാണ് എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കുക.

കോണ്‍ഗ്രഗേഷനിലെ എല്ലാ വൈദികരും ഇന്നത്തെ ഏകീകൃത കുര്‍ബാനയില്‍ പങ്കെടുക്കണം എന്ന് പ്രയര്‍ ജനറല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫാദര്‍ ആന്റണി പൂതവേലിലിനെയും ഏകീകൃത കുര്‍ബാനയും തടയും എന്നാണ് ഒരു വിഭാഗം വിശ്വാസികളുടെ നിലപാട്. എന്നാല്‍ സിനഡ് നിര്‍ദ്ദേശിച്ച ഏകീകൃത കുര്‍ബാന അര്‍പ്പിക്കുമെന്ന നിലപാടിലാണ് ഫാദര്‍ ആന്റണി പൂതവേലില്‍. ഏകീകൃത കുര്‍ബാന മാത്രമേ പാടുള്ളുവെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ടെന്ന് സൂചിപ്പിച്ച പൂതവേലില്‍ ഏകീകൃത കുര്‍ബാനയില്‍ തടസ്സമുണ്ടായാല്‍ പിന്നീട് ഒരു തരത്തിലുള്ള കുര്‍ബാനയും ഉണ്ടാകില്ലെന്നും എന്നാല്‍ പള്ളി തുറന്നിടുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക