വത്തിക്കാന്‍ കലാപ ആഹ്വാനം നടത്തുന്നുവെന്ന് അല്‍മായ മുന്നേറ്റം; ബസലിക്കയില്‍ ഏകീകൃത കുര്‍ബാന നടത്താന്‍ നീക്കം; സംഘടിച്ചെത്തി വിമതര്‍; വന്‍പൊലീസ് സന്നാഹം

എറണാകുളം അതിരൂപതയുടെ ആസ്ഥാനമായ സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയിലടക്കമുള്ള 326 പള്ളികളിലും ജനാഭിമുഖ കുര്‍ബാനയെ അനുവദിക്കൂവെന്ന് അല്‍മായ മുന്നേറ്റം.പള്ളികളില്‍ ഏകീകൃത കുര്‍ബാന നടത്തണമെന്ന വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് മാര്‍ സിറില്‍ വാസിലിന്റെ നിര്‍ദ്ദേശം അംഗീകരിക്കില്ല. സെന്റ് മേരിസ് ബസിലിക്കയില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിച്ചാല്‍ തടയുമെന്നും അല്‍മായ മുന്നേറ്റവും ബസിലിക്ക കൂട്ടായ്മയും അറിയിച്ചു. മാര്‍പ്പാപ്പയുടെ പ്രതിനിധി കലാപ ആഹ്വാനം നടത്തുകയാണെന്നും വിശ്വാസികളെ വഞ്ചിച്ച് സിനഡില്‍ ഒപ്പം നില്‍ക്കുന്ന വൈദികരെ ഒറ്റപ്പെടുത്തുമെന്നും മുന്നറിയിപ്പുണ്ട്.

കുര്‍ബാന തര്‍ക്കം നിലനില്‍ക്കുന്ന എറണാകുളം സെന്റ് മേരിസ് ബസിലിക്കയില്‍ ഇന്നലെ പള്ളി വികാരി ചുമതലയേറ്റിരുന്നു. ഫാ. ആന്റണി പൂതവേലിലാണ് ചുമതലയേറ്റത്. കനത്ത പൊലീസ് സുരക്ഷയില്‍ രാവിലെയാണ് ചുമതലയേറ്റത്. എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ ഏകീകൃത കുര്‍ബാന നടത്തണമെന്ന വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് മാര്‍ സിറില്‍ വാസിലിന്റെ അന്ത്യശാസനം വന്ന പശ്ചാത്തലത്തിലാണ് കനത്ത സുരക്ഷയില്‍ പള്ളി വികാരിയുടെ ചുമതലയേല്‍ക്കല്‍. ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്താണ്, ഫാ. ആന്റണി പൂതവേലിലിനെ അഡ്മിനിസ്ട്രേറ്ററായും പള്ളിവികാരിയായും നിയമിച്ചത്.

കഴിഞ്ഞ തവണ പള്ളി വികാരി ചുമതലയേല്‍ക്കാന്‍ എത്തിയപ്പോള്‍ സംഘര്‍ഷമുണ്ടായിരുന്നു. വിമത വിഭാഗം സംഘര്‍ഷവുമായെത്തുകയായിരുന്നു. എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലെ മുഴുവന്‍ പള്ളികളിലും ഏകീകൃത കുര്‍ബാന അര്‍പ്പിക്കണം എന്നാണ് അന്ത്യശാസനം. ഈ നിര്‍ദ്ദേശം പാലിക്കപ്പെട്ടില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് പോകാനുള്ള അധികാരം ആര്‍ച്ച് ബിഷപ്പ് മാര്‍ സിറില്‍ വാസിലിനുണ്ട്. മാര്‍പ്പാപ്പയുടെ പ്രതിരൂപമായി കണക്കാക്കുന്ന അദ്ദേഹത്തിന് കര്‍ശന നടപടികളെടുക്കാനുള്ള അധികാരമുണ്ട്.

ബസിലിക്ക അഡ്മിനിസ്ട്രേറ്റര്‍ കൂടിയായ ഫാ. ആന്റണി പൂതവേലിയെ ജൂലായ് നാലിനാണ് വികാരിയായി നിയമിച്ചത്. വിശ്വാസികള്‍ പള്ളിയില്‍ ഉപരോധം തുടര്‍ന്നതിനാല്‍ ചുമതല ഏറ്റെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. വന്‍ പോലീസ് സന്നാഹത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ ആറരയോടെയാണ് ഫാ. പൂതവേലി പള്ളിയിലെത്തിയത്. തുടര്‍ന്ന് പള്ളി കൈക്കാരനില്‍ നിന്ന് താക്കോല്‍ വാങ്ങി ഔദ്യോഗിക വസതിയില്‍ പ്രവേശിച്ച് വികാരിയുടെ ചുമതല ഏറ്റെടുത്തു.

ഞായറാഴ്ച ബസിലിക്കയില്‍ സിനഡ് നിര്‍ദേശിച്ച ഏകീകൃത കുര്‍ബാന അര്‍പ്പിക്കുമെന്ന് സ്ഥാനമേറ്റെടുത്ത ശേഷം പൂതവേലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രക്ഷുബ്ധമായ സാഹചര്യത്തിലാണ് ഈ ചുമതല ഏറ്റെടുക്കുന്നത്. ഏകീകൃത കുര്‍ബാന മാത്രമേ പാടുള്ളൂ എന്ന് കര്‍ശന നിര്‍ദേശമുണ്ട് – പൂതവേലി പറഞ്ഞു. ഏകീകൃത കുര്‍ബാനയില്‍ തടസ്സമുണ്ടായാല്‍ പിന്നീട് അവിടെ യാതൊരു തരത്തിലുമുള്ള കുര്‍ബാന ഉണ്ടാകില്ലെന്നും എന്നാല്‍, പള്ളി തുറന്നിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബസിലിക്കയുടെ വികാരിയായി സ്ഥാനമേറ്റ ഫാദര്‍ ആന്റണി പൂതവേലിലിന്റെ നേതൃത്വത്തില്‍ രാവിലെ 9 മണിക്കാണ് എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കുക.

കോണ്‍ഗ്രഗേഷനിലെ എല്ലാ വൈദികരും ഇന്നത്തെ ഏകീകൃത കുര്‍ബാനയില്‍ പങ്കെടുക്കണം എന്ന് പ്രയര്‍ ജനറല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫാദര്‍ ആന്റണി പൂതവേലിലിനെയും ഏകീകൃത കുര്‍ബാനയും തടയും എന്നാണ് ഒരു വിഭാഗം വിശ്വാസികളുടെ നിലപാട്. എന്നാല്‍ സിനഡ് നിര്‍ദ്ദേശിച്ച ഏകീകൃത കുര്‍ബാന അര്‍പ്പിക്കുമെന്ന നിലപാടിലാണ് ഫാദര്‍ ആന്റണി പൂതവേലില്‍. ഏകീകൃത കുര്‍ബാന മാത്രമേ പാടുള്ളുവെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ടെന്ന് സൂചിപ്പിച്ച പൂതവേലില്‍ ഏകീകൃത കുര്‍ബാനയില്‍ തടസ്സമുണ്ടായാല്‍ പിന്നീട് ഒരു തരത്തിലുള്ള കുര്‍ബാനയും ഉണ്ടാകില്ലെന്നും എന്നാല്‍ പള്ളി തുറന്നിടുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു