വത്തിക്കാന്‍ കലാപ ആഹ്വാനം നടത്തുന്നുവെന്ന് അല്‍മായ മുന്നേറ്റം; ബസലിക്കയില്‍ ഏകീകൃത കുര്‍ബാന നടത്താന്‍ നീക്കം; സംഘടിച്ചെത്തി വിമതര്‍; വന്‍പൊലീസ് സന്നാഹം

എറണാകുളം അതിരൂപതയുടെ ആസ്ഥാനമായ സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയിലടക്കമുള്ള 326 പള്ളികളിലും ജനാഭിമുഖ കുര്‍ബാനയെ അനുവദിക്കൂവെന്ന് അല്‍മായ മുന്നേറ്റം.പള്ളികളില്‍ ഏകീകൃത കുര്‍ബാന നടത്തണമെന്ന വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് മാര്‍ സിറില്‍ വാസിലിന്റെ നിര്‍ദ്ദേശം അംഗീകരിക്കില്ല. സെന്റ് മേരിസ് ബസിലിക്കയില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിച്ചാല്‍ തടയുമെന്നും അല്‍മായ മുന്നേറ്റവും ബസിലിക്ക കൂട്ടായ്മയും അറിയിച്ചു. മാര്‍പ്പാപ്പയുടെ പ്രതിനിധി കലാപ ആഹ്വാനം നടത്തുകയാണെന്നും വിശ്വാസികളെ വഞ്ചിച്ച് സിനഡില്‍ ഒപ്പം നില്‍ക്കുന്ന വൈദികരെ ഒറ്റപ്പെടുത്തുമെന്നും മുന്നറിയിപ്പുണ്ട്.

കുര്‍ബാന തര്‍ക്കം നിലനില്‍ക്കുന്ന എറണാകുളം സെന്റ് മേരിസ് ബസിലിക്കയില്‍ ഇന്നലെ പള്ളി വികാരി ചുമതലയേറ്റിരുന്നു. ഫാ. ആന്റണി പൂതവേലിലാണ് ചുമതലയേറ്റത്. കനത്ത പൊലീസ് സുരക്ഷയില്‍ രാവിലെയാണ് ചുമതലയേറ്റത്. എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ ഏകീകൃത കുര്‍ബാന നടത്തണമെന്ന വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് മാര്‍ സിറില്‍ വാസിലിന്റെ അന്ത്യശാസനം വന്ന പശ്ചാത്തലത്തിലാണ് കനത്ത സുരക്ഷയില്‍ പള്ളി വികാരിയുടെ ചുമതലയേല്‍ക്കല്‍. ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്താണ്, ഫാ. ആന്റണി പൂതവേലിലിനെ അഡ്മിനിസ്ട്രേറ്ററായും പള്ളിവികാരിയായും നിയമിച്ചത്.

കഴിഞ്ഞ തവണ പള്ളി വികാരി ചുമതലയേല്‍ക്കാന്‍ എത്തിയപ്പോള്‍ സംഘര്‍ഷമുണ്ടായിരുന്നു. വിമത വിഭാഗം സംഘര്‍ഷവുമായെത്തുകയായിരുന്നു. എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലെ മുഴുവന്‍ പള്ളികളിലും ഏകീകൃത കുര്‍ബാന അര്‍പ്പിക്കണം എന്നാണ് അന്ത്യശാസനം. ഈ നിര്‍ദ്ദേശം പാലിക്കപ്പെട്ടില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് പോകാനുള്ള അധികാരം ആര്‍ച്ച് ബിഷപ്പ് മാര്‍ സിറില്‍ വാസിലിനുണ്ട്. മാര്‍പ്പാപ്പയുടെ പ്രതിരൂപമായി കണക്കാക്കുന്ന അദ്ദേഹത്തിന് കര്‍ശന നടപടികളെടുക്കാനുള്ള അധികാരമുണ്ട്.

ബസിലിക്ക അഡ്മിനിസ്ട്രേറ്റര്‍ കൂടിയായ ഫാ. ആന്റണി പൂതവേലിയെ ജൂലായ് നാലിനാണ് വികാരിയായി നിയമിച്ചത്. വിശ്വാസികള്‍ പള്ളിയില്‍ ഉപരോധം തുടര്‍ന്നതിനാല്‍ ചുമതല ഏറ്റെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. വന്‍ പോലീസ് സന്നാഹത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ ആറരയോടെയാണ് ഫാ. പൂതവേലി പള്ളിയിലെത്തിയത്. തുടര്‍ന്ന് പള്ളി കൈക്കാരനില്‍ നിന്ന് താക്കോല്‍ വാങ്ങി ഔദ്യോഗിക വസതിയില്‍ പ്രവേശിച്ച് വികാരിയുടെ ചുമതല ഏറ്റെടുത്തു.

ഞായറാഴ്ച ബസിലിക്കയില്‍ സിനഡ് നിര്‍ദേശിച്ച ഏകീകൃത കുര്‍ബാന അര്‍പ്പിക്കുമെന്ന് സ്ഥാനമേറ്റെടുത്ത ശേഷം പൂതവേലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രക്ഷുബ്ധമായ സാഹചര്യത്തിലാണ് ഈ ചുമതല ഏറ്റെടുക്കുന്നത്. ഏകീകൃത കുര്‍ബാന മാത്രമേ പാടുള്ളൂ എന്ന് കര്‍ശന നിര്‍ദേശമുണ്ട് – പൂതവേലി പറഞ്ഞു. ഏകീകൃത കുര്‍ബാനയില്‍ തടസ്സമുണ്ടായാല്‍ പിന്നീട് അവിടെ യാതൊരു തരത്തിലുമുള്ള കുര്‍ബാന ഉണ്ടാകില്ലെന്നും എന്നാല്‍, പള്ളി തുറന്നിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബസിലിക്കയുടെ വികാരിയായി സ്ഥാനമേറ്റ ഫാദര്‍ ആന്റണി പൂതവേലിലിന്റെ നേതൃത്വത്തില്‍ രാവിലെ 9 മണിക്കാണ് എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കുക.

കോണ്‍ഗ്രഗേഷനിലെ എല്ലാ വൈദികരും ഇന്നത്തെ ഏകീകൃത കുര്‍ബാനയില്‍ പങ്കെടുക്കണം എന്ന് പ്രയര്‍ ജനറല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫാദര്‍ ആന്റണി പൂതവേലിലിനെയും ഏകീകൃത കുര്‍ബാനയും തടയും എന്നാണ് ഒരു വിഭാഗം വിശ്വാസികളുടെ നിലപാട്. എന്നാല്‍ സിനഡ് നിര്‍ദ്ദേശിച്ച ഏകീകൃത കുര്‍ബാന അര്‍പ്പിക്കുമെന്ന നിലപാടിലാണ് ഫാദര്‍ ആന്റണി പൂതവേലില്‍. ഏകീകൃത കുര്‍ബാന മാത്രമേ പാടുള്ളുവെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ടെന്ന് സൂചിപ്പിച്ച പൂതവേലില്‍ ഏകീകൃത കുര്‍ബാനയില്‍ തടസ്സമുണ്ടായാല്‍ പിന്നീട് ഒരു തരത്തിലുള്ള കുര്‍ബാനയും ഉണ്ടാകില്ലെന്നും എന്നാല്‍ പള്ളി തുറന്നിടുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Latest Stories

'ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതന വർധനവ് സ്വാഗതം ചെയ്യുന്നു, പക്ഷെ തൃപ്തി ഇല്ല'; ഇനിയും സർക്കാരിന് ആശമാരെ പരിഗണിക്കാൻ സമയം ഉണ്ടെന്ന് ആശാ വർക്കേഴ്സ്

'ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്'; വി ഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്