വൈദ്യുതി നിരക്ക് 70 പൈസ കൂട്ടണം; പ്രഖ്യാപനം സര്‍ക്കാരിന്റെ അഭിപ്രായത്തിന് ശേഷമെന്ന് വൈദ്യുതി ബോര്‍ഡ്

വൈദ്യുതി നിരക്ക് യൂണിറ്റിന് ശരാശരി എഴുപത് പൈസ കൂട്ടണമെന്ന ആവശ്യവുമായി വൈദ്യുതി ബോര്‍ഡ്. വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ വെബ്‌സൈറ്റ് പുറത്തുവിട്ട കെഎസ്ഇബിയുടെ താരിഫ് പെറ്റീഷനിലാണ് പുതിയ നിരക്കുകള്‍ സംബന്ധിച്ച് വിശദീകരിച്ചിരിക്കുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ നിരക്ക് 70 പൈസ കൂട്ടണം എന്നാണ് ആവശ്യം. ഗാര്‍ഹിക ഉപഭോക്താക്കളുടെ സ്ഥിരനിരക്ക് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ തന്നെ വര്‍ധിപ്പിക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെടുന്നു.

അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ 2026-27 സാമ്പത്തിക വര്‍ഷം വരെയുള്ള നിരക്ക് വര്‍ധനയെ സംബന്ധിച്ചുള്ള വിവരങ്ങളാണ് ബോര്‍ഡ് കമ്മിഷന് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത്. റഗുലേറ്ററി കമ്മിഷന്‍ ഇക്കാര്യത്തില്‍ പൊതുതെളിവെടുപ്പ് നടത്തി സര്‍ക്കാരിന്റെ അഭിപ്രായം കൂടി കേട്ടതിന് ശേഷമാകും നിരക്ക് പ്രഖ്യാപനം ഉണ്ടാകുക.

അടുത്ത സാമ്പത്തിക വര്‍ഷം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവരുടെ നിരക്ക് 3.15ല്‍ നിന്ന് 3.50 ആകും. 51 മുതല്‍ 100 യൂണിറ്റ് വരെ 3.70ല്‍ നിന്ന് 4.10 ആക്കണം. 101 മുതല്‍ 150 വരെ 4.80ല്‍ നിന്ന് 5.50 രൂപയും, 151 മുതല്‍ 200 വരെ 6.40ല്‍ 7 രൂപയും, 201 മുതല്‍ 250 വരെ 7.60ല്‍ നിന്ന് എട്ടുരൂപയും നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ബോര്‍ഡ് പറയുന്നത്. ഈ പറഞ്ഞ യൂണിറ്റുകളെക്കാള്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് മൊത്തം വൈദ്യുതിക്കും ഒരേ നിരക്കായിരിക്കും. മാസം 300 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ 6.50 രൂപ നല്‍കണം. ഇപ്പോഴത്തെ നിരക്ക് 5.80 ആണ്.

2023 ആകുമ്പോഴേക്കും ബി.പി.എല്‍ വിഭാഗത്തിന് യൂണിറ്റിന് 20 പൈസ വരെ വര്‍ധിപ്പിക്കണമെന്നും ശിപാര്‍ശ ചെയ്തിട്ടുണ്ട്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ യൂണിറ്റിന് 10 പൈസയും 2025-26ല്‍ 10 മുതല്‍ 20 പൈസ വരെയും നിരക്ക് വര്‍ധിപ്പിക്കണം. 2026 -27 ആകുമ്പോള്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു 10 പൈസ കൂട്ടണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ത്രീഫെയ്‌സ് ഉപയോക്താക്കളുടെ ഫിക്‌സഡ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. നിരക്ക് ഇരട്ടിയാക്കണം എന്നാണ് പറഞ്ഞിരിക്കുന്നത്.

Latest Stories

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി