ജോസഫൈൻ വനിതാ കമ്മീഷന്‍ സ്ഥാനം രാജിവെയ്ക്കേണ്ടതില്ല; ക്ഷമാപണം നടത്തിയതോടെ വിഷയം അവസാനിച്ചുവെന്ന് ഡി.വൈ.എഫ്.ഐ

വിവാദമായ പ്രതികരണത്തിന്‍റെ പേരില്‍ എം.സി ജോസഫൈൻ വനിത കമ്മീഷന്‍ സ്ഥാനം രാജിവെയ്ക്കേണ്ടതില്ലെന്ന് ഡി.വൈ.എഫ്.ഐ. ക്ഷമാപണം നടത്തിയതോടെ വിഷയം അവസാനിച്ചുവെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം മാദ്ധ്യമങ്ങളോട് പറഞ്ഞു. നിലവിൽ ചർച്ച ചെയ്യപ്പെടേണ്ടത് സ്ത്രീധന പ്രശ്നമാണെന്നും എ.എ റഹീം കൂട്ടിച്ചേർത്തു.

ഇപ്പോൾ ശ്രദ്ധപുലർത്തേണ്ട വിഷയം ജോസഫൈനോ രാഷ്ട്രീയപരമോ ആയിരിക്കരുത്. സ്ത്രീധനത്തിനെതിരെ ആയിരിക്കണം. ഒടുവിലുണ്ടായ ദുരന്തവാർത്തകളുടെ അടിസ്ഥാനത്തിൽ സ്ത്രീധനത്തിന് എതിരായ അഭിപ്രായ രൂപീകരണം സംസ്ഥാനത്ത് ഉണ്ടായിത്തീർന്നിരിക്കുന്നു. അത് വളരെ പോസിറ്റീവായ തുടക്കമാണ്.

എന്നാൽ ഇപ്പോൾ വിഷയം ജോസഫൈനിലേക്ക് വഴിമാറി. വനിത കമ്മീഷന് പറ്റിയ പിശക് അവർ തിരുത്തി. കേരള പൊതുസമൂഹം അത് തള്ളിക്കളയുകയും ചെയ്തിരിക്കുന്നു. ഖേദപ്രകടനം നടത്തിയതിനാൽ ജോസഫൈൻ രാജിവെക്കേണ്ടതിനെ കുറിച്ച് ചർച്ച ചെയ്യേണ്ടതില്ല. ഓരോരുത്തർക്കും പ്രശ്നങ്ങളോട് വ്യത്യസ്ത പ്രതികരണ രീതികളായിരിക്കും. അത് യഥാവിധം തിരുത്തപ്പെടുകയാണ് വേണ്ടതെന്നും ഡി.വൈ.എഫ്.ഐ സെക്രട്ടറി പറഞ്ഞു.

ടെലിവിഷൻ പരിപാടിക്കിടെ പരാതി പറയാൻ വിളിച്ച വനിതയോട് മോശമായി സംസാരിച്ച ജോസഫൈനെ ഇടത് യുവജന സംഘടനകൾ അടക്കം തളളിപറഞ്ഞപ്പോഴാണ് അവരെ പിന്തുണച്ച് ഡി വൈ എഫ് ഐ രംഗത്തെത്തിയിരിക്കുന്നത്

ക്ഷമാപണം നടത്തിയതോടെ പ്രശ്നം അവസാനിച്ചതായി നേരത്തെ മുൻ മന്ത്രിയും സി.പി.എം നേതാവുമായ ജെ മേഴ്സിക്കുട്ടിയമ്മയും പറഞ്ഞിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക