ലഹരി പാര്‍ട്ടികളും സിനിമ ബന്ധവും; ഓം പ്രകാശിന്റെ അറസ്റ്റ് വിരല്‍ ചൂണ്ടുന്നത് പ്രിയ താരങ്ങളിലേക്കോ?

കൊച്ചിയില്‍ സിനിമ താരങ്ങള്‍ ഉള്‍പ്പെട്ട ലഹരി ഇടപാട് കേസില്‍ പിടിയിലായ കുപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശും സംഘവും വിദേശത്ത് നിന്ന് മയക്ക് മരുന്ന് എത്തിച്ച് ഡിജെ പാര്‍ട്ടികളില്‍ വിതരണം ചെയ്യുന്നവരാണെന്ന് പൊലീസ്. ഓം പ്രാകശിനും സംഘാംഗങ്ങള്‍ക്കുമെതിരെ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടിലാണ് ലഹരിക്കടത്തിനെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്.

അതേസമയം കോടതിയില്‍ ഹാജരാക്കിയ ഓം പ്രകാശിന് ജാമ്യം ലഭിച്ചിട്ടുണ്ട്. മരടിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്നും ഓം പ്രകാശിനെയും കൂട്ടാളി ഷിഹാസിനെയും പൊലീസ് പിടികൂടുമ്പോള്‍ ഇവരില്‍ നിന്നും കൊക്കെയ്‌നും എട്ട് ലിറ്ററോളം മദ്യവും കണ്ടെത്തിയിരുന്നു. തിരുവനന്തപുരം കേന്ദ്രീകരിച്ച് ഗുണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ഓം പ്രകാശ് പിന്നീട് സംസ്ഥാനത്താകെ കുറ്റകൃത്യങ്ങളുമായി കുപ്രസിദ്ധി നേടുകയായിരുന്നു.

ഏറെ കാലമായി തിരുവനന്തപുരത്ത് ഓം പ്രകാശിന്റെ പേര് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിരുന്നില്ല. തുടര്‍ന്ന് പാറ്റൂരില്‍ ഓം പ്രകാശിന്റെ സംഘം ഭൂമി ഇടപാടിനെ ചൊല്ലി മറ്റൊരു സംഘത്തെ ആക്രമിച്ചതിന് പിന്നാലെയാണ് ഓം പ്രകാശ് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് എന്‍എച്ച് ബൈപ്പാസില്‍ ഓം പ്രകാശ് യാത്ര ചെയ്ത വാഹനം അപകടത്തില്‍പ്പെട്ടിരുന്നു.

ഇതേ തുടര്‍ന്ന് എന്‍എച്ചില്‍ തര്‍ക്കം നടക്കുന്നുവെന്ന് അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വാഹനത്തിനുള്ളില്‍ ഓം പ്രകാശിനെ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ഓം പ്രകാശിനെതിരെ പൊലീസ് കേസെടുത്തിരുന്നില്ല. ഇയാളുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തായിരുന്നു അന്ന് മദ്യപിച്ച് വാഹനം ഓടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചുവീഴ്ത്തിയത്.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ലഹരി കടത്തുമായി ബന്ധപ്പെട്ട് ഓം പ്രകാശ് അറസ്റ്റിലായിരിക്കുന്നത്. കേസില്‍ പ്രയാഗ മാര്‍ട്ടിന്‍, ശ്രീനാഥ് ഭാസി തുടങ്ങിയ സിനിമ താരങ്ങളുടെ പേരുകളും ഉയര്‍ന്നുവരുന്നുണ്ട്. ഇരുവരും ഓം പ്രകാശിന്റെ റൂം സന്ദര്‍ശിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എഫ്‌ഐ ആറില്‍ പേരുളള നടന്‍ ശ്രീനാഥ് ഭാസി കൊച്ചിയിലുണ്ടെങ്കിലും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. പ്രയാഗ മാര്‍ട്ടിന്‍ എവിടെയാണെന്നതില്‍ വ്യക്തതയില്ലെന്നാണ് വിവരം.

കൊച്ചിയില്‍ കഴിഞ്ഞ ദിവസം ഡിജെ അലന്‍ വാക്കറിന്റെ ഷോ ഉണ്ടായിരുന്നു. ഡിജെ പാര്‍ട്ടിയിലേക്ക് ഓം പ്രകാശും സംഘവും ലഹരിമരുന്ന് എത്തിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഓം പ്രകാശിന്റെ മുറിയില്‍ നിന്നും കൊക്കെയിന്‍ ഉപയോഗിച്ചുവെന്നതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ലഹരി ഉപയോഗിച്ചത് ഓംപ്രകാശാണെന്ന് തെളിഞ്ഞിട്ടില്ല. ഇത് പരിഗണിച്ച് ഇന്ന് കോടതി ഓം പ്രകാശിന് ജാമ്യം നല്‍കിയത്.

Latest Stories

ഇറാന്റെ ആക്രമണം: ഖത്തറും ബഹ്‌റൈനും വ്യോമപാത അടച്ചു; യുഎഇയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; പ്രവാസികള്‍ക്ക് തിരിച്ചടി

അയല്‍ രാജ്യങ്ങളിലേക്ക് തിരിഞ്ഞ് ഇറാന്‍; ഖത്തറിലെയും ഇറാക്കിലെയും അമേരിക്കന്‍ വ്യോമതാവളങ്ങള്‍ക്ക് നേരെ മിസൈലാക്രമണം; ജാഗ്രത നിര്‍ദേശം

തൃശൂര്‍പൂരം അലങ്കോലപ്പെട്ട സംഭവം; എംആര്‍ അജിത്കുമാറിന് ഗുരുതര വീഴ്ചയുണ്ടായി; ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി

നരേന്ദ്ര മോദിയെ പ്രശംസിച്ച് ശശി തരൂരിന്റെ ലേഖനം; ഔദ്യോഗിക പേജില്‍ പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

'എൽഡിഎഫിന്റെ അടിത്തറ ഭദ്രം, നിലമ്പൂരിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് പറയാൻ കഴിയില്ല'; ടി പി രാമകൃഷ്‌ണൻ

'ഇന്ത്യയില്‍ വരുന്ന അമേരിക്കന്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യരുത്; ഇവിടെ ഏറ്റവും അധികം സംഭവിക്കുന്ന കുറ്റകൃത്യങ്ങളില്‍ ഒന്ന് ബലാല്‍സംഗമാണ്'; യാത്രികര്‍ക്ക് അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് യുഎസ്

'പിണറായി സർക്കാരിനോട്‌ കേരളത്തിലെ ജനങ്ങൾക്ക് വെറുപ്പാണ്, നിലമ്പൂരിലേത് ടീം യുഡിഎഫിന്‍റെ വിജയം'; വി ഡി സതീശൻ

കേന്ദ്രമന്ത്രി സുരേഷ് ഗോപി നിലപാട് വ്യക്തമാക്കണം; 'ജെഎസ്‌കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള'യുടെ പ്രദര്‍ശനാനുമതി തടഞ്ഞത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനം; തുറന്നടിച്ച് ഡിവൈഫ്‌ഐ

എന്തുകൊണ്ട് തോറ്റു? ക്യാപ്‌സ്യൂളുകള്‍ അല്ല ഇനി വേണ്ടത്, നയത്തിലെയും ഭരണത്തിലെയും തിരുത്തലാണ്

ലഹരിക്കേസിൽ തമിഴ് നടൻ ശ്രീകാന്ത് പൊലീസ് കസ്റ്റഡിയിൽ