കൊച്ചിയിലെ ലഹരിവേട്ട; പ്രതി ചിഞ്ചു മാത്യു രക്ഷപെട്ടത് അന്വേഷണസംഘത്തിന് നേരെ തോക്ക് ചൂണ്ടി

കൊച്ചിയില്‍ ലഹരി പരിശോധനയ്ക്കിടെ എക്‌സൈസ് സംഘത്തിന് നേരെ തോക്ക് ചൂണ്ടി പ്രതിരക്ഷപ്പെട്ടു. വാഴക്കാലായില്‍ കണ്ണൂര്‍ കോളയാട് സ്വദേശി ചിഞ്ചു മാത്യു താമസിച്ചിരുന്ന ഫ്‌ളാറ്റിലായിരുന്നു സംഭവം. ഇവിടെ നിന്നും മുക്കാല്‍ കിലോ എംഡിഎംഎയും അന്‍പതു ഗ്രാം ഹാഷിഷ് ഓയിലും കണ്ടെത്തി.

പ്രതി ബാംഗ്ലൂരില്‍ നിന്നും നഗരത്തിലെക്ക് ലഹരി വിതരണം നടത്തുന്നവരില്‍ പ്രധാനിയാണെന്ന് എക്‌സൈസ് പറഞ്ഞു.രഹസ്യവിവരത്തെതുടര്‍ന്ന് ഒരാഴ്ചയായി എക്‌സൈസ് നിരീക്ഷണം നടത്തുകയായിരുന്നു. പ്രതി ഫ്‌ലാറ്‌റിലുണ്ടെന്ന വിവരം അനുസരിച്ച് എത്തിയ ഷാഡോസംഘത്തെ ഇയാൾ‌ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. അക്രമണം തടയാന്‍ ശ്രമിച്ചതോടെ സിവില്‍ എക്‌സൈസ് ഓഫീസര്‍ ടോമി എന്‍ ഡിക്ക് നേരെ കത്തി വീശി രക്ഷപ്പെട്ടു.

അതേസമയം ഇന്നലെ കൊച്ചിയില്‍ പാക്കിസ്ഥാനില്‍ നിന്നെത്തിയ കോടികള്‍ വിലയുള്ള മയക്കുമരുന്നാണ് പിടികൂടിയത്. ക്രിസ്റ്റല്‍ രൂപത്തിലുള്ള 2500 കിലോ മെത്താഫെറ്റാമിന്‍ ലഹരിമരുന്നാണ് കണ്ടെത്തിയത് . നാവികസേനയും നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ചേര്‍ന്നാണ് മയക്കുമരുന്നു പിടികൂടിയത്. പാക്കിസ്ഥാന്‍ സ്വദേശിയായ ഒരാള്‍ പിടിയിലായി.രാജ്യത്ത് ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ ലഹരിവേട്ടയായിരുന്നു ഇത്. 2800 ഡബ്ബകളിലാക്കി 134 ചാക്കുകളിലായാണ് മയക്കുമരുന്ന് ഉണ്ടായിരുന്നത്.

പാകിസ്താനില്‍ ഉത്പാദിപ്പിച്ച ബസ്മതി അരിക്കമ്പനിയുടെ ചാക്കിലാണ് ലഹരി സൂക്ഷിച്ചത്. ‘ഖുശ്ബു ബസ്മതി’ എന്നെഴുതിയ ചാക്കില്‍ ‘ ഹാജി ദാവൂദ് ആന്‍ഡ് സണ്‍സ്’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇറാനിലെ മക്രാനില്‍ നിന്ന് പുറപ്പെട്ട കപ്പല്‍ ഇന്ത്യയുടെ സമുദ്ര തീരത്തുവെച്ചാണ് പിടികൂടിയത്. ഉള്‍ക്കടലില്‍ നിര്‍ത്തിയിട്ട കപ്പലില്‍ നിന്നും രഹസ്യവിവരങ്ങള്‍ അനുസരിച്ചാണ് ബോട്ടുകളിലെത്തി ലഹരി മരുന്നുകൊണ്ടുപോകുന്നത്. ഓപ്പറേഷന്‍ സമുദ്രഗുപ്തിന്റെ അഞ്ചാം ദൗത്യമാണിത്.

Latest Stories

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി