ക്ലബിലിരുന്ന് മദ്യപിക്കുന്നത് പൊലീസുകാര്‍ ചോദ്യം ചെയ്തു; കണ്ണൂരില്‍ എസ്ഐ അടക്കമുള്ളവരെ റൂമില്‍ പൂട്ടിയിട്ട് ഇടിച്ചു; മൂന്നു പേര്‍ പിടിയില്‍

മദ്യപാനം ചോദ്യം ചെയ്ത എസ് ഐയെയും പൊലീസുകാരെയും ക്ലബില്‍ പൂട്ടിയിട്ട് ഇടിച്ചു. ഇന്നലെ വൈകിട്ട് പെട്രോളിങ്ങിനിടെ അത്താഴക്കുന്നിലെ ക്ലബില്‍ കുറച്ചുപേര്‍ മദ്യപിക്കുന്നത് കണ്ട് പൊലീസ് പരിശോധിക്കാന്‍ കയറിയപ്പോഴാണ് അക്രമം അരങ്ങേറിയത്. കണ്ണൂര്‍ ടൗണ്‍ എസ്.ഐ സി.എച്ച്. നസീബ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെയാണ് ഏഴുപേരടങ്ങുന്ന മദ്യപസംഘം ആക്രമിച്ചത്.

മദ്യപാനം തടഞ്ഞ പൊലീസുമായി മദ്യപര്‍ വാക്കേറ്റത്തിലായി. തുടര്‍ന്നാണ് പുറത്തുനിന്ന് ക്ലബ്മുറി പൂട്ടിയിട്ട് ക്രൂരമായി ഇടിച്ചത്. മുറിയുടെ അകത്തുണ്ടായിരുന്ന ഏഴുപേര്‍ ചേര്‍ന്നാണ് മര്‍ദിച്ചത്. പൊലീസുകാര്‍ നാലുപേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ പൊലീസ് സംഘം സ്ഥലത്തെത്തി മൂന്നുപേരെ പിടികൂടി. നാലുപേര്‍ ഓടിരക്ഷപ്പെട്ടു. ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

കുഞ്ഞിപ്പള്ളി ഓലാട്ടുചാല്‍ കൃഷ്ണപ്രിയ നിവാസില്‍ അഭയ് (22), കോട്ടാളി ഗീതാലയത്തില്‍ അഖിലേഷ് (26), വള്ളുവക്കണ്ടി അന്‍സീര്‍ (21) എന്നിവരാണ് അറസ്റ്റിലായത്. ക്ലബിനകത്തുനിന്ന് മദ്യക്കുപ്പികള്‍ കണ്ടെടുത്തു. ആക്രമണത്തില്‍ എസ്‌ഐ സിഎച്ച് നസീബിന് തോളെല്ലിന് പരിക്കേറ്റു. ഇദേഹത്തെ കണ്ണൂരിലെ ആശുപത്രിയിലേക്ക് ചോദ്യം ചെയ്തു.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം