വിവാഹം എന്നത് സ്ത്രീധനം കണക്കു പറഞ്ഞ് നേടാനുള്ള ഒരു ഉടമ്പടിയായി മാത്രം കാണുന്നു: വിസ്മയയുടെ മരണത്തില്‍ പ്രതികരിച്ച്‌ മന്ത്രി ആര്‍. ബിന്ദു

നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയയുടെ മരണത്തില്‍ പ്രതികരണവുമായി മന്ത്രി ഡോ. ആര്‍ ബിന്ദു. കേരളം പോലെ ഒരു പരിഷ്കൃത സമൂഹത്തിൽ ഒരിക്കലും കാണാനും കേൾക്കാനും പാടില്ലാത്ത കാര്യങ്ങളാണ് നടന്നത് എന്ന് മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. വിവാഹം എന്നത് സ്വർണവും, പണവും, ഭൂമിയും കണക്കു പറഞ്ഞ് നേടാനുള്ള ഒരു ഉടമ്പടി ആയി മാത്രം നല്ലൊരു ശതമാനം ആളുകളും കാണുന്നു. സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായ പീഡനങ്ങളും അധിക്ഷേപങ്ങളുമാണ് വിസ്മയയ്ക്ക് നേരിടേണ്ടി വന്നത്. ഒരു സ്ത്രീ എന്ന നിലയിൽ മാത്രമല്ല ഒരു മനുഷ്യൻ എന്ന നിലയിൽ പോലും താങ്ങാവുന്നതിലും അധികം യാതനകളാണ് ആ കൊച്ചു പെൺകുട്ടി അനുഭവിച്ചത്. ഇത്ര ദാരുണമായ സംഭവത്തിൽ കുറ്റവാളികളായ എല്ലാവർക്കും അർഹമായ ശിക്ഷ നിയമം വഴി നൽകുക തന്നെ വേണമെന്നും മന്ത്രി പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

ഏറെ വേദനയോടെയാണ് വിസ്മയയുടെ മരണവാർത്ത അറിഞ്ഞത്. വളരെ പ്രതീക്ഷയോടെ കാലെടുത്ത് വച്ച പുതു ജീവിതത്തിന്റെ ആദ്യ നാളുകളിൽ തന്നെ അവസാനിച്ചു പോയ ദാരുണമായ അനുഭവമാണ് ആ മകൾക്ക് ഉണ്ടായത്.

അറിഞ്ഞതു വെച്ച്, സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായ പീഢനങ്ങളും അധിക്ഷേപങ്ങളുമാണ് വിസ്മയയ്ക്ക് നേരിടേണ്ടി വന്നത്. ഒരു സ്ത്രീ എന്ന നിലയിൽ മാത്രമല്ല ഒരു മനുഷ്യൻ എന്ന നിലയിൽ പോലും താങ്ങാവുന്നതിലും അധികം യാതനകളാണ് ആ കൊച്ചു പെൺകുട്ടി അനുഭവിച്ചത്.

കേരളം പോലെ ഒരു പരിഷ്കൃത സമൂഹത്തിൽ ഒരിക്കലും കാണാനും കേൾക്കാനും പാടില്ലാത്ത കാര്യങ്ങളാണ് ഇവിടെ നടന്നത്. കുറച്ചു നാളുകൾക്ക് മുമ്പ് സമാനമായ മറ്റൊരു സംഭവം ഉണ്ടായത് നാം മറന്നിട്ടില്ല. അതിന്റെ ഞെട്ടൽ മാറും മുമ്പാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ചു കൊണ്ട് നമ്മുടെ സമൂഹത്തിൽ വീണ്ടും ഒരു മകൾക്ക് ദുരന്തം സംഭവിച്ചിരിക്കുന്നത്.

സ്ത്രീധന നിരോധന നിയമവും, ഗാർഹിക പീഢന നിരോധന നിയമവുമടക്കം സ്ത്രീ സംരക്ഷണത്തിനായി ഒട്ടേറെ നിയമങ്ങൾ ഉള്ള നാട്ടിലാണിത് സംഭവിച്ചത്. അതുമാത്രമല്ല വിദ്യാസമ്പന്നരും നല്ല രീതിയിലുള്ള ഉദ്യോഗങ്ങളിൽ എത്തപ്പെട്ടവരുമാണ് ഇതിൽ ഇരകളും പ്രതികളുമായി വരുന്നത് എന്നതും ശ്രദ്ധേയം തന്നെയാണ്. എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു.

ഇത്തരം സാമൂഹ്യ വിരുദ്ധമായ, അങ്ങേയറ്റം അപരിഷ്കൃതവും, സ്ത്രീവിരുദ്ധവും, മനുഷ്യത്വ രഹിതവുമായ സ്ത്രീധനം പോലൊരു സംഗതി ഇന്നും നമ്മുടെ വിദ്യാസമ്പന്നമായ സമൂഹത്തെ, യുവതയെ മോഹിപ്പിക്കുകയും അവരുടെ ജീവനെടുക്കുകയും, എന്തു ക്രൂരകൃത്യവും ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു.

വിവാഹം എന്നത് സ്വർണ്ണവും, പണവും, ഭൂമിയും കണക്കു പറഞ്ഞ് നേടാനുള്ള ഒരു ഉടമ്പടി ആയി മാത്രം നല്ലൊരു ശതമാനം ആളുകളും കാണുന്നു എന്ന് വേണം കരുതാൻ. ഉയർന്ന വിദ്യാഭ്യാസം നല്ല ജോലിക്കുള്ള മാർഗ്ഗമായും, നല്ല ജോലി വലിയ വലിയ തുകകൾ സ്ത്രീധനമായി നേടാനുള്ള മാർഗ്ഗമായും കാണുന്നു എന്നത് എന്ത് മാത്രം അപകടകരമാണ്. എത്രയെത്ര വിസ്മയമാരാണ് ഇതിന്റെ രക്തസാക്ഷികളായി നമ്മുടെ മുന്നിൽ ഇന്നും ജീവിക്കുന്നത്.

നിയമങ്ങളെക്കാളും മറ്റും ഉപരി ആത്യന്തികമായി മനുഷ്യൻ എന്ന നിലയിലുള്ള മാറ്റം സമൂഹത്തിൽ പ്രകടമായി ഉണ്ടായാൽ മാത്രമേ ഇത്തരം സംഭവങ്ങൾക്ക് എന്നെന്നേക്കുമായ അവസാനം ഉണ്ടാവുകയുള്ളൂ.
സമൂഹത്തിന്റ അത്തരം മുന്നേറ്റങ്ങളിൽ ഗൗരവമായിത്തന്നെ നമ്മൾ ഓരോരുത്തരും പങ്കാളികളായി മാറേണ്ടതുണ്ട്. ഇത്ര ദാരുണമായ സംഭവത്തിൽ കുറ്റവാളികളായ എല്ലാവർക്കും അർഹമായ ശിക്ഷ നിയമം വഴി നൽകുക തന്നെ വേണം. ഇനിയും ഒരു വിസ്മയ ഉണ്ടാവാതിരിക്കാൻ മനുഷ്യർ എന്ന നിലയിൽ നാം ജാഗ്രതപ്പെടണം .

വിസ്മയയക്ക് ആദരാജ്ഞലികൾ

Latest Stories

പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എസ്‌ഐടി

നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു; ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും