അധികകാലം സ്റ്റേഷനില്‍ ഞെളിഞ്ഞിരിക്കാമെന്ന് കരുതേണ്ട; നെടുമങ്ങാട് സി.ഐക്കെ് എതിരെ ഭീഷണിയുമായി സി.പി.എം നേതാവ്

തിരുവനന്തപുരം നെടുമങ്ങാട് പൊലീസിന് എതിരെ ഭീഷണിയുമായി സിപിഎം നേതാവ്. നെടുമങ്ങാട് ഏരിയാ സെക്രട്ടറി ജയദേവനാണ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കും എസ്‌ഐക്കുമെതിരെ ഭീഷണി പ്രസംഗം നടത്തിയത്. എല്‍ഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സിഐ സന്തോഷിനും എസ്‌ഐ വിക്രമാദിത്യനുമെതിരെയായിരുന്നു ഭീഷണി. കേരള പൊലീസ് നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ പണികൊടുക്കും. അധികകകാലം സ്റ്റേഷനില്‍ ഞെളിഞ്ഞിരിക്കാമെന്ന് പൊലീസുകാര്‍ കരുതേണ്ടയെന്നും സിപിഎം നേതാവ് പറഞ്ഞു.

കോണ്‍ഗ്രസിന്റെ കൊടി കത്തിക്കാതിരിക്കാന്‍ സിഐ അത് നെഞ്ചോട് ചേര്‍ത്ത് പിടിച്ചുവെന്ന് ജയദേവന്‍ ആരോപിച്ചു. കോണ്‍ഗ്രസിന്റെ പീറകൊടിയൊന്നും ഇന്ത്യാ രാജ്യത്ത് ആര്‍ക്കും ആവശ്യമില്ല. നെടുമങ്ങാട് സി ഐ ആറാട്ടുമുണ്ടനാണെന്ന് വിശേഷിപ്പിച്ച നേതാവ് സിഐ കള്ളും കൈക്കൂലിയും വാങ്ങുന്ന ആളാണ്, പരാതിയുമായി ചെല്ലുന്നവരോട് മുഖത്ത് നോക്കാത്തവനാണ് എന്നും ആക്ഷേപിച്ചു.

പിരിവ് നടത്തുന്നത് ആരെങ്കിലും ചോദ്യം ചെയ്താല്‍ ഞങ്ങളുടെ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയുടെ കൊച്ചനുജന്‍ ആണെന്ന് പറയും. ജില്ലാ സെക്രട്ടറിയുടെ ചേട്ടനോട് ‘പൊക്കമില്ലാത്തൊരുത്തന്‍ നിങ്ങളുടെ അനുജന്‍ ആണോ’ എന്ന് ചോദിച്ചപ്പോള്‍ കൈമലര്‍ത്തി.’ഞാന്‍ താമസിക്കുന്നത് ആനാവൂരിലാണ്. എന്റെ അച്ഛനിലുള്ള മക്കളെയെല്ലാം ഞാനറിയും. അതില്‍ മൂത്തത് ഞാനാണ്. ഇനി അച്ഛന്‍ പോത്ത് കച്ചവടത്തിനെങ്ങാന്‍ പോയോ എന്ന് അവനോട് തന്നെ ചോദിക്കൂ’ എന്നായിരുന്നു മറുപടി. തന്തയ്ക്ക് ജനിക്കാത്തവന്‍, സ്ത്രീകളോട് മര്യാദയ്ക്ക് പെരുമാറാത്തവന്‍, അവനൊരു കിങ്കരനുണ്ട്. വിക്രമാദിത്യന്‍. കേരള പൊലീസ് നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ പണി കൊടുക്കും. ആരുടേയും അച്ഛന്റേയും വകയല്ല നെടുമങ്ങാട് പൊലീസ് എന്നുമാണ് ജയദേവന്‍ പ്രസംഗിച്ചത്.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ കൊടി കത്തിക്കാന്‍ ശ്രമിച്ച സിപിഎം പ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ദിക്കുകയു വിരട്ടിയോടിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നുള്ള പ്രതിഷേധ യോഗത്തിലാണ് ഏരിയ സെക്രട്ടറി സിഐക്കെതിരെ അധിഷേപ പ്രസംഗം നടത്തിയത്.

Latest Stories

10,800 കോടി രൂപയുടെ വികസന പദ്ധതികള്‍; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് പ്രധാനമന്ത്രി മോദിയുടെ ഉദ്ഘാടന മാമാങ്കം

പ്രണയമോ അധികാരമോ? ഗണേഷ് കുമാർ വിവാദവും കേരളത്തിലെ പുരുഷാധിപത്യത്തിന്റെ നീണ്ട ചരിത്രവും

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നട്ടംതിരിയുന്നത് രാജ്യത്തെ അടുക്കളകളും; എല്‍പിജി വില കൂട്ടലിന് പിന്നാലെ ക്ഷാമവും; ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ്ങിന് 25 ദിവസത്തെ ഇടവേള; പ്രതിസന്ധിയില്‍ അടച്ചുപൂട്ടുന്ന ഹോട്ടലുകള്‍

സമാന്തര ഉദ്ഘാടനം നടത്തി സര്‍ക്കാരിന്റെ പ്രതിഷേധം; പ്രധാനമന്ത്രിയുടെ ദേശീയ പാത വികസന ഉദ്ഘാടനം ബഹിഷ്‌കരിച്ച സര്‍ക്കാര്‍ ബദലായി ഉദ്ഘാടനം നടത്തി

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍