വിവാദങ്ങളില്‍ കക്ഷി ചേരാനില്ല; ആര്‍എല്‍വി രാമകൃഷ്ണന് വേദി നല്‍കുമെന്ന് സുരേഷ്‌ഗോപി

വിവാദങ്ങള്‍ക്ക് പിന്നാലെ ആര്‍എല്‍വി രാമകൃഷ്ണന് വേദി നല്‍കുമെന്ന് പ്രഖ്യാപിച്ച് സുരേഷ്‌ഗോപി. കുടുംബ ക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവത്തിന് രാമകൃഷ്ണനെ ക്ഷണിക്കുമെന്ന് സുരേഷ്‌ഗോപി പറഞ്ഞു. പ്രതിഫലം നല്‍കിയാകും ആര്‍എല്‍വി രാമകൃഷ്ണനെ ക്ഷണിക്കുന്നതെന്നും സുരേഷ്‌ഗോപി കൂട്ടിച്ചേര്‍ത്തു.

സത്യഭാമയുടെ വിവാദ പരാമര്‍ശത്തിലും സുരേഷ്‌ഗോപി പ്രതികരിച്ചു. വിവാദങ്ങളില്‍ കക്ഷി ചേരാനില്ലെന്നായിരുന്നു പ്രതികരണം. സുരേഷ്‌ഗോപി വേദി നല്‍കുമെന്ന് അറിയിച്ചതില്‍ സന്തോഷമുണ്ടെന്ന് രാമകൃഷ്ണന്‍ പ്രതികരിച്ചു. സത്യഭാമയ്‌ക്കെതിരെ പരാതി നല്‍കുമെന്നും രാമകൃഷ്ണന്‍ പറഞ്ഞു. പൊലീസിനും സാംസ്‌കാരിക വകുപ്പിനും മുഖ്യമന്ത്രിക്കുമാണ് പരാതി നല്‍കുക.

അതേസമയം പത്മശ്രീ അവാര്‍ഡ് ലഭിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് കലാമണ്ഡലം ഗോപി തന്നെ സമീപിച്ചിരുന്നതായും സുരേഷ്‌ഗോപി പറഞ്ഞു. കലാമണ്ഡലം ഗോപിയെയും കുടുംബത്തെയും മാനിച്ചാണ് താന്‍ ഒന്നും പറയാതിരുന്നത്. കലാമണ്ഡലം ഗോപിയെ വീട്ടില്‍ പോയി കാണില്ലെന്നും സുരേഷ്‌ഗോപി പറഞ്ഞു.

Latest Stories

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി

'കാനഡയെ ഒരു കൊല്ലത്തിനുള്ളിൽ ചൈന വിഴുങ്ങും'; ഗോൾഡൻ ഡോം പദ്ധതിയോട് മുഖംതിരിച്ചതിൽ മുന്നറിയിപ്പുമായി ട്രംപ്

മൂന്നാം ബലാത്സംഗക്കേസ്; രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി 28ന്

ഇന്‍സോംനിയ പരിപാടി മുന്‍നിര്‍ത്തി 35 ലക്ഷം തട്ടി; മെന്റലിസ്റ്റ് ആദിക്കെതിരെ കൊച്ചി സ്വദേശിയുടെ പരാതിയില്‍ കേസ്; പ്രതിപ്പട്ടികയില്‍ സംവിധായകന്‍ ജിസ് ജോയിയും

'മഹാപഞ്ചായത്തിൽ അപമാനിതനായെന്ന് വികാരം, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നടക്കം വിട്ടുനിൽക്കും'; ശശി തരൂർ കടുത്ത അതൃപ്‌തിയിൽ

സിപിഎം ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെതിരെ നടപടിയെടുക്കുമെന്ന് എം വി ജയരാജന്‍; 'കണക്ക് അവതരണത്തില്‍ ചില വീഴ്ചയുണ്ടായിട്ടുണ്ട്, ധനാപഹരണം നടന്നിട്ടില്ല, തെറ്റ് തിരുത്താന്‍ പാര്‍ട്ടിയെ തകര്‍ക്കുകയല്ല വേണ്ടത്'

'എനിക്ക് അച്ചടക്കം വളരെ പ്രധാനം'; പ്രധാനമന്ത്രിയുടെ അടുത്തേക്ക് പോകാത്തതില്‍ തെറ്റിദ്ധാരണ വേണ്ടെന്ന് ആര്‍ ശ്രീലേഖ