പതാക ഉയര്‍ത്തേണ്ട സമയമായിട്ടും എത്താതെ ദിവാകരന്‍, ആളയപ്പിച്ച് വിളിപ്പിച്ച് നേതാക്കള്‍

സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. മുതിര്‍ന്ന നേതാവ് സി. ദിവാകരന്‍ പതാക ഉയര്‍ത്തി. പതാക ഉയര്‍ത്തേണ്ട സമയമായിട്ടും സമ്മേളന ഹാളില്‍ നിന്ന് എത്താതിരുന്ന ദിവാകരനെ ആളയച്ച് വിളിപ്പിക്കുകയായിരുന്നു. ഹാളിനുള്ളില്‍ അനൗണ്‍സ്‌മെന്റ് ഇല്ലാത്തതിനാല്‍ സി.ദിവാകരന്‍ അറിഞ്ഞില്ല എന്നാണ് വിശദീകരണം. ദീപശിഖ സ്വീകരിക്കാനും ദിവാകരന്‍ എത്തിയില്ല.

അസാധാരണ സമ്മേളനത്തിനാണ് തുടക്കമായിരിക്കുന്നത് എന്ന് പതാക ഉയര്‍ത്തിയ ശേഷം സി. ദിവാകരന്‍ പറഞ്ഞു. പാവങ്ങളുടെ പാര്‍ട്ടിയാണ് സിപിഐ എന്നും രാജ്യം എ.രാജയേയും കാനം രാജേന്ദ്രനെയും ഉറ്റുനോക്കുകയാണെന്നും ദിവാകരന്‍ പറഞ്ഞു.

പ്രായപരിധി വിവാദത്തില്‍ നിലപാട് മയപ്പെടുത്തിയിട്ടില്ലെന്ന് സി. ദിവാകരന്‍ രാവിലെ മാധ്യമങ്ങളോട് പ്രതകരിച്ചിരുന്നു. മയപ്പെടാനും ഭയപ്പെടാനും ഇല്ലെന്നും പാര്‍ട്ടിക്ക് കീഴടങ്ങുമെന്നും ദിവാകരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ‘മയപ്പെടാനും ഭയപ്പെടാനും ഇല്ല. പാര്‍ട്ടിക്ക് കീഴടങ്ങും, നേതൃത്വത്തിന് അല്ല. ഞാനും നേതൃത്വം അല്ലേ. പാര്‍ട്ടി തീരുമാനിക്കുന്നതാണ് എന്റെ തീരുമാനം. ദേശീയ നേതൃത്വത്തിന്റെ കാര്യങ്ങള്‍ ഡി രാജയോട് ചോദിക്കണം’ സി. ദിവാകരന്‍ പറഞ്ഞു.

പ്രായപരിധിയില്‍ ജനറല്‍ സെക്രട്ടറി നിലപാട് പറഞ്ഞെന്ന് കെ.ഇ.ഇസ്മായില്‍ പ്രതികരിച്ചു. മറ്റുകാര്യങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യുമെന്നും ഇസ്മായില്‍ പറഞ്ഞു. സി.പി.ഐയില്‍ പ്രായപരിധി നടപ്പാക്കുന്നതില്‍ കേന്ദ്രനേതൃത്വം വ്യക്തത വരുത്തിയേക്കും. പ്രതിനിധി സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ഡി.രാജ നിലപാട് പറയും. പ്രായപരിധി കര്‍ശനമാണോ എന്ന് വ്യക്തമാക്കും. പ്രായപരിധി വിവാദം പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയതോടെയാണ് നീക്കം.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ