കോട്ടയം, തിരുവനന്തപുരം ഡിസിസികളിൽ തർക്കം; വഴിമുട്ടി കോൺഗ്രസ് പുനഃസംഘടന

കോട്ടയം, തിരുവനന്തപുരം ഡിസിസികളിലെ തർക്കത്തിൽ കുരുങ്ങി കോൺഗ്രസ് പുനഃസംഘടന വഴിമുട്ടി. പ്രസിഡന്റുമാരുടെ പേരുകൾ സംബന്ധിച്ചാണ്‌ തർക്കം. ഡിസിസി പ്രസിഡൻ്റുമാരുടെയും കെപിസിസി ജനറൽ സെക്രട്ടറിമാരുടെയും സ്ഥാനങ്ങൾ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതിനാൽ കെപിസിസി ഭാരവാഹികളുടെ കാര്യത്തിലും തീരുമാനത്തിലേക്ക് പോകാൻ നേതൃത്വത്തിന് കഴിയുന്നില്ല.

ഇതേസമയം പുനഃസംഘടനയ്ക്കുള്ള ശ്രമം നേതൃത്വം ഉപേക്ഷിച്ചിട്ടില്ല. തദ്ദേശതിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാൽ എത്രയും വേഗം പുനഃസംഘടന നടത്താനാണ് ശ്രമം. കോട്ടയത്ത് ഫിൽസൺ മാത്യൂസ്, ബിജു പുന്നത്താനം, ഫിലിപ്പ് ജോസഫ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഡിസിസിമുൻ പ്രസിഡന്റ് ജോഷിയുടെ പേരും ചർച്ചയിലുയർന്നു. വിഡി സതീശനടക്കമുള്ള ഒരു വിഭാഗത്തിന് ഫിൽസണിൻ്റെ പേരിനോടാണ് താത്പര്യം. എന്നാൽ, ഈ പേരിൽ ഏകാഭിപ്രായമില്ല. തർക്കം മുറുകിയാൽ നിലവിലുള്ള പ്രസിഡന്റ് നാട്ടകം സുരേഷ് തന്നെ തുടരട്ടെയെന്ന നിർദേശവും ഉയരുന്നുണ്ട്.

തിരുവനന്തപുരത്ത് പാലോട് രവി ഒഴിവായ സ്ഥാനത്ത് എൻ ശക്തനെ താത്കാലികമായി നിയമിച്ചിരുന്നു. ചെമ്പഴന്തി അനിലിന്റെ പേരാണ് പ്രധാനമായും പരിഗണനയിലുള്ളത്. കോട്ടയത്തിന് സമാനമാണ് ഇവിടെയും സ്ഥിതി. അനിലിൻ്റെ പേരിൽ സമവായമായിട്ടില്ല. ശക്തൻ തുടരട്ടെയെന്ന നിലപാടാണ് ജില്ലയിൽനിന്നുള്ള എംപിമാരായ ശശി തരൂരും അടൂർ പ്രകാശുമെടുത്തത്. ശരത്ചന്ദ്രപ്രസാദിൻ്റെ പേരും സജീവ പരിഗണയിലുണ്ട്.

സാമൂഹിക സമവാക്യങ്ങൾ പാലിക്കേണ്ടതിനാൽ തർക്കമുള്ള ഡിസിസികൾ മാറ്റിവെച്ച് ബാക്കിയുള്ളയിടത്തുമാത്രം പുനഃസംഘടന നടത്തുക പ്രായോഗികമല്ല. ഡിസിസി പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് മാറുന്നവരെ കെപിസിസി തലത്തിലേക്ക് കൊണ്ടുവരാനാണ് ധാരണ. നേരത്തേ ഒഴിവാക്കപ്പെട്ടവർക്കും സ്ഥാനങ്ങൾ നൽകാനുണ്ട്. ഇതെല്ലാം ഒരു പാക്കേജായി ചെയ്യാനാണ് ശ്രമം.

Latest Stories

രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് നിതീഷ് കുമാര്‍; അമിത് ഷായുടെ സാന്നിധ്യത്തില്‍ പത്രിക സമര്‍പ്പണം; ബിഹാറില്‍ ആദ്യമായി ബിജെപി മുഖ്യമന്ത്രിക്ക് അവസരമൊരുക്കി പിന്മാറ്റം

സൈനിക ഏറ്റുമുട്ടലുകള്‍ ഒരു പ്രശ്‌നത്തിനുള്ള പരിഹാരമല്ലെന്ന് നരേന്ദ്ര മോദി; 'തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടത് നയതന്ത്രത്തിലൂടെ'

കടലില്‍ തിരിച്ചടി, അമേരിക്കന്‍ എണ്ണക്കപ്പല്‍ ആക്രമിച്ചെന്ന് ഇറാന്‍; മിസൈല്‍ ആക്രമണത്തില്‍ കപ്പലിന് തീപിടിച്ചുവെന്നും വാര്‍ത്ത; പ്രതികരിക്കാതെ യുഎസ് സര്‍ക്കാര്‍

ആഗോള അയ്യപ്പസംഗമം: കണക്കുകളില്‍ ഗുരുതരമായ പൊരുത്തക്കേടുകളെന്ന് ഓഡിറ്റര്‍ ഹൈക്കോടതിയില്‍; ഒരു ദിവസത്തെ കണക്കുകള്‍ പോലും കൃത്യമായി ഹാജരാക്കാനാകാത്തത് വിരോധാഭാസമെന്ന് ദേവസ്വം ബോര്‍ഡിനോട് കോടതി

പി കെ ശശിയെ സിപിഎം പുറത്താക്കി; പാലക്കാട് സിപിഎം വിമതരുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്തതിന് പിന്നാലെ നടപടി

യുഎസ് എംബസിക്ക് അടുത്തുള്ള ജനങ്ങളെ ഒഴിപ്പിച്ച് ഖത്തര്‍; കുവൈത്ത് തീരത്ത് ചരക്ക് കപ്പലില്‍ സ്‌ഫോടനം, എണ്ണ കടലില്‍ പരന്നു

'വിമത കൺവെൻഷൻ അല്ല, വിപ്ലവകാരികളു‌ടെ കൺവെൻഷൻ'; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനങ്ങളുമായി പി. കെ ശശി

ജി. സുധാകരനുമായി ഒരു ചർച്ചയും നടന്നിട്ടില്ല, അദ്ദേഹം തീരുമാനം എടുക്കട്ടെ : കെ. സി വേണു​ഗോപാൽ

'അതിവേഗ റെയിൽ നടപ്പിലാക്കാനുള്ള ചുമതല ഇ. ശ്രീധരന് നൽകിയിട്ടില്ല'; വിവരാവകാശ അപേക്ഷയിൽ മറുപടി നൽകി അതിവേഗ റെയിൽ മന്ത്രാലയം

ഇറാനെതിരായ യുദ്ധത്തിന് ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന് പ്രചാരണം; റിപ്പോർട്ടുകൾ നിഷേധിച്ച് ഇന്ത്യ