കോട്ടയം, തിരുവനന്തപുരം ഡിസിസികളിൽ തർക്കം; വഴിമുട്ടി കോൺഗ്രസ് പുനഃസംഘടന

കോട്ടയം, തിരുവനന്തപുരം ഡിസിസികളിലെ തർക്കത്തിൽ കുരുങ്ങി കോൺഗ്രസ് പുനഃസംഘടന വഴിമുട്ടി. പ്രസിഡന്റുമാരുടെ പേരുകൾ സംബന്ധിച്ചാണ്‌ തർക്കം. ഡിസിസി പ്രസിഡൻ്റുമാരുടെയും കെപിസിസി ജനറൽ സെക്രട്ടറിമാരുടെയും സ്ഥാനങ്ങൾ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതിനാൽ കെപിസിസി ഭാരവാഹികളുടെ കാര്യത്തിലും തീരുമാനത്തിലേക്ക് പോകാൻ നേതൃത്വത്തിന് കഴിയുന്നില്ല.

ഇതേസമയം പുനഃസംഘടനയ്ക്കുള്ള ശ്രമം നേതൃത്വം ഉപേക്ഷിച്ചിട്ടില്ല. തദ്ദേശതിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാൽ എത്രയും വേഗം പുനഃസംഘടന നടത്താനാണ് ശ്രമം. കോട്ടയത്ത് ഫിൽസൺ മാത്യൂസ്, ബിജു പുന്നത്താനം, ഫിലിപ്പ് ജോസഫ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഡിസിസിമുൻ പ്രസിഡന്റ് ജോഷിയുടെ പേരും ചർച്ചയിലുയർന്നു. വിഡി സതീശനടക്കമുള്ള ഒരു വിഭാഗത്തിന് ഫിൽസണിൻ്റെ പേരിനോടാണ് താത്പര്യം. എന്നാൽ, ഈ പേരിൽ ഏകാഭിപ്രായമില്ല. തർക്കം മുറുകിയാൽ നിലവിലുള്ള പ്രസിഡന്റ് നാട്ടകം സുരേഷ് തന്നെ തുടരട്ടെയെന്ന നിർദേശവും ഉയരുന്നുണ്ട്.

തിരുവനന്തപുരത്ത് പാലോട് രവി ഒഴിവായ സ്ഥാനത്ത് എൻ ശക്തനെ താത്കാലികമായി നിയമിച്ചിരുന്നു. ചെമ്പഴന്തി അനിലിന്റെ പേരാണ് പ്രധാനമായും പരിഗണനയിലുള്ളത്. കോട്ടയത്തിന് സമാനമാണ് ഇവിടെയും സ്ഥിതി. അനിലിൻ്റെ പേരിൽ സമവായമായിട്ടില്ല. ശക്തൻ തുടരട്ടെയെന്ന നിലപാടാണ് ജില്ലയിൽനിന്നുള്ള എംപിമാരായ ശശി തരൂരും അടൂർ പ്രകാശുമെടുത്തത്. ശരത്ചന്ദ്രപ്രസാദിൻ്റെ പേരും സജീവ പരിഗണയിലുണ്ട്.

സാമൂഹിക സമവാക്യങ്ങൾ പാലിക്കേണ്ടതിനാൽ തർക്കമുള്ള ഡിസിസികൾ മാറ്റിവെച്ച് ബാക്കിയുള്ളയിടത്തുമാത്രം പുനഃസംഘടന നടത്തുക പ്രായോഗികമല്ല. ഡിസിസി പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് മാറുന്നവരെ കെപിസിസി തലത്തിലേക്ക് കൊണ്ടുവരാനാണ് ധാരണ. നേരത്തേ ഒഴിവാക്കപ്പെട്ടവർക്കും സ്ഥാനങ്ങൾ നൽകാനുണ്ട്. ഇതെല്ലാം ഒരു പാക്കേജായി ചെയ്യാനാണ് ശ്രമം.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി