ഡി ലിറ്റ് വിവാദം; കേരള സര്‍വകലാശാല വി.സി ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് പുറത്ത്

രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കണമെന്ന ശിപാര്‍ശ സിന്‍ഡിക്കേറ്റ് തള്ളിയ സംഭവത്തില്‍ കേരള സര്‍വ്വകലാശാലയിലെ വിസി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അയച്ച കത്ത് പുറത്ത്. ഡി ലിറ്റ് നല്‍കണമെന്ന ഗവര്‍ണറുടെ ശിപാര്‍ശ തള്ളിയ വിവരം അറിയിച്ചു കൊണ്ട് കേരള സര്‍വ്വകലാശാല വിസി ഡോ. വി പി മഹാദേവന്‍ പിള്ളയാണ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. ഡിസംബര്‍ ഏഴിന് വിസി രാജ്ഭവനില്‍ നേരിട്ട് എത്തിയാണ് കത്ത് നല്‍കിയത്.

രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കുന്ന കാര്യം ബന്ധപ്പെട്ട് സിന്‍ഡിക്കേറ്റ് അംഗങ്ങളുമായി ചര്‍ച്ച നടത്തി. എന്നാല്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ അത് നിഷേധിച്ചു എന്നുമാണ് കത്തില്‍ പറയുന്നത്. ഔദ്യോഗിക ലെറ്റര്‍ പാഡ് ഉപയോഗിക്കാതെ വെള്ളക്കടലാസില്‍ സ്വന്തം കൈപ്പടയിലാണ് കത്ത് എഴുതിയിരിക്കുന്നത്. സിന്‍ഡിക്കറ്റ് ചര്‍ച്ച ചെയ്തതിന് ശേഷം സെനറ്റിന്റെ അംഗീകാരത്തിനായി അയയ്ക്കണം. ഇതിന് ശേഷം വിവരങ്ങള്‍ വിസി ഔദ്യോഗികമായി ഗവര്‍ണറെ അറിയിക്കുകയാണ് വേണ്ടത്. എന്നാല്‍ സീലുകളൊന്നും ഇല്ലാത്ത വെള്ളക്കടലാസിലാണ് കത്ത് എഴുതി നല്‍കിയിരിക്കുന്നത്. ഇത് ഗുരുതരമായ ചട്ടലംഘനമാണ്.

വിസിയുടെ കത്ത് ലഭിച്ചതിന് പിന്നാലെയാണ് ചാന്‍സലര്‍ പദവി ഒഴിയുകയാണെന്ന് അറിയിച്ച് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. ഡി ലിറ്റ് ശുപാര്‍ശ സര്‍ക്കാര്‍ തള്ളിയോ എന്ന ചോദ്യത്തിന് രാജ്യത്തിന്റെ യശസ്സിനെ ബാധിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഗുരുതരമായ സാഹചര്യമാണ് നിലവില്‍ ഉള്ളത് എന്നുമായിരുന്നു ഗവര്‍ണര്‍ നേരത്തെ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ ചോദ്യങ്ങളുന്നയിച്ച് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു.

Latest Stories

അവിശ്വസനീയം, ക്രിക്കറ്റിൽ ആദ്യമായി മൂന്ന് സൂപ്പർ ഓവറുകൾ, ചരിത്രം എഴുതിയ മത്സരം നടന്നത് ഈ ടീമുകൾ തമ്മിൽ

നിലമ്പൂരിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കുന്നു; കൊട്ടിക്കലാശത്തിനൊരുങ്ങി സ്ഥാനാർത്ഥികൾ

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്ക്? എന്നാൽ ക്യാപ്റ്റൻ പദവി ലഭിക്കില്ല; റിപ്പോട്ടുകൾ ഇങ്ങനെ

രവിചന്ദ്രൻ അശ്വിൻ ചെയ്തത് ഞെട്ടിക്കുന്ന പ്രവർത്തി; താരത്തിനെതിരെ പരാതി നൽകി എതിർ ടീം

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ദിഗ്‌വേഷ് രതി; താരം നേടിയ നേട്ടത്തിൽ ആരാധകർക്ക് ഷോക്ക്

ഇറാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍; ആക്രമണം ജനങ്ങളോട് ഒഴിയാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ

എം സ്വരാജ് നിലകൊള്ളുന്നത് മത സൗഹാര്‍ദ്ദത്തിന് വേണ്ടി; പ്രസ്ഥാനത്തെ വഞ്ചിച്ച വ്യക്തിക്ക് മറുപടി നല്‍കാനുള്ള അവസരമാണ് ഉപതിഞ്ഞെടുപ്പെന്ന് എംഎ ബേബി

നാലാമത് നാടക് എ ശാന്തകുമാര്‍ സ്മാരക സംസ്ഥാനതല നാടക പ്രതിഭപുരസ്‌കാരം സജി തുളസിദാസിന്

ടെഹ്‌റാന്‍ ഉടന്‍ ആക്രമിക്കും, സാധാരണ ജനങ്ങളെ കൊന്നൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല; എത്രയും വേഗം നഗരം വിടാന്‍ ആവശ്യപ്പെട്ട് ബെഞ്ചമിന്‍ നെതന്യാഹു

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മൊബൈല്‍ ഫോണിന് വിലക്കേര്‍പ്പെടുത്തി; വോട്ടര്‍മാര്‍ക്ക് മൊബൈല്‍ ഫോണ്‍ സൂക്ഷിക്കാന്‍ പ്രത്യേക സംവിധാനം