സൈറയെ കേരളത്തില്‍ എത്തിക്കുന്നതില്‍ പ്രതിസന്ധി; നായയെ വിമാനത്തില്‍ കയറ്റില്ലെന്ന് എയര്‍ ഏഷ്യ

ഉക്രൈനില്‍ നിന്നും ഇന്ത്യയിലെത്തിച്ച സൈറ എന്ന വളര്‍ത്തു നായയെ വിമാനത്തില്‍ കയറ്റാനാകില്ലെന്ന് എയര്‍ ഏഷ്യ. ഡല്‍ഹിയില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനത്തില്‍ വളര്‍ത്തുമൃഗങ്ങളെ കയറ്റാനാകില്ലെന്ന് എയര്‍ ഏഷ്യ അറിയിച്ചു. ഇതേ തുടര്‍ന്ന് വളര്‍ത്തു നായയുമായി എത്തിയ ആര്യ അടക്കം നാല് പേരുടെ മടക്കമാണ് പ്രതിസന്ധിയിലാകുന്നത്.

വളര്‍ത്തുമൃഗങ്ങളെ കൊണ്ടുപോകുന്നതിന് വിമാനങ്ങളില്‍ പ്രത്യേകം സജ്ജീകരണങ്ങള്‍ ആവശ്യമാണ് എന്നാണ് എയര്‍ ഏഷ്യ അധികൃതര്‍ പറയുന്നത്. എയര്‍ ഇന്ത്യഅടക്കമുള്ള വിമാനങ്ങളില്‍ ഇത്തരം സജ്ജീകരണങ്ങള്‍ ഉണ്ട്. എന്നാല്‍ എയര്‍ ഏഷ്യയുടെ വിമാനമാണ് സര്‍ക്കാര്‍ ഇന്ന് വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ വേണ്ടി ഒരുക്കിയിരിക്കുന്നത്. ഇന്ന് വൈകീട്ട് 3.30നാണ് ഡല്‍ഹിയില്‍ നിന്ന് വിമാനം പുറപ്പെടുന്നത്.

സാധ്യമാകുന്ന വഴിയിലൂടെ സ്വന്തം നിലയില്‍ സൈറയെ വീട്ടിലേയ്ക്ക് കൊണ്ടു പോകും എന്നാണ് ആര്യയുടെ പ്രതികരണം. യുദ്ധഭൂമിയില്‍ നിന്നും ഏറെ പരിശ്രമങ്ങള്‍ക്ക് ഒടുവില്‍ സൈറ എന്ന സൈബീരിയന്‍ നായയുമായി ഇന്ന് പുലര്‍ച്ചെയാണ് ആര്യ ഡല്‍ഹിയില്‍ എത്തിയത്. ഇടുക്കി ദേവികുളം ലാക്കാട് സ്വദേശിയായ ആര്യ കീവിലെ വെനീസിയ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ രണ്ടാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ്.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്