മകന്‍ അഞ്ചുവര്‍ഷമായി സിപിഎം അംഗം, പൊലീസ് തെറ്റിദ്ധരിച്ച് പിടികൂടി; മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് പരാതി പറഞ്ഞ് അലന്റെ മാതാപിതാക്കള്‍

മാവോവാദി ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു. പോലീസ് കസ്റ്റഡിയിലുള്ള അലന്‍ ഷുഹൈബിന്റെ പിതാവ് ഷുഹൈബും മാതാവ് സബിതയുമാണ് കോഴിക്കോട് എത്തിയ മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് പരാതി അറിയിച്ചത്. അന്വേഷി നേതാവ് കെ.അജിതയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

ഒരു നോട്ടീസ് കിട്ടിയെന്ന കാരണത്താലാണ് തന്റെ മകനെ അറസ്റ്റ് ചെയ്തത്. എന്തെല്ലാം വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്ന് അറിയില്ല. സംഭവത്തില്‍ മുഖ്യമന്ത്രിയെ കണ്ട് പരാതി അറിയിച്ചു. മകന്‍ സിപിഎമ്മിന്റെ അംഗവും പ്രവര്‍ത്തകനുമാണ്. പോലീസ് തെറ്റിദ്ധരിച്ച് പിടികൂടിയതാണെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്. സംഭവത്തില്‍ മുഖ്യമന്ത്രി അന്വേഷണം നടത്താമെന്ന് പറഞ്ഞിട്ടുണ്ടെന്നും അലന്റെ പിതാവ് ഷുഹൈബ് മാധ്യമങ്ങളോട് പ്രതികരിച്ചു.

മകന്‍ അഞ്ചുവര്‍ഷമായി സിപിഎം ബൈപ്പാസ് ബ്രാഞ്ച് കമ്മിറ്റി അംഗമാണെന്ന് അലന്റെ മാതാവ് സബിത പറഞ്ഞു. ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ അംഗവുമാണ്. സിപിഎം അനുഭാവമുള്ള കുടുംബമാണ്. പോലീസ് ഇത്തരത്തില്‍ നടപടിയെടുക്കാന്‍ കാരണമെന്തന്നറിയില്ല.

വീട് നിറയെ പുസ്തകങ്ങളാണ്. പുസ്തകങ്ങളെല്ലാം പോലീസ് തിരഞ്ഞിരുന്നു. സാമൂഹ്യപ്രവര്‍ത്തകരായതിനാല്‍ ലഘുലേഖകളും പോസ്റ്ററുകളുമുണ്ടാകും. നിരോധിച്ച പുസ്തകങ്ങളൊന്നും വീട്ടിലില്ലെന്നും നാളെ ഇതാര്‍ക്കും സംഭവിക്കാവുന്നതാണെന്നും സബിത പറഞ്ഞു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ