ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ സിപിഎം എസ്എഫ്‌ഐയെ ഉപയോഗിക്കുന്നു; ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ഏറ്റെടുക്കും; പരിഹാരം കാണും വരെ സമരം തുടരുമെന്ന് ബിജെപി

കേരളത്തിലെ ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ സിപിഎം എസ്എഫ്‌ഐയെ ഉപയോഗിക്കുകയാണെന്ന് ബിജെപി. വലിയ ക്രമസമാധാന പ്രശ്‌നമാണ് എസ്എഫ്‌ഐ കേരളാ യൂണിവേഴ്‌സിറ്റിയില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഗുണ്ടകളും മറ്റും യൂണിവേഴ്‌സിറ്റി ഭരണ കേന്ദ്രം ആക്രമിച്ചിട്ടും പോലീസ് നിഷ്‌ക്രിയ സമീപനമാണ് സ്വീകരിച്ചത്.

ആരോഗ്യ മേഖല ഉള്‍പ്പെടെ കേരളത്തിലെ എല്ലാ മേഖലകളും തകര്‍ന്ന് തരിപ്പണമായി മാറി. തെരുവ് നായ ആക്രമണവും, വിലക്കയറ്റവും, നിപ്പയും എല്ലാം ജനങ്ങളെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. ജനങ്ങള്‍ അനുഭവിക്കുന്ന ഈ ബുദ്ധിമുട്ടുകളില്‍ നിന്ന് ശ്രദ്ധ അകറ്റാന്‍ ആണ് എസ്എഫ്‌ഐയെ ഉപയോഗിച്ച് കേരളം സംഘര്‍ഷഭരിതമാക്കാന്‍ സി.പി.എം ശ്രമിക്കുന്നത്. ഇന്ന് കേരളത്തിലെ സര്‍വകലാശാലാ സ്ഥാനങ്ങളിലേക്ക് നടന്ന എസ്എഫ്‌ഐയുടെ മാര്‍ച്ച് അത്തരം ശ്രമങ്ങളുടെ ഭാഗമാണ്.

കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളത്തിലെ അപകട രാഷ്ട്രീയത്തെ തുടര്‍ന്ന് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ബിജെപി എണ്ണമിട്ട് പറയുകയും, പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ജനങ്ങള്‍ ആ വിഷയങ്ങള്‍ ഏറ്റെടുക്കാതിരിക്കാനാണ് എസ്എഫ്‌ഐയെ ഉപയോഗിച്ച് മനപ്പൂര്‍വ്വം കലാലയങ്ങളിലും പൊതു ഇടങ്ങളിലും സംഘര്‍ഷം ഉണ്ടാക്കാന്‍ സി.പി.എം ശ്രമിക്കുന്നത്.

എസ്എഫ്‌ഐയെയും ഡിവൈഎഫ്‌ഐയെയും ഉപയോഗിച്ച് എത്ര തകര്‍ക്കാന്‍ ശ്രമിച്ചാലും, ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ബിജെപി ഏറ്റെടുക്കും. പരിഹാരം കാണും വരെ സമരം തുടരും എന്നും ബിജെപി സംസ്ഥാന കമ്മിറ്റി അറിയിച്ചു.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്