സിപിഎം വോട്ടുകള്‍ കിട്ടിയില്ല; തുഷാര്‍ വന്നത് തിരിച്ചടിച്ചു; വിഎന്‍ വാസവന്‍ പ്രചാരണത്തിന് ഇറങ്ങിയില്ല; കോട്ടയത്തെ തോല്‍വിയില്‍ ജോസ് വിഭാഗം

കോട്ടയം നിയമസഭ മണ്ഡലത്തിലുണ്ടായ കനത്ത തിരിച്ചടിയുടെ പ്രാഥമിക വിലയിരുത്തല്‍ പൂര്‍ത്തിയാക്കി കേരള കോണ്‍ഗ്രസ് മാണി വിഭാഗം. കോട്ടയത്തെ സിപിഎം വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെന്നും തുഷാര്‍ വെള്ളാപ്പള്ളിയുടെ സ്ഥാനാര്‍ഥിത്വം പാരാജയത്തിനു കാരണമായെന്നുമാണ് കേരള കോണ്‍ഗ്രസ്-എമ്മിന്റെ പ്രാഥമിക നിഗമനം. തുഷാര്‍ എസ്എന്‍ഡിപി വോട്ടുകള്‍ കൂടുതലായി പിടിച്ചു.

ഏറ്റുമാനൂരില്‍ നിയോജക മണ്ഡലത്തില്‍ വോട്ടു കുറയുന്നത് തടയാന്‍ മന്ത്രി വി.എന്‍ വാസവനും കഴിഞ്ഞില്ല. അദേഹം ഏറ്റുമാനൂരില്‍ പ്രചരണത്തിന് ഇറങ്ങിയില്ല. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിന്റെ ചുമതലയുണ്ടായിരുന്നതിനാല്‍ പലപ്പോഴും കോട്ടയത്ത് കേന്ദ്രീകരിക്കാന്‍ വാസവനു സാധിച്ചില്ലെന്നും കോട്ടയത്തുണ്ടായിരുന്ന നേതാക്കള്‍ക്ക് വോട്ടു ചോര്‍ച്ച തടയാന്‍ കഴിഞ്ഞില്ലെന്നും കേരള കോണ്‍ഗ്രസ് പറയുന്നു.

ഇന്ത്യാ മുന്നണി അധികാരത്തില്‍ വരുമെന്ന തോന്നലും വികാരവും യുഡിഎഫിനു ഗുണമായെന്നാണ് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണിയുടെ വിലയിരുത്തല്‍. ഡല്‍ഹിയില്‍ ഇന്ത്യാ മുന്നണി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ജോസ് കെ. മാണി. നിലവില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും അംഗമില്ലാതിരിക്കുന്നത് കേരള കോണ്‍ഗ്രസിനെ വലച്ചിട്ടുണ്ട്. എല്‍ഡിഎഫില്‍ ഒഴിവ് വരുന്ന രണ്ടു രാജ്യ സഭ സീറ്റുകളില്‍ ഒന്നു വേണമെന്ന കടുംപിടുത്തം പിടിക്കാനും പാര്‍ട്ടിയില്‍ തത്വത്തില്‍ ധാരണയായിട്ടുണ്ട്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ