'ഷാഹിനയുടെ മരണത്തിന് പിന്നില്‍ സിപിഐ നേതാവിന് പങ്ക്'; പരാതിയുമായി ഭര്‍ത്താവ് രംഗത്ത്

പാലക്കാട് മണ്ണാര്‍ക്കാട് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ എഐവൈഎഫ് നേതാവ് ഷാഹിനയുടെ മരണത്തില്‍ പരാതിയുമായി ഭര്‍ത്താവ് സാദിഖ് രംഗത്ത്. ഷാഹിനയുടെ സുഹൃത്തായ സിപിഐ നേതാവിനെതിരെയാണ് സാദിഖ് സിപിഐ ജില്ലാ സെക്രട്ടറിയ്ക്ക് പരാതി നല്‍കിയത്. സിപിഐ നേതാവിനെതിരെ പൊലീസിലും മൊഴി നല്‍കിയിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെയാണ് വടക്കുമണ്ണത്തെ വാടക വീട്ടില്‍ ഷാഹിനയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗവും മണ്ണാര്‍ക്കാട് മണ്ഡലം ജോയിന്റ് സെക്രട്ടറിയുമായിരുന്നു ഷാഹിന. ഇവരുടെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് വിദേശത്തായിരുന്ന സാദിഖ് നാട്ടിലെത്തിയത്.

സിപിഐ നേതാവായ സുഹൃത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് ഷാഹിനയ്ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. തന്റെ കുടുംബ സ്വത്ത് വിറ്റുകിട്ടിയ പണം ഉപയോഗിച്ചായിരുന്നു ബാധ്യത തീര്‍ത്തത്. ഇത് കൂടാതെ വ്യക്തിഗത വായ്പയും എടുത്തിരുന്നെന്നും സാമ്പത്തിക ബാധ്യതയാണ് ഷാഹിനയുടെ മരണത്തിന് കാരണമെന്നും സാദിഖ് ആരോപിക്കുന്നു.

ഷാഹിനയുടെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഷാഹിനയെ മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടില്‍ ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും പരിശോധന നടത്തിയിരുന്നു. ഷാഹിനയുടെ ഫോണും ഡയറിയും ഉള്‍പ്പെടെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ