പൊന്മുടിയില്‍ കെ.എസ്.ഇ.ബി ഭൂമി പാട്ടത്തിന് നല്‍കിയതില്‍ വീഴ്ച, വിമര്‍ശനവുമായി സി.പി.ഐ

ഇടുക്കി പൊന്മുടിയില്‍ കെ.എസ്.ഇ.ബി ഭൂമി പാട്ടത്തിന് നല്‍കിയ സംഭവത്തില്‍ സി.പി.എമ്മിനെതിരെ വിമര്‍ശനവുമായി സി.പി.ഐ. ഭൂമി കൈമാറ്റത്തില്‍ വീഴ്ച സംഭവിച്ചതായി സി.പി.ഐ ഇടുക്കി ജില്ല സെക്രട്ടറി കെ.കെ.ശിവരാമന്‍ പറഞ്ഞു. പൊന്മുടിയില്‍ ഹൈഡല്‍ ടൂറിസവുമായി ബന്ധപ്പെട്ട് ഭൂമി നല്‍കുന്നതിന് മുമ്പ് ആവശ്യമായ ചര്‍ച്ചയും പഠനവും നടത്തേണ്ടതായിരുന്നു. വിഷയം ഗൗരവമുള്ളതാണെന്ന് ശിവരാമന്‍ പറഞ്ഞു.

വൈദ്യുതി വകുപ്പിന് കൈമാറിയ സര്‍ക്കാര്‍ ഭൂമി ആവശ്യത്തിന് ശേഷം മിച്ചമുള്ളത്് റവന്യൂ വകുപ്പിന് നല്‍കേണ്ടതാണ്. അത്തരം കാര്യങ്ങള്‍ പരിശോധിക്കേണ്ടത് സര്‍ക്കാര്‍ ആണെന്നും ശിവരാമന്‍ ചൂണ്ടിക്കാട്ടി.

ഡാമിനടുത്തുള്ള 21 ഏക്കര്‍ ഭൂമിയാണ് രാജക്കാട് സര്‍വീസ് സഹകരണ ബാങ്കിന് കെ.എസ്.ഇ.ബി ഹൈഡല്‍ ടൂറിസത്തിനായി പാട്ടത്തിന് നല്‍കിയത്. രണ്ടുസര്‍വേ നമ്പരുകളിലായി കെഎസ്ഇബിയുടെ കൈവശമുള്ള ഈ ഭൂമി റവന്യൂ പുറമ്പോക്കാണെന്ന് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെ രാജാക്കാട് സഹകരണ ബാങ്ക് പ്രസിഡന്റ് വി.എം കുഞ്ഞുമോന്റെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു.

കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ പരിശോധന നടത്താന്‍ അനുവദിക്കില്ലെന്നാണ് രാജാക്കാട് ബാങ്ക് പ്രസിഡന്റ് റവന്യൂ ഉദ്യോഗസ്ഥരെ അറിയിച്ചത്.ഇതോടെ സര്‍വേ നടപടികള്‍ പൂര്‍ത്തിയാകാതെ ഉദ്യോഗസ്ഥര്‍ മടങ്ങി. എന്നാല്‍ ഇവിടെ സര്‍വേക്ക് ബാങ്കിന്റെ അനുമതി തേടേണ്ടതിന്റെ ആവശ്യമില്ലെന്ന് തഹസില്‍ദാര്‍ വ്യക്തമാക്കിയിരുന്നു.

സംഭവം വിവാദമായതോടെ ചൊവ്വാഴ്ചയോടെ കെ.എസ്.ഇ.ബിക്ക് നോട്ടിസ് നല്‍കി സര്‍വേ നടപടികളുമായി മുന്നോട്ട് പോകാനാണ് റവന്യൂ സംഘത്തിന്റെ നീക്കം

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക