'കോണ്‍ഗ്രസുമായി ബന്ധമാകാം'; യെച്ചൂരിയെ പിന്തുണച്ച് വിഎസ്; 'ബിജെപിയെ പുറത്താക്കാന്‍ മതേതര കക്ഷികള്‍ ഒന്നിക്കണം'

കോണ്‍ഗ്രസ് ബന്ധവുമായി ബന്ധപ്പെട്ട് വിഷയത്തില്‍ ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരിയെ പിന്തുണച്ച് വിഎസ്. ബിജെപിയെ പുറത്താക്കാന്‍ മതേതര കക്ഷികള്‍ ഒന്നിക്കണമെന്നു വി.എസ്. ഈ വിവരം ചൂണ്ടികാട്ടി വിഎസ് കേന്ദ്ര കമ്മിറ്റിക്ക് കത്ത് അയച്ചു. പ്രയോഗിക രാഷ്ട്രീയ സമീപനം സ്വീകരിക്കണം. കോണ്‍ഗ്രസ് മതേതര സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ്. അതു കൊണ്ട് അവരുമായി സഹകരിക്കാമെന്നാണ് വിഎസിന്റെ നിലപാട്.

കൊല്‍ക്കത്തയിലെ മുസഫര്‍ അഹമ്മദ് നഗറില്‍ കേന്ദ്ര കമ്മിറ്റി യോഗം പുരോഗമിക്കുകയാണ്. പ്രായോഗിക രാഷ്ട്രീയ സമീപനങ്ങള്‍ സ്വീകരിക്കണം. മാത്രമല്ല ബിജെപിയെ മുഖ്യ ശത്രുവായി കണ്ട് അവരെ തോല്‍പ്പിക്കാനായി കോണ്‍ഗ്രസ് സഹകരണം ആവശ്യമാണെന്നാണ് യെച്ചൂരി പക്ഷത്തിന്റെ നിലപാട്. ഇതിനെ പിന്തുണച്ച് വിഎസ് നിലപാട് എടുത്തത് പാര്‍ട്ടി വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്.

യെച്ചൂരി പക്ഷത്തിന്റെ നിലപാടിനു എതിരെ ശക്തമായ സ്വരമാണ് സിപിഐഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പക്ഷം സ്വീകരിക്കുന്നത്. പാര്‍ട്ടിയുടെ നിലനില്‍പ്പില്‍ വിട്ടുവീഴ്ചയില്ലെന്നാണ് കാരാട്ട് പക്ഷം പറയുന്നത്.

Latest Stories

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ