'പൊക്കിള്‍ക്കൊടി മുറിച്ചത് ബ്ലേഡുകൊണ്ട്'; വീട്ടിലെ പ്രസവത്തിന് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്ന് പരാതി; പ്രസവം നടന്നതിന് രേഖകളില്ലെന്ന് അധികൃതര്‍

കോഴിക്കോട് വീട്ടില്‍ പ്രസവം നടന്നതിന്റെ പേരില്‍ കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി. കോഴിക്കോട് കോട്ടൂളി സ്വദേശി ഷറാഫത്ത് ആണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയത്. മനുഷ്യാവകാശ കമ്മിഷനാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്.

2024 നവംബര്‍ 2ന് ജനിച്ച കുട്ടിക്ക് നാല് മാസം കഴിഞ്ഞിട്ടും ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്നാണ് പരാതി. ഷറാഫത്തിന്റെ ഭാര്യ ആസാ ജാസ്മിന്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഗര്‍ഭകാലചികിത്സ തേടിയത്. ആശുപത്രി യുവതിയ്ക്ക് ഒക്ടോബര്‍ 28ന് ആയിരുന്നു പ്രസവ തീയതി നല്‍കിയിരുന്നത്.

എന്നാല്‍ ആസാ ജാസ്മിന് ഒക്ടോബര്‍ 28ന് പ്രസവ വേദന അനുഭവപ്പെടാത്തതിനാല്‍ അന്നേ ദിവസം ആശുപത്രിയില്‍ പോയിരുന്നില്ല. തുടര്‍ന്ന് നവംബര്‍ 2ന് രാവിലെ പ്രസവവേദന അനുഭവപ്പെട്ടെന്നും ഉടന്‍ തന്നെ പ്രസവം നടന്നുവെന്നുമാണ് ഷറാഫത്ത് പറയുന്നത്. പിന്നാലെ ഷറാഫത്ത് സമീപത്തെ കടയില്‍ നിന്ന് ബ്ലേഡ് വാങ്ങി വന്ന് പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റിയെന്നാണ് ഇവര്‍ പറയുന്നത്.

നവംബര്‍ 2ന് രാവിലെ 11 മണിയോടെയായിരുന്നു പ്രസവം. ഉച്ചയ്ക്ക് രണ്ടോടെ കെ സ്മാര്‍ട്ട് വഴി ജനന സര്‍ട്ടിഫിക്കറ്റിനായ അപേക്ഷ നല്‍കിയെന്നും ഷറാഫത്ത് പറയുന്നു. നാല് ദിവസങ്ങള്‍ക്ക് ശേഷം ആശാ വര്‍ക്കര്‍ എത്തി പരിശോധന നടത്തിയെന്നും ഷറാഫത്ത് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇതുവരെ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി.

പൊതുജന ആരോഗ്യ സംവിധാനം അനുസരിച്ച് ഒരു സ്ത്രീ ഗര്‍ഭിണിയായാല്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. എന്നാല്‍ ഇവിടെ അത് സംഭവിച്ചിട്ടില്ല. പ്രസ്തുത വിലാസത്തില്‍ പ്രസവം നടന്നതിന് മതിയായ രേഖകളും ഇല്ല. രേഖകള്‍ ഹാജരാക്കിയാല്‍ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് തടസ്സമില്ലെന്നാണ് അധികൃതരുടെ വാദം.

ഇതുകൂടാതെ നവജാത ശിശുവിന് നല്‍കേണ്ട മൂന്ന് പ്രധാന വാക്‌സിനുകള്‍ ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തതയില്ല. ജനിച്ച് 24 മണിക്കൂറിനുള്ളില്‍ നല്‍കേണ്ട വാക്‌സിനുകള്‍ കുഞ്ഞിന് നിഷേധിക്കപ്പെടുന്നത് ശിശുസംരക്ഷണ നിയമങ്ങളുടെ ലംഘനമാണെന്നാണ് വിലയിരുത്തലുകള്‍.

Latest Stories

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം