മരടിലെ 38 ഫ്ലാറ്റ്​ ഉടമകൾക്ക്​ നഷ്​ടപരിഹാരം അനുവദിച്ച്​ ഉത്തരവിറങ്ങി; പണം ഉടന്‍ അക്കൗണ്ടിലെത്തും

മരടിലെ ഫ്ളാറ്റ് ഉടമകളിൽ കുറച്ചുപേർക്ക് നഷ്ടപരിഹാരം അനുവദിച്ച്​ ഉത്തരവിറങ്ങി. 38 ഫ്ലാറ്റുടമകൾക്കായി 6,98,72,287 രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. ഫ്ലാറ്റ് ഉടമകളുടെ അക്കൗണ്ടിൽ ഉടൻ പണം നിക്ഷേപിക്കും.107 ഫ്ലാറ്റുടമകളുടെ അപേക്ഷകൾ ജസ്​റ്റിസ് പി.ബാലകൃഷ്ണൻ സമിതി ശിപാർശ ചെയ്തിട്ടുണ്ടെങ്കിലും പരിസ്ഥിതി വകുപ്പ് കൃത്യമായ ബാങ്ക് അക്കൗണ്ട്, നഷ്​ടപരിഹാര വിവരങ്ങൾ എന്നിവ പരിശോധിച്ച ശേഷം പട്ടിക തയ്യാറാക്കിയ 38 പേർക്കാണ് ആദ്യം തുക നൽകുക. ഫിനാൻസ് (അക്കൗണ്ട്സ്) വകുപ്പ് അണ്ടർ സെക്രട്ടറിക്കാണ് ഉടമകളുടെ അക്കൗണ്ടിലേക്ക് പണം കൈമാറാനുള്ള ചുമതല. 107 പേർക്കായി 19,09,31,943 രൂപയാണ് സമിതി നിർദേശിച്ചത്.

ഇതിനിടെ, ചൊവ്വാഴ്ച എറണാകുളത്ത് ചേർന്ന നാലാമത് സമിതി സിറ്റിങ്ങിൽ 34 പേർക്കുകൂടി നഷ്​ടപരിഹാരത്തിന് നിർദേശം നൽകി. ഇവർക്കായി 61,58,45,45 രൂപ നൽകാനാണ് നിർദേശം. ഇതോടെ നഷ്​ടപരിഹാരത്തിന്​ സമിതി ശിപാർശ ചെയ്ത ഫ്ലാറ്റുടമകളുടെ എണ്ണം 141 ആയി. ഇതിൽ 38 പേർക്കാണ് പണം അനുവദിച്ചത്.
ചൊവ്വാഴ്​ച വരെ ആകെ ശിപാർശ ചെയ്ത തുക 25,25,16,488 രൂപയാണ്.
ചൊവ്വാഴ്ച നടന്ന സിറ്റിങ്ങിൽ മൂന്നുപേർക്ക്​ മാത്രമാണ് 25 ലക്ഷം രൂപ നഷപരിഹാരത്തിന് നിർദേശം നൽകിയത്. ആൽഫ സെറീനിലെ രണ്ടുപേരും ജയിൻ കോറൽ കേവിലുണ്ടായിരുന്ന മറ്റൊരാളുമാണിത്. 34 പേർക്കായി ശിപാർശ ചെയ്ത ശരാശരി തുക 17.91 ലക്ഷം രൂപയാണ്. മുൻ സിറ്റിങ്ങിലേതു പോലെ ഉടമകളിൽ രണ്ടുകോടി രൂപ വരെ ആവശ്യപ്പെട്ടവരുണ്ടെങ്കിലും എല്ലാവർക്കും കെട്ടിടത്തി​​ന്‍റെ വിലയോട് തുല്യമായ വിലയാണ് നഷ്ടപരിഹാരത്തിന് നിർദേശിച്ചിട്ടുള്ളത്. ജയിനിലെ ഒരു ഉടമക്ക് ശിപാർശ ചെയ്ത 13,35,709 രൂപയാണ് കുറഞ്ഞ തുക. സമയപരിധി മൂലം ചൊവ്വാഴ്ച പരിഗണിക്കാനിരുന്ന 11 അപേക്ഷ ബുധനാഴ്ച ചേരുന്ന സമിതിയിലേക്ക് മാറ്റി. കെട്ടിടത്തി​ന്‍റെ വിൽപനക്കരാർ കൃത്യമായി ഹാജരാക്കാത്ത അപേക്ഷകൾ അടുത്ത തിങ്കളാഴ്ചയും പരിഗണിക്കും. ആകെയുള്ള 325 ഫ്ലാറ്റിലെ 239 ഉടമകളുടെ അപേക്ഷകളാണ് ലഭിച്ചിട്ടുള്ളതെന്ന് സമിതി അംഗങ്ങൾ അറിയിച്ചു.

ഫ്ലാറ്റുടമകളിൽനിന്ന് കൈപ്പറ്റിയ തുകയുടെ കൃത്യവിവരങ്ങൾ നൽകണമെന്ന് നിർമ്മാതാക്കൾക്ക് നിർദേശം നൽകിയിരുന്നെങ്കിലും ജയിൻ ബിൽഡേഴ്സ് മാത്രമാണ് ഇക്കാര്യം കൃത്യമായി നടപ്പാക്കിയിട്ടുള്ളത്. മറ്റ്​ നിർമ്മാതാക്കൾക്ക് ഇതിനായി വീണ്ടും അവസരം നൽകി. ശനിയാഴ്ചക്കകം ഈ റിപ്പോർട്ട് സമിതിക്ക് സമർപ്പിക്കണം.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി