പി.എസ്.സി ചോദ്യങ്ങള്‍ മലയാളത്തില്‍  നല്‍കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം; കെ.എ.എസ് ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ മലയാളത്തില്‍ നടത്താന്‍ ധാരണ

പി.എസ്.സി നടത്തുന്ന മുഴുവന്‍ പരീക്ഷകള്‍ക്കും മലയാളത്തില്‍ ചോദ്യങ്ങള്‍ നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ ആവശ്യമായ നിര്‍ദേശം പി.എസ്.സി ചെയര്‍മാന് നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യം ആവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരം നടത്തുന്ന പശ്ചാത്തലത്തില്‍ പി.എസ്.സി ചെയര്‍മാനുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കെ.എ.എസ് ഉള്‍പ്പടെയുള്ള പരീക്ഷകള്‍ മലയാളത്തില്‍ കൂടി നടത്തണമെന്ന നിര്‍ദേശം സര്‍ക്കാര്‍ പി.എസ്.സിക്ക് മുമ്പില്‍ വെച്ചിട്ടുണ്ട്. ഇതിന് ആവശ്യമായ തീരുമാനം പി.എസ്.സി എടുക്കും. ഇക്കാര്യം ചെയര്‍മാന്‍ ഉറപ്പ് നല്‍കി. അവര്‍ക്കുള്ള ചില പ്രയാസങ്ങള്‍ ചെയര്‍മാന്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. ന്യൂനഭാഷകളായ കന്നഡയിലും തമിഴിലും ചോദ്യ പേപ്പര്‍ നല്‍കുന്ന കാര്യവും ഭാവിയില്‍ പരിഗണിക്കും.

പ്ലസ് ടു വരെ യോഗ്യതയുള്ള പരീക്ഷകള്‍ക്ക് മലയാളത്തില്‍ തന്നെയാണ് ചോദ്യ പേപ്പര്‍ നല്‍കുന്നത്. പി.എസ്.സി നടത്തുന്ന പരീക്ഷകളില്‍ 90 ശതമാനവും ഇത്തരത്തിലുള്ളതാണ്. കുറച്ച് പരീക്ഷകള്‍ക്ക് മാത്രമാണ് ഇംഗ്ലീഷില്‍ ചോദ്യ പേപ്പര്‍ നല്‍കുന്നത്. ഇതില്‍ മാറ്റമുണ്ടാകണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സര്‍വകലാശാല വൈസ് ചാന്‍സിലര്‍മാരുടെ യോഗം വിളിക്കും. സാങ്കേതിക പദങ്ങള്‍ മലയാളത്തിലാക്കുന്നതിലെ പ്രായോഗിക പ്രശ്‌നങ്ങള്‍ പഠിക്കാനായി ഒരു ഉന്നതതല സമിതിയെ നിയോഗിക്കും.

വിവിധ വിഷയങ്ങളിലെ സാങ്കേതിക പദങ്ങള്‍ ലഭ്യമാകുന്ന വിജ്ഞാന ഭാഷാ നിഘണ്ടു തയ്യാറാക്കും. ഇക്കാര്യത്തിലും വൈസ് ചാന്‍സിലര്‍മാരുടെ സേവനം പ്രയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

മലയാളത്തിലും പരീക്ഷ വേണമെന്ന് ആവശ്യമുന്നയിച്ച് സമരം ചെയ്യുന്ന ഐക്യമലയാള പ്രസ്ഥാനത്തിന്റെ സമരം പത്തൊന്‍പതാം ദിവസത്തിലേക്ക് കടന്നിരുന്നു. എന്നാൽ, പി.എസ്‌‌.സി പരീക്ഷ മലയാളത്തിലാക്കാന്‍ ഉപാധിയുടെ ആവശ്യമില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. പിഎസ്‌‌സി ചെയര്‍മാന്‍ പറഞ്ഞത് വിശ്വാസയോഗ്യമല്ല. കളളം പറഞ്ഞ് രക്ഷപെടാനാണ് നീക്കം. കൃത്യമായ തീരുമാനം വരെ സമരം വേണമെന്നും അടൂര്‍ പറഞ്ഞു. മലയാളത്തില്‍ പിഎസ്‌സി പരീക്ഷ നടത്തണമെന്ന ആവശ്യവുമായി സമരം തുടരുമെന്ന് ഐക്യമലയാള പ്രസ്ഥാനം വ്യക്തമാക്കി. പരീക്ഷ മലയാളത്തിലാക്കുമെന്ന് ‌ഔദ്യോഗിക അറിയിപ്പ് ലഭിച്ചാലേ സമരം നിര്‍ത്തൂവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ