ചോറ്റാനിക്കരയില്‍ ഇന്നും സംഘര്‍ഷം; കല്ലുകള്‍ പിഴുത് തോട്ടിലെറിഞ്ഞു

സില്‍വര്‍ ലൈന്‍ കല്ലിടലിന് എതിരെ ചോറ്റാനിക്കരയില്‍ ഇന്നും സംഘര്‍ഷം. കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തുണ്ട്. പാടത്ത് കല്ലിടാനുള്ള ശ്രമം തടയുകയും മൂന്ന് സര്‍വേ കല്ലുകള്‍ പിഴുത് തോട്ടിലെറിയുകയും ചെയ്തു. ഒരു കല്ല് പോലും ഇടാന്‍ അനുവദിക്കില്ലെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.

കോട്ടയം നട്ടാശേരിയില്‍ നാട്ടുകാരെ തടഞ്ഞ് കല്ലിടല്‍ തുടരുകയാണ്. നാട്ടുകാരെയും നഗരസഭാ കൗണ്‍സിലര്‍മാരെയും പൊലീസ് തടഞ്ഞു. പ്രതിഷേധ സാഹചര്യങ്ങള്‍ ഉള്‍പ്പടെ പരിഗണിച്ചായിരിക്കും ഇന്ന് കല്ലിടല്‍ നടപടികള്‍ തീരുമാനിക്കുക എന്നാണ് ഉദ്യോഗസ്ഥര്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്.

സില്‍വര്‍ലൈന്‍ കല്ലിടലിന് എതിരെ സംസ്ഥാന വ്യാപകമായി സമരം ശക്തമാകുകയാണ്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചോറ്റാനിക്കരയിലും കോഴിക്കോടും കല്ലിടല്‍ നടപടികള്‍ മാറ്റി വെച്ചിരുന്നു. അതേ സമയം സില്‍വര്‍ ലൈനിന് വേണ്ടിയുള്ള സര്‍വേ പുരോഗമിക്കുകയാണ്.

Latest Stories

ജൂൺ 15 വരെ സംസ്ഥാനത്തുടനീളം ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

'48 മണിക്കൂറിനുള്ളിൽ എണ്ണ ചോർച്ച നീക്കുന്നതിനുള്ള നടപടി തുടങ്ങണം'; അന്ത്യശാസനം നൽകി ഷിപ്പിംഗ് മന്ത്രാലയം, കപ്പൽ കമ്പനിയുടെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് നോട്ടീസ്

സ്‌കൂള്‍ സമയമാറ്റം 12 ലക്ഷം വിദ്യാര്‍ത്ഥികളുടെ മദ്രസ മതപഠനത്തെ ബാധിക്കും; തീരുമാനം അപക്വവും, അപ്രായോഗികവും; വിദ്യാഭ്യാസ വകുപ്പിനെതിരെ തുറന്നടിച്ച് സമസ്ത

യുഎസ്-ചൈന വ്യാപാരയുദ്ധം അവസാനത്തിലേക്ക്; ചൈനയുമായി കരാറിലെത്തിയെന്ന് ഡൊണാള്‍ഡ് ട്രംപ്

ഗാസയിലെ ജനങ്ങള്‍ക്ക് വേണ്ടി പോരാടും; ഡൊണാള്‍ഡ് ട്രംപിനെയും ഇലോണ്‍ മസ്‌കിനെയും കൊലപ്പെടുത്താന്‍ ആഹ്വാനം ചെയ്ത് അല്‍ ഖ്വയ്ദ നേതാവ്

ചരക്കുകപ്പലിലെ തീ നിയന്ത്രണവിധേയം; ടഗ് ബോട്ട് ഉപയോഗിച്ച് കപ്പലിനെ പരമാവധി ദൂരത്തേക്ക് മാറ്റാന്‍ ശ്രമം

സമസ്തയില്‍ വിയോജിപ്പ് രേഖപ്പെടുത്താന്‍ ഉള്ള ജനാധിപത്യയിടമുണ്ട്; സമസ്തയെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

WTC FINAL: കൂടുതൽ പന്തുകൾ കളിക്കുന്നു, എന്നാലോ റൺസ് തീരെ നേടുന്നുമില്ല, ഓസ്ട്രേലിയൻ താരത്തെ എയറിലാക്കി ആരാധകർ

പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കരുത്; ശശി തരൂര്‍ എംപിയ്ക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

'നടത്തിപ്പുകാരിയുമായി അടുത്ത ബന്ധം'; മലാപ്പറമ്പ് പെൺവാണിഭ കേസിൽ രണ്ട് പൊലീസ് ഡ്രൈവർമാരെ പ്രതി ചേർത്തു