ചിന്നക്കനാല്‍ പഞ്ചായത്ത് ഭരണം വീണ്ടും യു.ഡി.എഫിന്

ഇടുക്കി ചിന്നക്കനാലില്‍ പഞ്ചായത്ത് ഭരണം വീണ്ടും യുഡിഎഫിന്. എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം നേരിട്ട സിനി ബേബി പഞ്ചായത്ത് പ്രസിഡന്റാകും. വോട്ടിംഗില്‍ നിന്ന് എല്‍ഡിഎഫ് അംഗങ്ങളും, സ്വതന്ത്രയും വിട്ട് നിന്നതോടെയാണ് യുഡിഎഫ് വീണ്ടും അധികാരത്തില്‍ എത്തിയത്. നേരത്തെ പ്രസിഡന്റിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ ആയിരുന്നു യുഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ചിന്നക്കനാല്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിനും, യുഡിഎഫിനും ആറ് വാര്‍ഡ് വീതവും, ഒരു സ്വതന്ത്രയുമാണ് ഉള്ളത്. സ്വതന്ത്രയെ ഒപ്പം നിര്‍ത്തി പഞ്ചായത്ത് ഭരണം പിടിക്കാന്‍ ഇരുവിഭാഗവും ശ്രമങ്ങള്‍ നടത്തിയെങ്കിലും അവര്‍ വിട്ട് നിന്നിരുന്നു. തുടര്‍ന്ന് നറുക്കെടുപ്പ് നടത്തിയാണ് ഭരണം യുഡിഎഫിന് ലഭിച്ചത്. എന്നാല്‍ പിന്നീട് എല്‍ഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ട് വന്നപ്പോള്‍ സ്വതന്ത്ര അനുകൂലമായി നിലപാട് എടുത്തതോടെ അവിശ്വാസം പാസാവുകയായിരുന്നു.

പഞ്ചായത്തില്‍ സിപിഐയും സിപിഎമ്മും തമ്മില്‍ ഭിന്നതകള്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് നടന്ന വോട്ടെടുപ്പില്‍ നിന്ന് അംഗങ്ങള്‍ വിട്ട് നിന്നത്. ഇത് യുഡിഎഫിന് അനുകൂലമാവുകയായിരുന്നു.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി