ചിന്നക്കനാല്‍ പഞ്ചായത്ത് ഭരണം വീണ്ടും യു.ഡി.എഫിന്

ഇടുക്കി ചിന്നക്കനാലില്‍ പഞ്ചായത്ത് ഭരണം വീണ്ടും യുഡിഎഫിന്. എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം നേരിട്ട സിനി ബേബി പഞ്ചായത്ത് പ്രസിഡന്റാകും. വോട്ടിംഗില്‍ നിന്ന് എല്‍ഡിഎഫ് അംഗങ്ങളും, സ്വതന്ത്രയും വിട്ട് നിന്നതോടെയാണ് യുഡിഎഫ് വീണ്ടും അധികാരത്തില്‍ എത്തിയത്. നേരത്തെ പ്രസിഡന്റിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ ആയിരുന്നു യുഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ചിന്നക്കനാല്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിനും, യുഡിഎഫിനും ആറ് വാര്‍ഡ് വീതവും, ഒരു സ്വതന്ത്രയുമാണ് ഉള്ളത്. സ്വതന്ത്രയെ ഒപ്പം നിര്‍ത്തി പഞ്ചായത്ത് ഭരണം പിടിക്കാന്‍ ഇരുവിഭാഗവും ശ്രമങ്ങള്‍ നടത്തിയെങ്കിലും അവര്‍ വിട്ട് നിന്നിരുന്നു. തുടര്‍ന്ന് നറുക്കെടുപ്പ് നടത്തിയാണ് ഭരണം യുഡിഎഫിന് ലഭിച്ചത്. എന്നാല്‍ പിന്നീട് എല്‍ഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ട് വന്നപ്പോള്‍ സ്വതന്ത്ര അനുകൂലമായി നിലപാട് എടുത്തതോടെ അവിശ്വാസം പാസാവുകയായിരുന്നു.

പഞ്ചായത്തില്‍ സിപിഐയും സിപിഎമ്മും തമ്മില്‍ ഭിന്നതകള്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് നടന്ന വോട്ടെടുപ്പില്‍ നിന്ന് അംഗങ്ങള്‍ വിട്ട് നിന്നത്. ഇത് യുഡിഎഫിന് അനുകൂലമാവുകയായിരുന്നു.

Latest Stories

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ