വര്‍ണ വിവേചനത്തിരെ ശക്തമായ നിലപാട് സ്വീകരിച്ചു; വിഷയത്തെ പൊതു ശ്രദ്ധയിലേക്കെത്തിച്ചു; ശാരദാ മുരളീധരന്‍ ഔദ്യോഗിക ജീവിതത്തെ അര്‍ത്ഥപൂര്‍ണമാക്കിയ വ്യക്തിയെന്ന് മുഖ്യമന്ത്രി

നിലപാടുകളും പ്രവര്‍ത്തന മികവ് കൊണ്ടും ഔദ്യോഗിക ജീവിതത്തെ അര്‍ത്ഥപൂര്‍ണമാക്കിയ ഉദ്യോഗസ്ഥയാണ് ശാരാദാ മുരളീധരനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എളുപ്പമല്ലാത്ത ഒരു കാലയളവിലാണ് ശാരദ മുരളീധരന്‍ ചീഫ് സെക്രട്ടറി പദവിയിലെത്തുന്നത്. വയനാട് പുനരധിവാസം, വിഴിഞ്ഞം പദ്ധതി രൂപീകരണം, സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വരുദ്ധ പ്രവര്‍ത്തനത്തിന്റെ ഏകോപനം തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങളെ ചീഫ് സെക്രട്ടറി എന്ന നിലയില്‍ മാതൃകാപരമായി ഏകോപിപ്പിച്ചു.

വ്യക്തി ശുദ്ധി നിലനിര്‍ത്തി പ്രവര്‍ത്തന മികവ് ശാരദ മുരളീധരന്‍ തുടര്‍ന്നു എന്നത് ശ്രദ്ധേയമാണ്. സ്ത്രീകളെ മാറ്റി നിര്‍ത്തുന്ന പുരുഷ മേധാവിത്ത സമൂഹത്തില്‍ ഭരണ വൈദഗ്ധ്യം കൊണ്ട് സ്ത്രീകള്‍ പുരുഷന്‍മാര്‍ക്ക് ഒപ്പമോ മുകളിലോ ആണെന്ന സന്ദേശം സൃഷ്ടിക്കാന്‍ ശാരദാ മുരളീധരനായി. സാമൂഹിക അസമത്വങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ ചുമതലയല്ലെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ഇപ്പോഴുമുള്ളപ്പോള്‍ സാമൂഹിക ദുഷിപ്പുകള്‍ക്കെതിരായി പ്രതികരിച്ച വ്യക്തിയാണ് ശാരദ.

പാലിയേറ്റിവ് കെയര്‍, മാലിന്യ മുക്തം നവകേരളം, ആദിവാസി ഉന്നമനം, മനുഷ്യക്കടത്ത് നിരോധിക്കല്‍, ജനകീയാസൂത്രണം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത് വരുമാനം, അതിദാരിദ്ര്യ നിര്‍മാര്‍ജനം എന്നിവയില്‍ നിര്‍ണായകമായ സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞു. കുടുംബശ്രീയിലൂടെ സ്ത്രീ ശാക്തീകരണത്തിന്റെ മികച്ച മാതൃകകള്‍ തീര്‍ക്കാനും കഴിഞ്ഞു. പദ്ധതി നിര്‍വഹണത്തില്‍ ജനകീയ പ്രാതിനിധ്യവും മാനുഷികതയും പുലര്‍ത്താന്‍ കഴിഞ്ഞു. സാമ്പത്തിക അച്ചടക്കം പുലര്‍ത്തുകയും കേന്ദ്രതലത്തില്‍ തീര്‍പ്പാക്കേണ്ട വിഷയങ്ങളില്‍ സത്വര നടപടികളെടുക്കാനും ചീഫ് സെക്രട്ടറി എന്ന നിലയില്‍ സാധിച്ചു.

ജാതി, മത, വര്‍ണ വിവേചനങ്ങളിലൂടെ സമൂഹത്തില്‍ ഭിന്നപ്പുണ്ടാക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ട്. ആക്ടിവിസ്റ്റെന്ന നിലയില്‍ വര്‍ണ വിവേചനത്തിരെ ശക്തമായ നിലപാട് സ്വീകരിച്ച് വിഷയത്തെ പൊതു ശ്രദ്ധയിലേക്കെത്തിക്കാനും ശാരദ മുരളീധരന് കഴിഞ്ഞു. കര്‍മോല്‍സുകതയാര്‍ന്ന വ്യക്തി ജീവിതത്തിന്റെയും സേവനത്തിന്റെയും നല്ല കാലം ശാരദാ മുരളീധരന് ആശംസിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ മുഖ്യമന്ത്രി ശാരദാ മുരളീധരന് ഉപഹാരം സമ്മാനിച്ചു. ലോകത്തിന്റെ വിശ്വാസവും പ്രതീക്ഷയുമായി കേരളം മാറുന്നു എന്നതില്‍ അഭിമാനമുണ്ടെന്ന് ശാരദ മുരളീധരന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഔദ്യോഗിക ജീവിതത്തില്‍ ഇഷ്ടപ്പെട്ട ജോലികള്‍ ചെയ്യാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യവും സന്തോഷവുമുണ്ട്. അധികാര വികേന്ദ്രീകരണത്തിന്റെ യും ജനകീയാസൂത്രണത്തിന്റെയും ആരംഭത്തില്‍ പങ്കാളിയാകാനും അത് കേരള സമൂഹത്തില്‍ സൃഷ്ടിച്ച മാറ്റങ്ങള്‍ അറിയാന്‍ കഴിഞ്ഞതും മികച്ച അനുഭവമാണ്.

കുടുംബശ്രീയിലൂടെ വീടുകളിലും സമൂഹത്തിലും സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളില്‍ പങ്ക് വഹിക്കാനായി. മാലിന്യ സംസ്‌കരണത്തില്‍ നാം കൊണ്ടുവന്ന മാറ്റങ്ങളെ ലോകം അംഗീകരിക്കുന്നു. സുസ്ഥിര വികസന മാതൃകകളും കരുതലും ഉള്‍പ്പെടുന്ന പദ്ധതികള്‍ നടപ്പിലാക്കുന്ന സംസ്ഥാനമെന്നതാണ് കേരളത്തിന്റെ പ്രത്യേകത. ഔദ്യോഗിക ജീവിതത്തില്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി ശാരദാ മുരളീധരന്‍ പറഞ്ഞു.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി