വര്‍ണ വിവേചനത്തിരെ ശക്തമായ നിലപാട് സ്വീകരിച്ചു; വിഷയത്തെ പൊതു ശ്രദ്ധയിലേക്കെത്തിച്ചു; ശാരദാ മുരളീധരന്‍ ഔദ്യോഗിക ജീവിതത്തെ അര്‍ത്ഥപൂര്‍ണമാക്കിയ വ്യക്തിയെന്ന് മുഖ്യമന്ത്രി

നിലപാടുകളും പ്രവര്‍ത്തന മികവ് കൊണ്ടും ഔദ്യോഗിക ജീവിതത്തെ അര്‍ത്ഥപൂര്‍ണമാക്കിയ ഉദ്യോഗസ്ഥയാണ് ശാരാദാ മുരളീധരനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എളുപ്പമല്ലാത്ത ഒരു കാലയളവിലാണ് ശാരദ മുരളീധരന്‍ ചീഫ് സെക്രട്ടറി പദവിയിലെത്തുന്നത്. വയനാട് പുനരധിവാസം, വിഴിഞ്ഞം പദ്ധതി രൂപീകരണം, സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വരുദ്ധ പ്രവര്‍ത്തനത്തിന്റെ ഏകോപനം തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങളെ ചീഫ് സെക്രട്ടറി എന്ന നിലയില്‍ മാതൃകാപരമായി ഏകോപിപ്പിച്ചു.

വ്യക്തി ശുദ്ധി നിലനിര്‍ത്തി പ്രവര്‍ത്തന മികവ് ശാരദ മുരളീധരന്‍ തുടര്‍ന്നു എന്നത് ശ്രദ്ധേയമാണ്. സ്ത്രീകളെ മാറ്റി നിര്‍ത്തുന്ന പുരുഷ മേധാവിത്ത സമൂഹത്തില്‍ ഭരണ വൈദഗ്ധ്യം കൊണ്ട് സ്ത്രീകള്‍ പുരുഷന്‍മാര്‍ക്ക് ഒപ്പമോ മുകളിലോ ആണെന്ന സന്ദേശം സൃഷ്ടിക്കാന്‍ ശാരദാ മുരളീധരനായി. സാമൂഹിക അസമത്വങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ ചുമതലയല്ലെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ഇപ്പോഴുമുള്ളപ്പോള്‍ സാമൂഹിക ദുഷിപ്പുകള്‍ക്കെതിരായി പ്രതികരിച്ച വ്യക്തിയാണ് ശാരദ.

പാലിയേറ്റിവ് കെയര്‍, മാലിന്യ മുക്തം നവകേരളം, ആദിവാസി ഉന്നമനം, മനുഷ്യക്കടത്ത് നിരോധിക്കല്‍, ജനകീയാസൂത്രണം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത് വരുമാനം, അതിദാരിദ്ര്യ നിര്‍മാര്‍ജനം എന്നിവയില്‍ നിര്‍ണായകമായ സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞു. കുടുംബശ്രീയിലൂടെ സ്ത്രീ ശാക്തീകരണത്തിന്റെ മികച്ച മാതൃകകള്‍ തീര്‍ക്കാനും കഴിഞ്ഞു. പദ്ധതി നിര്‍വഹണത്തില്‍ ജനകീയ പ്രാതിനിധ്യവും മാനുഷികതയും പുലര്‍ത്താന്‍ കഴിഞ്ഞു. സാമ്പത്തിക അച്ചടക്കം പുലര്‍ത്തുകയും കേന്ദ്രതലത്തില്‍ തീര്‍പ്പാക്കേണ്ട വിഷയങ്ങളില്‍ സത്വര നടപടികളെടുക്കാനും ചീഫ് സെക്രട്ടറി എന്ന നിലയില്‍ സാധിച്ചു.

ജാതി, മത, വര്‍ണ വിവേചനങ്ങളിലൂടെ സമൂഹത്തില്‍ ഭിന്നപ്പുണ്ടാക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ട്. ആക്ടിവിസ്റ്റെന്ന നിലയില്‍ വര്‍ണ വിവേചനത്തിരെ ശക്തമായ നിലപാട് സ്വീകരിച്ച് വിഷയത്തെ പൊതു ശ്രദ്ധയിലേക്കെത്തിക്കാനും ശാരദ മുരളീധരന് കഴിഞ്ഞു. കര്‍മോല്‍സുകതയാര്‍ന്ന വ്യക്തി ജീവിതത്തിന്റെയും സേവനത്തിന്റെയും നല്ല കാലം ശാരദാ മുരളീധരന് ആശംസിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ മുഖ്യമന്ത്രി ശാരദാ മുരളീധരന് ഉപഹാരം സമ്മാനിച്ചു. ലോകത്തിന്റെ വിശ്വാസവും പ്രതീക്ഷയുമായി കേരളം മാറുന്നു എന്നതില്‍ അഭിമാനമുണ്ടെന്ന് ശാരദ മുരളീധരന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഔദ്യോഗിക ജീവിതത്തില്‍ ഇഷ്ടപ്പെട്ട ജോലികള്‍ ചെയ്യാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യവും സന്തോഷവുമുണ്ട്. അധികാര വികേന്ദ്രീകരണത്തിന്റെ യും ജനകീയാസൂത്രണത്തിന്റെയും ആരംഭത്തില്‍ പങ്കാളിയാകാനും അത് കേരള സമൂഹത്തില്‍ സൃഷ്ടിച്ച മാറ്റങ്ങള്‍ അറിയാന്‍ കഴിഞ്ഞതും മികച്ച അനുഭവമാണ്.

കുടുംബശ്രീയിലൂടെ വീടുകളിലും സമൂഹത്തിലും സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളില്‍ പങ്ക് വഹിക്കാനായി. മാലിന്യ സംസ്‌കരണത്തില്‍ നാം കൊണ്ടുവന്ന മാറ്റങ്ങളെ ലോകം അംഗീകരിക്കുന്നു. സുസ്ഥിര വികസന മാതൃകകളും കരുതലും ഉള്‍പ്പെടുന്ന പദ്ധതികള്‍ നടപ്പിലാക്കുന്ന സംസ്ഥാനമെന്നതാണ് കേരളത്തിന്റെ പ്രത്യേകത. ഔദ്യോഗിക ജീവിതത്തില്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി ശാരദാ മുരളീധരന്‍ പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി