വീണാ ജോര്‍ജിനെതിരെ ഉണ്ടായ കെഎസ്‌യു ആക്രമണം കോണ്‍ഗ്രസിന്റെ ഹീനരാഷ്ട്രീയമെന്ന് മുഖ്യമന്ത്രി; 'മന്ത്രിക്കെതിരായുള്ള ആക്രമണം രാഷ്ട്രീയമായിട്ടല്ല രാഷ്ട്രീയ ആഭാസം ആയിട്ടാണ് കാണാന്‍ കഴിയുക'

വീണാ ജോര്‍ജിനെതിരെ കണ്ണൂരില്‍ ഉണ്ടായ കെഎസ്യു ആക്രമണം കോണ്‍ഗ്രസിന്റെ ഹീന രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിയെ ആശുപത്രിയിലെത്തി മുഖ്യമന്ത്രി കണ്ടു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ആരോഗ്യമന്ത്രിയെ ആക്രമിച്ചു പരുക്കേല്‍പ്പിച്ചത്. അവിടെ ഉണ്ടായത് ഏതെങ്കിലും പ്രതിഷേധ പ്രകടനം അല്ല. ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്ലാറ്റ്‌ഫോമിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടത്. ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യമേഖലയാണ് കേരളത്തിലേത്. അത് എല്ലാ ഔദ്യോഗിക ഏജന്‍സികളും അംഗീകരിച്ചതും ആണ്. എന്നിട്ടും ചില സംഭവങ്ങള്‍ പര്‍വതീകരിച്ച് അതില്‍ ഒരുതരത്തിലും ഉള്‍പ്പെട്ടിട്ടില്ലാത്ത മന്ത്രിക്കെതിരെ ആക്രമണം നടത്തുന്നതിനെ രാഷ്ട്രീയമായിട്ടല്ല രാഷ്ട്രീയ ആഭാസം ആയിട്ടാണ് കാണാന്‍ കഴിയുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

തങ്ങളുടെ അനുയായികളെ കയറൂരി വിട്ട് നാട്ടിലെ ക്രമസമാധാനം തകര്‍ക്കാമെന്നോ കലാപം ഉണ്ടാക്കാമെന്നോ കോണ്‍ഗ്രസ് നേതൃത്വം കരുതരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിന്റെയും യുഡിഎഫ് മുന്നണിയുടെയും നേതൃത്വത്തിനു തന്നെയാണ്. തീര്‍ത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് രാഷ്ട്രീയത്തെ മലീമസമാക്കുന്ന അവരുടെ ശൈലിയുടെ പ്രതിഫലനമാണ് കെഎസ്യു ആക്രമികളിലൂടെ പുറത്തുവന്നത്. ഇത് അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ആരോഗ്യമന്ത്രിയ്ക്ക് കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റത്. വന്ദേ ഭാരത് ട്രെയിനില്‍ പോകാനാണ് മന്ത്രി റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമില്‍ എത്തിയത്. ഇതേ ട്രെയിനില്‍ പോകാന്‍ സ്പീക്കര്‍ എ.എന്‍. ഷംസീറും എത്തിയിരുന്നു. സ്പീക്കര്‍ ആദ്യം പ്ലാറ്റ്‌ഫോമില്‍ എത്തിയിരുന്നു. മന്ത്രി എത്തിയപ്പോഴാണ് പ്രവര്‍ത്തകര്‍ പാഞ്ഞടുത്തത്.

സമരക്കാരാണ് മന്ത്രിയെ ആക്രമിച്ചതെന്ന് സംഭവത്തിനു ശേഷം സ്പീക്കര്‍ പറഞ്ഞു. പ്രതിഷേധിക്കാം പക്ഷേ കയ്യേറ്റം ചെയ്യാന്‍ പാടില്ല. മന്ത്രിയെ കയ്യേറ്റം ചെയ്യുന്നത് ജനാധിപത്യത്തിനു ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ കഴുത്തിനു ഗുരുതരമായ പരുക്കുണ്ടെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്. വനിതാ മന്ത്രിക്ക് നേരെ ഇത്രയും നിഷ്ഠൂരമായ ആക്രമണം ഉണ്ടായിട്ടില്ല. പ്രതിഷേധം പലതും കേരളം കണ്ടിട്ടുണ്ട്. ഒരു മന്ത്രിയെ കായികമായി പരുക്കേല്‍പ്പിക്കുന്നത് ചരിത്രത്തില്‍ ആദ്യമാണ്. യൂത്ത് കോണ്‍ഗ്രസ് മന്ത്രിയുടെ വീട്ടില്‍ റീത്ത് വച്ചതാണ്. അതിന്റെ തുടര്‍ച്ചയായാണോ അപായപ്പെടുത്താന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്നും കെ കെ രാഗേഷ് പറഞ്ഞു.

മന്ത്രിയെ കൊല്ലാന്‍ ശ്രമിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് നേതൃത്വം അറിഞ്ഞുള്ള ആക്രമണമാണ് ഇതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം കണ്ണൂരില്‍ പ്രതിഷേധ പ്രകടനം നടത്തുകയാണ്. പി. ജയരാജന്‍, കെ.കെ. രാഗേഷ്, ടി.വി.രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രകടനം. എസ്എഫ്‌ഐ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയങ്ങാടിയിലും പ്രതിഷേധ പ്രകടനം നടക്കുകയാണ്.

Latest Stories

കെഎസ്‌യു പ്രവര്‍ത്തകര്‍ മന്ത്രി വീണാ ജോര്‍ജിന്റെ അടുത്തുപോലും എത്തിയില്ല, മന്ത്രിയാണ് ആക്രോശിച്ച് പ്രവര്‍ത്തകരുടെ നേരെ എത്തിയതെന്ന് വി ഡി സതീശന്‍; പുറത്തുവന്ന ദൃശ്യങ്ങള്‍ നോക്കൂ

കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് പരുക്കേറ്റു; കഴുത്തിനും കൈയ്ക്കും പരുക്ക്, ആശുപത്രിയിലേക്ക് മാറ്റി

കുട്ടികളുടെ സുരക്ഷ: കലാ-കായിക പരിശീലനങ്ങൾക്ക് സംസ്ഥാനതല മാർഗനിർദേശങ്ങൾ അനിവാര്യമാണ് - അൽത്തിയ കൂട്ടായ്മ

കേന്ദ്രത്തിന്റെ എയിംസ് നിലപാടില്‍ ഹൈക്കോടതിയ്ക്ക് അതൃപ്തി; നാല് ആഴ്ച മറുപടിയ്ക്ക് സമയം ചോദിച്ച കേന്ദ്രത്തോട് രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി വേണമെന്ന് ഹൈക്കോടതി

10 എംഎല്‍എമാരും അങ്കത്തിന് ഇറങ്ങട്ടെ, തലസ്ഥാനത്ത് പരീക്ഷണം വേണ്ടെന്ന് സിപിഎം; ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദേശം സംസ്ഥാന നേതൃത്വത്തിന് മുന്നിലേക്ക്

‘ടീസറോ ട്രെയ്ലറോ പിൻവലിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടില്ല’, വാർത്തകൾ വ്യാജവും അടിസ്ഥാനരഹിതവും; വിശദീകരണവുമായി കേരള സ്റ്റോറി 2 നിർമാതാക്കൾ

കൊയിലാണ്ടിയില്‍ കോളേജ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത; ശ്രീനന്ദയുടെ നെറ്റിയിലും താടിയിലുമുള്ള മുറിവില്‍ അസ്വാഭാവികത

അശ്ലീല ഉള്ളടക്കം: അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകളെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു; ഉള്ളടക്കം ഇന്ത്യന്‍ നിയമങ്ങളുടെ ഗുരുതര ലംഘനമെന്ന കണ്ടെത്തലില്‍ നടപടി

സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ കൈമാറാനാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്, വിവിധ വകുപ്പുകള്‍ക്ക് നല്‍കിയ കത്ത് പുറത്തുവിട്ട് രമേശ് ചെന്നിത്തല

'ഞാന്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ 3.5 കോടി ജനങ്ങള്‍ കൊല്ലപ്പെട്ടേനെ'; ഓപ്പറേഷന്‍ സിന്ദൂറില്‍ മധ്യസ്ഥതയ്ക്കായി ഇടപെട്ടെന്ന് വീണ്ടും ഡൊണാള്‍ഡ് ട്രംപ്