സംസ്ഥാന സർവകലാശാലകളെ അസ്ഥിരപ്പെടുത്താനാണ് കേന്ദ്രവും യുജിസിയും ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാന സർക്കാരിന് കീഴിലുള്ള സർവകലാശാലകളെ അസ്ഥിരപ്പെടുത്താനുള്ള സമീപനമാണ് കേന്ദ്ര സർക്കാരും യൂണിവേഴ്‌സിറ്റി ഗ്രാൻ്റ്‌സ് കമ്മീഷനും (യുജിസി) സ്വീകരിക്കുന്നതെന്ന് യുജിസിയുടെ പുതിയ ചട്ടങ്ങളെ വിമർശിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ഏറ്റവും പുതിയ യുജിസി ചട്ടങ്ങൾ സംസ്ഥാന സർവകലാശാലകളുടെ സ്വയംഭരണാവകാശത്തിന് ഭീഷണിയാണെന്ന് ദ്വിദിന ‘അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ സമ്മേളനം’ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

“തിരഞ്ഞെടുക്കപ്പെട്ട നിയമനിർമ്മാണ സഭകൾ രൂപീകരിക്കുന്ന നിയമങ്ങൾക്കനുസൃതമായാണ് സംസ്ഥാന സർവ്വകലാശാലകൾ പ്രവർത്തിക്കുന്നത്. അത്തരം സാഹചര്യത്തിൽ നിയന്ത്രണങ്ങൾ സൃഷ്ടിക്കുന്നത് ഈ സ്വയംഭരണത്തെ ദുർബലപ്പെടുത്തുന്നു. കേന്ദ്ര സർക്കാരും യുജിസിയും അത്തരം നടപടികളിൽ നിന്ന് വിട്ടുനിൽക്കുകയും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർവകലാശാലകളുടെ സ്വയംഭരണാവകാശത്തെയും സംസ്ഥാന സർക്കാരുകളുടെ അവകാശങ്ങളെയും മാനിക്കുകയും വേണം.” പിണറായി പറഞ്ഞു.

അദ്ധ്യാപക നിയമനത്തിനോ സമാനമായ കാര്യങ്ങൾക്കോ ​​മിനിമം യോഗ്യത നിശ്ചയിക്കുന്നതിൽ സംസ്ഥാനത്തിന് എതിർപ്പില്ലെന്നും സർക്കാർ അത്തരം ചട്ടങ്ങൾ പൂർണമായും പാലിക്കുന്നുണ്ടെന്നും എന്നാൽ യുജിസി അതിരുകൾ ലംഘിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരം നടപടികൾ പിന്തുടരുന്നതിലൂടെ പൊതു വിദ്യാഭ്യാസ സമ്പ്രദായത്തിൻ്റെ തകർച്ചയിലേക്ക് നയിക്കുമെന്നും അത് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വഴിയൊരുക്കുന്ന രീതിയിലുമാകുമെന്ന് തിരിച്ചറിയുന്നതിൽ യുജിസിയും കേന്ദ്ര സർക്കാരും പരാജയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

“ഇതിനകം നിരവധി സ്വകാര്യ സർവ്വകലാശാലകൾ രാജ്യത്തുടനീളം പ്രവർത്തിക്കുന്നു. അവയിൽ പലതും യുജിസി ചട്ടങ്ങൾ പോലും പാലിക്കുന്നില്ല. ഈ ശ്രമങ്ങൾ തുടർന്നാൽ, അവ പൊതു സർവ്വകലാശാലകളെ ദോഷകരമായി ബാധിക്കുക മാത്രമല്ല, യുജിസിയുടെ തന്നെ കെട്ടുറപ്പ് തകർക്കുകയും ചെയ്യും.” മുഖ്യമന്ത്രി പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ