'സമീപത്തെ വീടുകളുടെ ടെറസിൽ കയറി കിടന്ന് ഒളിഞ്ഞുനോട്ടം, സ്ത്രീകളെ ജനലിലൂടെ വിളിച്ചു അശ്ലീലം പറയും'; ഋതു സ്ഥിരം ശല്യക്കാരൻ

എറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഋതു സ്ഥിരം ശല്യക്കാരനാണെന്നതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രാത്രി കാലങ്ങളിൽ സമീപത്തെ വീടുകളുടെ ടെറസിൽ കയറി കിടക്കുമെന്നും സ്ത്രീകളെ ജനലിലൂടെ വിളിച്ചു ശല്യം ചെയ്യുമെന്നുമാണ് ഋതുവിനെതിരെയുള്ള ആരോപണം. ഋതുവിന്റെ പേരിൽ തൃശൂരിലും എറണാകുളത്തുമായി മൂന്ന് കേസുകളുള്ളതായി പൊലീസ് അറിയിച്ചിട്ടുണ്ട്.

റൗഡി ലിസ്റ്റിലുള്ളയാളാണ് പ്രതിയെന്ന് എറണാകുളം റൂറൽ പോലീസ് മേധാവി വൈഭവ് സക്‌സേന അറിയിച്ചിരുന്നു. പ്രതി പരിസവാസികളായ സ്ത്രീകളെ സ്ഥിരം ശല്യം ചെയ്യുന്ന ആളാണെന്ന് നേരത്തെ നാട്ടുകാർ പരാതി പറഞ്ഞിരുന്നു. അയൽപക്കത്തെ സ്ത്രീയുടെ ഫോൺ നമ്പർ സുഹൃത്തുക്കൾക്ക് നൽകുകയും രാത്രി സുഹൃത്തുക്കൾ വഴി ഫോണിൽ വിളിച്ചു ശല്യം ചെയ്യുകയും പതിവായിരുന്നു. ഒളിഞ്ഞു നോട്ടവും അശ്ലീലം പറയലും ഉണ്ടെന്ന് അയൽവാസികൾ പറയുന്നു.

ഋതു പ്രശ്‌നങ്ങളുണ്ടാക്കുന്നതിനെ തുടർന്ന് പലരും പൊലീസിൽ പരാതികൾ നൽകിയിരുന്നെന്നും എന്നാൽ, മാനസികരോഗമുണ്ടെന്ന സർട്ടിഫിക്കറ്റ് കൈവശമുള്ളതിനാൽ അത് ഹാജരാക്കി രക്ഷപ്പെടുന്നതാണ് ഇയാളെ രീതിയെന്നും നാട്ടുകാർ പറഞ്ഞു. സ്‌കൂൾ കാലം മുതൽത്തന്നെ ലഹരിക്ക് ഉൾപ്പെടെ അടിമയായിരുന്നു പ്രതി.

കൊല്ലപ്പെട്ട വിനീഷയെ റിതുവിന്റെ സുഹൃത്തുക്കളുടെ പേര് ചേർത്ത് പറഞ്ഞിരുന്നു. ഇത് ജിതിൻ ചോദ്യം ചെയ്തിരുന്നു. ചികിത്സയിലുള്ള ജിതിന്റെ നില ഗുരുതരമായി തുടരുകയാണ്. ശസ്ത്രക്രിയ വിജയം ആയോ എന്നറിയാൻ 48 മണിക്കൂർ കഴിയണം. ഇന്നലെ ഉച്ചയ്ക്കാണ് ശസ്ത്രക്രിയ നടന്നത്. ജിതിൻ ഇപ്പോഴും ന്യൂറോ സർജിക്കൽ ഐസിയുവിൽ തുടരുകയാണ്.

Latest Stories

ഫെഡറല്‍ ഘടനയ്‌ക്കെതിരായ ഏറ്റവും വലിയ ആക്രമണം, രാഷ്ട്രീയ നേട്ടത്തിന് വനിതകളെ കേന്ദ്രസര്‍ക്കാര്‍ ആയുധമാക്കുന്നുവെന്ന് കനിമൊഴി; കറുത്ത വസ്ത്രത്തിലെത്തി പ്രതിഷേധം

ഭരണഘടനയ്ക്കു മേല്‍ മനുസ്മൃതി കൊണ്ടുവരാനാണ് മോദി സര്‍ക്കാരിന്റെ ശ്രമമെന്ന് രാഹുല്‍ ഗാന്ധി; ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റാനുള്ള ശ്രമമാണ്; ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഇല്ലാതാക്കാനാണ് ഈ ഭേദഗതി

കോവിഡ് രണ്ടാം തരംഗത്തിന്റെ സത്യവും തെറ്റായ കണക്കും: ഇന്ത്യ തെറ്റിദ്ധരിപ്പിക്കപ്പെട്ട അപകടകരമായ അനുമാനം

'മണ്ഡല പുനര്‍നിര്‍ണ്ണയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പൊളിറ്റിക്കല്‍ ഡീമോണറ്റൈസേഷന്‍'; ജനസംഖ്യ നിയന്ത്രിക്കാന്‍ പരാജയപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ രാഷ്ട്രീയ കരുത്ത് നല്‍കുന്നത് മികച്ച ഭരണത്തിനുള്ള ശിക്ഷയെന്ന് ശശി തരൂര്‍

'സൈറണടിച്ചിട്ടും മാറാഞ്ഞിട്ടല്ലേ', ഥാറിലെത്തി 5 പേരെ ഇടിച്ചിട്ട ശേഷം ബിജെപി എംഎല്‍എയുടെ മകന്‍; വീഡിയോ എടുത്തവര്‍ക്ക് നേര്‍ക്കും ഭീഷണി

നിതിന്റെ മരണത്തില്‍ പങ്കില്ല; ഡോ.റാമും ഡോ.സംഗീതയും ഇടക്കാല ജാമ്യഹര്‍ജി നല്‍കി

ട്രംപ് പറഞ്ഞത് പച്ചക്കള്ളം, സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറാന്‍ സമ്മതിച്ചുവെന്ന ട്രംപിന്റെ അവകാശവാദം തള്ളി ഇറാന്‍

കോൺഗ്രസ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുമ്പോൾ, സുരക്ഷാ വീഴ്ചകളെ ചുറ്റിപ്പറ്റി കടുത്ത ചോദ്യങ്ങൾ; സക്തിയിലെ വേദാന്ത പ്ലാന്റ് പൊട്ടിത്തെറി: 14 തൊഴിലാളികളുടെ മരണം

യുഡിഎഫ് ജനങ്ങളുടെ മുമ്പില്‍ പരിഹാസ്യരാകുന്നു, കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോരില്‍ മുസ്ലീം ലീഗിന് കടുത്ത അതൃപ്തി; ആരുടേയും പക്ഷം പിടിക്കില്ല

മുഖ്യമന്ത്രി ചരടുവലികള്‍ നോക്കികണ്ട് ഹൈക്കമാന്‍ഡ്; പരസ്യ പ്രതികരണം പാടില്ലെന്ന് എഐസിസി കര്‍ശന നിര്‍ദേശം; ഖാര്‍ഗെ നേതാക്കളെ വിളിച്ചു