പോളിംഗില്‍ മുന്നില്‍ ചേലക്കര, വയനാട് ഏറെ പിന്നില്‍; കുറഞ്ഞ പോളിംഗ് ഇടത് കേന്ദ്രങ്ങളിലെന്ന് യുഡിഎഫ്; നവംബര്‍ 23ന് ഫല പ്രഖ്യാപനം

സംസ്ഥാനം ഉറ്റുനോക്കിയ ഇരു മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ഉപതിരഞ്ഞെടുപ്പ് നടന്ന ചേലക്കരയിലും വയനാട്ടിലും കഴിഞ്ഞ തവണത്തേക്കാള്‍ കുറഞ്ഞ പോളിങ് ശതമാനം രേഖപ്പെടുത്തി. എന്നാല്‍ ഇത്തവണ വയനാട്ടിനേക്കാള്‍ കൂടുതല്‍ ജനങ്ങള്‍ പോളിംഗ് ബൂത്തിലെത്തിയത് ചേലക്കരയിലായിരുന്നു.

വയനാട് ലോക്‌സഭ മണ്ഡലത്തില്‍ രാവിലെ മുതല്‍ മന്ദ ഗതിയിലായിരുന്നു പോളിങ്. ഉച്ചയ്ക്ക് ശേഷവും വലിയ തിരക്ക് പോളിങ് ബൂത്തുകളില്‍ അനുഭവപ്പെട്ടിരുന്നില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ കണക്കുകള്‍ അനുസരിച്ച് 64.53 ശതമാനമാണ് ഇത്തവണത്തെ വയനാട്ടില്‍ രേഖപ്പെടുത്തിയ പോളിങ്.

അതേസമയം ചേലക്കര നിയോജക മണ്ഡലത്തില്‍ ഇത്തവണ 70 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇരു മണ്ഡലങ്ങളിലും കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിങ് ശതമാനത്തില്‍ ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്. വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായിരുന്ന തിരഞ്ഞെടുപ്പില്‍ 73 ശതമാനമായിരുന്നു പോളിങ്.

ചേലക്കരയിലും സമാനമായ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ തവണ 77.43 ശതമാനമായിരുന്നു ചേലക്കര നിയോജക മണ്ഡലത്തിലെ പോളിങ്. ഇരു മണ്ഡലങ്ങളിലും കഴിഞ്ഞ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ പോളിങ് ശതമാനത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഇരു മണ്ഡലങ്ങളിലും ഇടത് ശക്തികേന്ദ്രങ്ങളിലാണ് പോളിങ് കുറഞ്ഞതെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിക്കുന്നു.

നവംബര്‍ 23ന് ആണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക. വയനാടിനും ചേലക്കരയ്ക്കും ഒപ്പം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്ന പാലക്കാട് മണ്ഡലത്തില്‍ കല്‍പ്പാത്തി രഥോത്സവത്തെ തുടര്‍ന്ന് നവംബര്‍ 20ലേക്ക് തിരഞ്ഞെടുപ്പ് തീയതി മാറ്റിയിരുന്നു.

Latest Stories

ആവശ്യമരുന്നും ഉപകരണങ്ങളുമില്ല; കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജുകളുടെയും സ്ഥിതി ശോചനീയം; ഡോക്ടര്‍ ഹാരീസ് ചിറക്കലിനെ ബലിമൃഗമാകാന്‍ വിട്ടുനല്‍കില്ലെന്ന് ചെന്നിത്തല

ചൈനയിലും പാകിസ്ഥാനിലും കണ്ണുവെയ്ക്കാന്‍ 52 മിലിട്ടറി സാറ്റ്‌ലൈറ്റുകള്‍; 27000 കോടി രൂപയുടെ ഉപഗ്രഹ വിക്ഷേപണം പദ്ധതി വേഗത്തിലാക്കാന്‍ ഇന്ത്യ; ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പ്രതിരോധം കടുപ്പിച്ച് രാജ്യം

കിടപ്പുമുറിയിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി; മരിച്ചത് നഴ്‌സിങ് സൂപ്രണ്ടും ഭർത്താവും, മൃതദേഹത്തിന് സമീപം സിറിഞ്ച്

അച്ഛനുണ്ടാക്കി വെച്ചത് അച്ഛന്റെ റിട്ടയർമെന്റ് ലെെഫിനാണ്, എനിക്കൊരു സഹായമായി അത് കാണും; പക്ഷെ അതിന്റെ പേരിൽ പണിയെടുക്കാതിരിക്കാൻ പറ്റില്ല : മാധവ് സുരേഷ്

അവന് ഈ പരമ്പര അവസാന അവസരമായിരിക്കും, ഇനി ടീമിലേക്ക് പരി​ഗണിക്കില്ല, ഇനിയെങ്കിലും നന്നായി കളിച്ചില്ലെങ്കിൽ പണി കിട്ടും, തുറന്നുപറഞ്ഞ് മുൻ ക്രിക്കറ്റർ

'ക്യാപ്റ്റൻ, മേജർ വിളികൾ നാണക്കേട്'; നേതാക്കൾ അപഹാസ്യരാകരുത്, രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ്

സഞ്ജുവിന് മുൻപ് രാജസ്ഥാൻ വിടാൻ ഈ താരം, അടുത്ത സീസണിൽ അവനും ഉണ്ടാവില്ല, നോട്ടമിട്ട് പ്രധാന ടീമുകൾ

രാവണപ്രഭുവിലെ നായിക ജാനകി ആയിരുന്നു, മൃഗങ്ങളുടെ കാര്യത്തിലും സെൻസർ ബോർഡ് ചിറ്റമ്മനയമാണ് കാണിക്കുന്നത് : തമ്പി ആന്റണി

റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് സംസ്ഥാന പൊലീസ് മേധാവി

'ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ ഒന്നിക്കണം, അവർ ദൈവത്തിന്റെ ശത്രുക്കൾ'; ട്രംപിനും നെതന്യാഹുവിനുമെതിരെ ഫത്വയുമായി ഇറാനിലെ ഉന്നത മത പുരോഹിതൻ