രോഗിയെ പരിശോധിച്ച് കൊണ്ടിരുന്ന ഡോക്ടറെ വിളിച്ചിറക്കിയ സംഭവത്തിൽ കേസെടുത്തു

രോഗിയെ പരിശോധിച്ചു കൊണ്ടിരിക്കുന്ന സമയത്ത് വനിതാ ഡോക്ടറെ മെഡിക്കൽ ബന്ദിന്റെ ഭാഗമായി വിളിച്ചിറക്കിയ സംഭവത്തില്‍ മനുഷ്യവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ആരോഗ്യ വകുപ്പ് സെക്രട്ടറിയോട് സംഭവത്തെപ്പറ്റി അന്വേക്ഷിച്ച് നാല് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനും കമ്മീഷന്‍ നിര്‍ദേശിച്ചു.

തിരുവന്തപുരം ജനറല്‍ ആശുപത്രിയിലായിരുന്നു സംഭവം. രോഗിയെ ചികിത്സിച്ചു കൊണ്ടിരുന്ന സമയത്ത് ഡോക്ടറോട് മറ്റൊരു ഡോക്ടര്‍ ബന്ദിന്റെ കാര്യം പറഞ്ഞ് പുറത്തേക്ക് പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഉടന്‍ വരാമെന്നു പറഞ്ഞു വനിതാ ഡോക്ടര്‍ പരിശോധന തുടര്‍ന്നപ്പോഴാണ് ആദ്യം വന്ന ഡോക്ടറും മറ്റൊരു ഡോക്ടറും എത്തുന്നത്. അവര്‍ പരിശോധന നടത്തുകയായിരുന്ന ഡോക്ടറെ പിടിച്ചുകൊണ്ടുതന്നെ പുറത്തേക്കു പോവുകയായിരുന്നു. രോഗി പിന്നാലെ ചെന്ന് ചികിത്സിക്കാന്‍ അപേക്ഷിച്ചെങ്കിലും ഡ്യൂട്ടി ബഹിഷ്‌കരണത്തിന് സമയമായെന്ന മുതിര്‍ന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം മൂലം വനിത ഡോക്ടര്‍ ചികിത്സാക്കാതെ മടങ്ങുകയായിരുന്നു.

9 മുതല്‍ 10 വരെ ഓ.പിയില്‍ പണിമുടക്ക് മുന്‍കൂട്ടി പറഞ്ഞതാണെന്നും അത്യാഹിത വിഭാഗത്തില്‍ ചികിത്സ ലഭ്യമായിരുന്നൂ എന്നുമായിരുന്നു ചികിത്സ നിഷേധത്തിന് ഐ.എം.എയുടെയും ആശുപത്രിയുടെയും വിശദീകരണം.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍