ഭാര്യയ്ക്ക് രാസവസ്തു നല്‍കി കൊല്ലാന്‍ ശ്രമിച്ച കേസ്; സി.ബി.ഐ അന്വേഷിക്കും

കാനഡയില്‍ വച്ച് ഭര്‍ത്താവ് ഭാര്യയെ രാസ്വസ്തു നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ച് കേസ് സി.ബി.ഐ അന്വേഷിക്കും. എറണാകുളം ചോറ്റാനിക്കര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് സി.ബി.ഐക്ക് കൈമാറിയത്. ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. എറണാകുളം സിജെഎം കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു.

കാനഡയില്‍ വച്ച് ഭര്‍ത്താവ് ശ്രീകാന്ത് മേനോന്‍ ക്രൂര പീഡനത്തിന് ഇരയാക്കിയെന്നും ഡ്രൈനേജ് പൈപ്പുകളിലെ മാലിന്യം കളയാന്‍ ഉപയോഗിക്കുന്ന രാസവസ്തു വായില്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് കേസ്. അന്നനാളതതിലും, ശ്വാസനാളത്തിലും ഗുരുതരമായി പൊള്ളലേറ്റ ചോറ്റാനിക്കര സ്വദേശിയായ യുവതി നാട്ടിലെത്തിയാണ് ചികിത്സ തേടിയത്.

2018ലായിരുന്നു ഇരുവരുടേയും വിവാഹം. 2020ല്‍ ശ്രീകാന്തിനോടൊപ്പം ശ്രുതി കാനഡയിലെത്തി. ഇയാള്‍ ലഹരിക്ക് അടിമയായിരുന്നുവെന്നും തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും യുവതി പറഞ്ഞു. ലഹരി ഉപയോഗിക്കാനും നിര്‍ബന്ധിച്ചിരുന്നു. ഭര്‍ത്താവിന്റെ ഭീഷണി കാരണം രാസവസ്തു കഴിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു ശ്രമമെന്നാണ് അന്ന് കാനഡ പൊലീസിന് മൊഴി നല്‍കിയത്. നാട്ടില്‍ എത്തിയ ശേഷമാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

സംഭവം നടന്നത് കാനഡയില്‍ ആയതിനാല്‍ അന്വേഷണത്തില്‍ പുരോഗതി ഉണ്ടായില്ല. 2020 ല്‍ കേസെടുത്തിട്ടും പ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ല. കേസന്വേഷണം കൃത്യമായി നടക്കാത്തതില്‍ വീട്ടുകാരുടെ പരാതിയും ഉയര്‍ന്നതോടെയാണ് കേസ് സി.ബി.ഐക്ക് വിട്ടത്.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ