മുൻ മാനേജരെ മർദിച്ചെന്ന കേസ്; ഉണ്ണി മുകുന്ദന്റെ ജാമ്യാപേക്ഷ തീർപ്പാക്കി, വാർത്താ സമ്മേളനം വിളിച്ച് നടൻ

മുൻ മാനേജർ വിപിൻ കുമാറിനെ മർദ്ദിച്ചെന്ന പരാതിയിൽ നടൻ ഉണ്ണി മുകുന്ദന്റെ ജാമ്യാപേക്ഷ തീർപ്പാക്കി. ‌സ്റ്റേഷൻ ജാമ്യത്തിൽ വിടാവുന്ന കുറ്റങ്ങളാണ് എഫ്ഐആറിൽ ഉള്ളതെന്ന് പ്രോസിക്യൂഷൻ അറിയിച്ചതോടെയാണ് എറണാകുളം അഡീ. സെഷൻസ് കോടതി ഹർജി തീർപ്പാക്കിയത്. അതേസമയം ഉണ്ണി മുകുന്ദൻ ഇന്ന് വൈകുന്നേരം 4 മണിക്ക് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.

തന്നെ മർദിച്ചുവെന്നു കാട്ടി മുൻ മാനേജർ വിപിൻ കുമാർ ഇൻഫോപാർക്ക് സ്‌റ്റേഷനിൽ നൽകിയ പരാതിയിലാണ് ഉണ്ണി മുകുന്ദനെതിരെ കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതിക്കെതിരെയുള്ളത് എന്ന് രേഖപ്പെടുത്തിയാണ് കോടതി ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ കേസ് ഡയറി ഹാജരാക്കിയിരുന്നു.

അതേസമയം തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ ഡിജിപിക്ക് പരാതിയും നൽകിയിട്ടുണ്ട്. എന്നാൽ ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചുവെന്നും ഫ്ലാറ്റിലെ സിസിടിവിയിൽ ഇതിന്റെ ദൃശ്യങ്ങളുണ്ടെന്നുമാണ് വിപിൻ കുമാർ പറയുന്നത്. തിങ്കളാഴ്ച സിനിമ സംഘടനകൾ വിളിച്ചിരിക്കുന്ന യോഗത്തിൽ കാര്യങ്ങൾ വ്യക്തമാക്കുമെന്നും വിപിൻ കുമാർ പറയുന്നു.

രണ്ട് ദിവസം മുമ്പായിരുന്നു ഉണ്ണി മുകുന്ദനെതിരെ മാനേജർ വിപിൻ കുമാർ പൊലീസിൽ പരാതി നൽകിയത്. ടോവിനോ തോമസിന്റെ ‘നരിവേട്ട’ എന്ന ചിത്രത്തിന് പോസറ്റീവ് റിവ്യൂ ഇട്ടത് ചോദ്യം ചെയ്തു മർദ്ദിച്ചു എന്നായിരുന്നു വിപിന്റെ ആരോപണം.
താൻ താമസിക്കുന്ന കാക്കനാട്ടെ ഫ്ലാറ്റിന്റെ താഴെയെത്തിയ ഉണ്ണി മുകുന്ദൻ തന്നെ വിളിച്ചു വരുത്തി മർദിച്ചുവെന്നും അസഭ്യം പറഞ്ഞു എന്നും വിപിൻ ആരോപിച്ചിരുന്നു. കേസിൽ ഇൻഫോപാർക്ക് പൊലീസ് മാനേജർ വിപിൻ കുമാറിന്റെ മൊഴിരേഖപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാൽ വ്യക്തിപരമായ വൈരാഗ്യം തീർക്കുന്നതിനും നിയമവിരുദ്ധമായ നേട്ടങ്ങൾക്കുമായാണ് വിപിൻ പരാതി നൽകിയിരിക്കുന്നതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു. ഫ്ളാറ്റിലെ സിസിടിവിയിൽ വിപിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ഉണ്ടായിരുന്നില്ല. വിപിൻ കുമാറിനെ തന്റെ പേഴ്സൺ മാനേജരായി ഇതുവരെ നിയമിച്ചിട്ടില്ലെന്നും ഒരിക്കലും ശാരീരകമായ ആക്രമണം നടന്നിട്ടില്ലെന്നും തികച്ചും അസത്യമായ ആരോപണങ്ങളാണ് തനിക്കെതിരെ വിപിൻ കുമാർ ഉയർത്തിയിരിക്കുന്നതെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കിയിരുന്നു.

Latest Stories

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വേനൽ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കോണ്‍ഗ്രസ് പുറത്താക്കി എന്നേയുള്ളൂ, തെരഞ്ഞടുപ്പ് പ്രചരണം നടത്തുന്നതിന് എന്താണ് കുഴപ്പം?; സ്വന്തം രാഷ്ട്രീയം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യമില്ലാത്ത നാടല്ലല്ലോ ഇത്: കെ.സി. വേണുഗോപാല്‍

പാകിസ്ഥാനിൽ പെട്രോൾ വില ലിറ്ററിന് 450 രൂപ കടന്നു, ഡീസലിന് 520; മറ്റ് മാർഗമില്ലെന്ന് മന്ത്രി; പ്രതിസന്ധിയിൽ സർക്കാരിനൊപ്പം നിൽക്കാൻ അഭ്യർത്ഥിച്ച് ഷാഹിദ് അഫ്രീദി

സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞു വീണു

'എന്നെ നിശബ്ദനാക്കി, എന്നാൽ പരാജയപ്പെട്ടിട്ടില്ല', പാർട്ടിക്ക് എങ്ങനെയാണ് ഞാൻ ദ്രോഹമായി മാറിയത്?; ആം ആദ്മി പാർട്ടിക്ക് മറുപടിയുമായി രാഘവ് ചദ്ദ

ഇറാനിലെ പ്രധാനപാലമായ 'ബി-1 ബ്രിഡ്ജ്' തകർത്ത് അമേരിക്ക; 'അവശേഷിക്കുന്നവയെ നശിപ്പിക്കാൻ തുടങ്ങിയിട്ടില്ല', പാലങ്ങൾ കഴിഞ്ഞാൽ വൈദ്യുതി നിലയങ്ങളെന്ന് ട്രംപ്

യുവനടിക്കെതിരായ ലൈംഗികാതിക്രമം: രഞ്ജിത്തിനെതിരെ സാഹചര്യതെളിവുകൾ തേടി പൊലീസ്; നാളെ കോടതിയില്‍ ഹാജരാക്കും

തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം; ബിജെപി കൗൺസിലർ അടക്കം മൂന്നു പേർക്കെതിരെ കേസ്

വീണ്ടും ഉയർന്ന് സ്വർണവില, പവന് 1440 രൂപയുടെ വർധനവ്; ഇന്നത്തെ നിരക്ക് അറിയാം

പോസ്റ്ററുകള്‍ നശിപ്പിക്കുന്നതില്‍ പരിഭവമില്ല; അതെല്ലാം വോട്ടായി മാറും; പോസ്റ്ററുകളില്‍ ചെളി വാരിയെറിഞ്ഞാലും ജനമനസുകളില്‍ ചെളി വാരിയെറിയാന്‍ സാധിക്കില്ല : ജി. സുധാകരന്‍