ബെല്ലി ഡാന്‍സ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്, റോഡ് ഷോ ഡ്രൈവർക്ക് പരിശീലനം നൽകാൻ: റോയ് കുര്യന്‍

പ്രമുഖ വ്യവസായി റോയ് കുര്യന്‍ കോടികള്‍ വിലയുള്ള തന്റെ ബെന്‍സ് കാറും അകമ്പടിയായി തന്റെ ക്രഷര്‍ യൂണിറ്റിലേക്ക് വാങ്ങിയ അഞ്ച് ടോറസ് വാഹങ്ങളും വെച്ച് കോതമംഗലത്ത് നടത്തിയ റോഡ് ഷോ വിവാദമായിരുന്നു. കോവിഡ് കാലത്ത് തന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ബെല്ലി ഡാന്‍സ് നടത്തുകയും അതിനെതിരെ പൊലീസ് കേസെടുത്തതിനും പിന്നാലെയായിരുന്നു പുതിയ വിവാദം. എന്നാൽ താന്‍ ചെയ്തതൊന്നും വലിയ തെറ്റായി കരുതുന്നില്ല എന്ന് റോയ് കുര്യന്‍ പറഞ്ഞതായി റിപ്പോര്‍ട്ടര്‍ ടിവി റിപ്പോർട്ട് ചെയ്തു.

താന്‍ പണം കൊടുത്ത് വാങ്ങിയ വാഹനത്തിന്റെ മുകളിലിരുന്ന് യാത്ര ചെയ്തതും ടോറസ് ലോറികള്‍ അകമ്പടി വന്നതും പുതിയ വാഹനമായതിനാല്‍ ഡ്രൈവര്‍മാര്‍ക്ക് ഓടിക്കാനുള്ള പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെ ആണ്. തനിക്കെതിരെ ഒരു ഗൂഢസംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. തന്റെ വളര്‍ച്ചയില്‍ അസൂയ പൂണ്ടവരാണിവര്‍ എന്നും റോയ് കുര്യന്‍ പറഞ്ഞു.

കോതമംഗലം ക്ലബ്ബിലെ അംഗമായ തനിക്കെതിരെ ആരോപണങ്ങൾ സൃഷ്ടിക്കുന്നത് ക്ലബ്ബിലെ ചില മെമ്പര്‍മാരാണ് എന്ന് റോയ് കുര്യന്‍ ആരോപിച്ചു. കോവിഡിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചു തന്നെയായിരുന്നു ബെല്ലി ഡാന്‍സ് നടത്തിയത്. താന്‍ ക്ഷണിച്ച് വരുത്തിയ അതിഥികളാണ് അതിൽ പങ്കെടുത്തത്. ഈ അതിഥികളുടെ ഒപ്പം എത്തിയ മറ്റാരോ ആണ് ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വിട്ടത്. നല്ല സുഹൃത്തുക്കൾ ആണ് തനിക്ക് കൂടുതലും ഉള്ളത്. എന്നാൽ ചില സുഹൃത്തുക്കള്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ തെളിവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന ആരോപണങ്ങൾ എന്നും റോയ് കുര്യന്‍ പറഞ്ഞു.

കോതമംഗലം ചെറിയപള്ളിയിലെ അനീതികള്‍ ചൂണ്ടിക്കാണിച്ചത്തിന്റെ പേരിൽ പള്ളിയിലെ ചില അംഗങ്ങള്‍ തനിക്ക് എതിരെ അപവാദ പ്രചാരണം നടത്തുന്നുണ്ട്. പള്ളിയിലെ എല്ലാവരും അങ്ങനെ ആണെന്ന് പറയുന്നില്ല. തന്റെ പിതാവ് എല്‍.ഡി.എഫ് പ്രവര്‍ത്തകനാണെന്നും ആ പാരമ്പര്യം തനിക്കുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ ബിസിനസ് കാരണങ്ങളാല്‍ പാര്‍ട്ടി പ്രവര്‍ത്തനം ഇല്ലെന്നും റോയ് കുര്യന്‍ വ്യക്തമാക്കി. ഇലക്ഷന്‍ സമയമാകുമ്പോള്‍ എല്ലാ പാര്‍ട്ടിക്കാരെയും താന്‍ സഹായിക്കാറുണ്ട്. എന്നാല്‍ ഈ പ്രശ്‌നമുണ്ടായപ്പോള്‍ ചില യു.ഡി.എഫ് പ്രാദേശിക നേതാക്കള്‍ തനിക്കെതിരെ അപവാദ പ്രചാരണം നടത്തി. എന്നാല്‍ അതിനു മുകളിലേക്ക് ഉള്ളവരുമായി തനിക്ക് ബന്ധമുണ്ടെന്നും റോയ് കുര്യന്‍ പറഞ്ഞു.

കോതമംഗലത്തെ ഒരു വനിതാ തഹസില്‍ദാരിനെ ഫോണില്‍ വിളിച്ച് ചീത്ത പറഞ്ഞു എന്ന പൊലീസ് കേസ് താന്‍ മനസാവാചാ അറിയാത്ത സംഭവമാണ് എന്ന് റോയ് കുര്യന്‍ പറഞ്ഞതായാണ് റിപ്പോർട്ട് . കോതമംഗലം ക്ലബ്ബില്‍ വെച്ച് തന്റെ ഫോണെടുത്ത് മറ്റേതോ മെമ്പറാണ് അത്തരം പ്രവൃത്തി ചെയ്തത്. തഹസില്‍ദാര്‍ തന്റെ ബന്ധുവാണ്. അതിനാല്‍ കുടുംബക്കാര്‍ ഇടപെട്ട് ചര്‍ച്ച ചെയ്ത് പരിഹരിക്കാനുള്ള ശ്രമത്തിലാണ് എന്നും റോയ് കുര്യന്‍ പറഞ്ഞു.

റോഡ് ഷോ നടത്തിയതിന് നിലവില്‍ കോതമംഗലത്തും ഇടുക്കിയിലും കേസെടുത്തിട്ടുണ്ട്. അശ്രദ്ധമായ വണ്ടിയോടിക്കലിനാണ് കേസ്. ട്രാഫിക് നിയമം തെറ്റിച്ചതിന് വണ്ടിയുടെ ഡ്രൈവർക്കും റോയ് കുര്യനും എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്