ബ്രഹ്‌മപുരം തീ പിടിത്തം; ഉച്ചയ്ക്ക് ഉന്നതതലയോഗം ചേരും

ബ്രഹ്‌മപുരത്ത് തീ പിടിക്കാനുണ്ടായ കാരണങ്ങളും പരിഹാരവും അതില്‍ സ്വീകരിച്ച നടപടികളും ചര്‍ച്ച ചെയ്യുന്നതിനായി ഉച്ചയോടെ ഉന്നതതല യോഗം ചേരുമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്. തീ സ്വാഭാവികമായോ അല്ലാതെയോ ഉണ്ടായതാകാമെന്നും ബ്രഹ്‌മപുരത്തേക്കുള്ള മാലിന്യനീക്കം സുഗമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ പുക മൂലം വായു മലീനികരണമുണ്ടായ സ്ഥലങ്ങളില്‍ ആരോഗ്യ സര്‍വേ നടത്തും. ദേശീയ ആരോഗ്യ മിഷന് കീഴിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ ഓരോ വീടുകളിലും കയറി വിവരശേഖരണം നടത്താനാണ് തീരുമാനം. കൂടുതല്‍ മെഡിക്കല്‍ സംഘടിപ്പിക്കും. വ്യവസായ മന്ത്രി പി. രാജീവിന്റെയും തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെയും ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെയും നേതൃത്വത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, സ്വകാര്യ ആശുപത്രി പ്രതിനിധികള്‍, വിദഗ്ധ ഡോക്ടര്‍മാര്‍ എന്നിവരുമായി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

പുക മൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യ വകുപ്പും സ്വകാര്യ ആശുപത്രികളും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സഹകരിച്ച് പ്രവര്‍ത്തിക്കും. കൂടുതല്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ബ്രഹ്‌മപുരത്തും പരിസര പ്രദേശങ്ങളിലുമായി ഒന്‍പത് മെഡിക്കല്‍ ക്യാമ്പുകളാണ് ഇതിനോടകം സംഘടിപ്പിച്ചത്. ഓണ്‍ലൈനില്‍ പങ്കെടുത്ത ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് കൂടുതല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനുള്ള സഹായ സഹകരണങ്ങള്‍ നല്‍കാമെന്ന് യോഗത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സ്വകാര്യ ആശുപത്രി കളും അറിയിച്ചത്. എല്ലാ ദിവസവും വിവിധ പ്രദേശങ്ങളിലായി ക്യാമ്പ് നടത്താനുള്ള സംവിധാനമാണ് ഒരുക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരുടെ സേവനത്തിന് പുറമേ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഐ.എം.എ നല്‍കും.

പുകയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയവരുടെ വിവരങ്ങള്‍ സ്വകാര്യ ആശുപത്രികള്‍ മെഡിക്കല്‍ ഓഫീസുമായി പങ്കുവയ്ക്കണമെന്നും മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു. ഇതിനായി ആശുപത്രികള്‍ക്ക് പ്രത്യേക ഫോര്‍മാറ്റ് നല്‍കും. പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ആരോഗ്യ വകുപ്പും ഐ.എം.എയും ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ദേശീയ ആരോഗ്യ മിഷനിലെ ഡോക്ടറായ അതുല്‍ ജോസഫ് മാനുവേലിനെ ചുമതലപ്പെടുത്തി.

ഇതിനോടകം 678 പേരാണ് വിവിധ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സ തേടിയത്. ഇതില്‍ 421 പേര്‍ ക്യാമ്പുകളിലാണ് എത്തിയത്. തീ അണയ്ക്കുന്നതിന് രംഗത്തുള്ള 68 പേര്‍ ഉള്‍പ്പെടെയാണിത്. ആശങ്കപ്പെടുന്ന രീതിയില്‍ ആര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.

Latest Stories

റോഡിലൂടെ നടക്കുന്ന സ്ത്രീകളുടെ വീഡിയോ ഇന്‍സ്റ്റാഗ്രാമിലിട്ട് മുതലെടുപ്പ്; ബംഗലൂരുവില്‍ 'മെട്രോ ചിക്‌സിന്' പിന്നാലെ അടുത്ത ഇന്‍സ്റ്റഗ്രാം ദുരുപയോഗം; തൊഴില്‍രഹിതനായ യുവാവ് അറസ്റ്റില്‍

ഓഗസ്റ്റിൽ ഇന്ത്യയ്ക്കായി കോഹ്‌ലിയും രോഹിത്തും കളിക്കും!!, ആരാധകരെ നിരാശരാക്കാതെ ബിസിസിഐ

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീപിടുത്തം; കെട്ടിട നിര്‍മാണത്തില്‍ ഗുരുതര പിഴവുകളെന്ന് റിപ്പോര്‍ട്ട്

കാക്കിപ്പടയ്ക്ക് ശേഷം മറ്റൊരു പോലീസ് കഥയുമായി ഷെബി ചൗഘട്ട്, വേറെ ഒരു കേസ് ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

"മുൾഡറുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ..."; പ്രതികരണവുമായി സ്റ്റോക്സ്

‘വി ഫോർ…… വി ശിവൻകുട്ടി’; ജാനകി വിവാദത്തിൽ പരിഹാസവുമായി മന്ത്രി വി ശിവൻകുട്ടിയും സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയും

ബെറ്റിങ് ആപ്പുകളുടെ പ്രചാരണം; വിജയ് ദേവരകൊണ്ട, പ്രകാശ് രാജ് ഉൾപ്പെടെയുളള താരങ്ങൾക്കെതിരെ കേസെടുത്ത് ഇ.ഡി

സ്വര്‍ണത്തേക്കാള്‍ മികച്ചൊരു നിക്ഷേപം സ്വപ്‌നങ്ങളില്‍ മാത്രം; സംസ്ഥാനത്ത് വില 72,000 രൂപ കടന്നു

“ഋഷഭ് പന്തിനെ ആദം ഗിൽക്രിസ്റ്റുമായി താരതമ്യം ചെയ്യരുത്”: കാരണം വ്യക്തമാക്കി ആർ അശ്വിൻ

''ഇതിഹാസങ്ങൾക്ക് പകരക്കാരൻ, അവന് പുതിയ ഫാബ് ഫോറിന്റെ ഭാഗമാകാൻ കഴിയും''; ഇന്ത്യൻ താരത്തെ കുറിച്ച് ഇംഗ്ലീഷ് താരം