കേന്ദ്രബജറ്റ് തൊഴിലാളിവിരുദ്ധം ; ഇന്ന് ബിഎംഎസിന്റെ രാജ്യവ്യാപക പ്രതിഷേധം

കേന്ദ്രബജറ്റ് തൊഴിലാളി വിരുദ്ധമാണെന്ന് ആരോപിച്ച് ബിജെപി അനുകൂല സംഘടനയായ ബിഎംഎസ് ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. ബജറ്റിനെതിരെ വെള്ളിയാള്ച രാജ്യവ്യാപകമായി പ്രകടനം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സ്ഥിരംതൊഴിലിനു പകരം നിശ്ചിത സമയപരിധിക്കുള്ളിലുള്ള തൊഴില്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്ന് ട്രേഡ് യൂണിയനുകളുമായുള്ള ചര്‍ച്ചകള്‍ പുരോഗിമിക്കുകയാണ്. അതിനിടെയിലാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഇത്തവണത്തെ ബജറ്റില്‍ കാര്‍ഷിക-ആരോഗ്യ- ഗ്രാമീണ മേഖലകളെ പരിപോഷിപ്പിക്കാന്‍ പ്രത്യേകം പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ തൊഴിലാളി മേഖലയുമായി ഒരു പ്രഖ്യാപനവുമുണ്ടായിട്ടില്ലെന്ന് ബിഎംഎസ് നേതാക്കള്‍ പറയുന്നു.

അംഗനവാടി, ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങളും,ഇപിഎഫ് തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പദ്ധതികളും പ്രഖ്യാപിച്ചിട്ടില്ലെന്നതും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധവുമായി ബിഎംഎസ് സംഘടന രംഗത്തുവന്നിരിക്കുന്നത്.

അസംഘടിത മേഖലക്കായി ബജറ്റില്‍ വിഹതമൊന്നും നീക്കിവെച്ചിട്ടില്ല. ആദായനികുതിയില്‍ ഇളവുകള്‍ നല്‍കാത്തത് മധ്യവര്‍ഗ്ഗ തൊഴിലാളികളില്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും ബിഎംഎസ് നേതാക്കളായ അഡ്വ. സജി നാരായണനും, ജനറല്‍ സെക്രട്ടറി വ്രിജേഷ് ഉപധ്യായയും ആരോപിക്കുന്നു.

Latest Stories

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍