'കോണ്‍ഗ്രസ് പാര്‍ട്ടി നാടാര്‍ സമുദായത്തെ അവഗണിച്ചു'; കെ.പി.സി.സി ആസ്ഥാനത്ത് ഫ്ളക്‌സ്, കരിങ്കൊടിയും നാട്ടി പ്രതിഷേധം

ഡിസിസി അദ്ധ്യക്ഷന്‍മാരുടെ പട്ടികയെച്ചൊല്ലി  കോൺഗ്രിസിൽ തർക്കം തുടരുന്നതിനിടെ  കെപിസിസി ആസ്ഥാനത്ത് കരിങ്കൊടി പ്രതിഷേധം. കോണ്‍ഗ്രസ് പാര്‍ട്ടി നാടാര്‍ സമുദായത്തെ അവഗണിച്ചുവെന്ന് എഴുതിയ ഫ്ളക്‌സും സ്ഥാപിച്ചിട്ടുണ്ട്. ഡിസിസി അദ്ധ്യക്ഷ പദവി നാടാര്‍ സമുദായത്തിന് നല്‍കാത്തതിലാണ് പ്രതിഷേധം. കഴിഞ്ഞ ദിവസം പത്തനംതിട്ട ഡിസിസി ഓഫീസലും  കരിങ്കൊടി കെട്ടുകയുണ്ടായി.

ഇന്ന് രാവിലെയാണ് കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ കരിങ്കൊടിയും പോസ്റ്ററും പ്രത്യക്ഷപ്പെട്ടത്. കോണ്‍ഗ്രസ് പാര്‍ട്ടി നാടാര്‍ സമുദായത്തെ അവഗണിച്ചുവെന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. കോണ്‍ഗ്രസ് വലിയ വില നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പും പോസ്റ്ററിലുണ്ട്.

ഡിസിസി അദ്ധ്യക്ഷ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പരിഗണിക്കാത്തവരെ കെപിസിസി പുന:സംഘടന വരുമ്പോള്‍ പരിഗണിക്കുമെന്ന് സംസ്ഥാന നേതൃതവം നേരത്തെ അറിയിച്ചതാണ്. എന്നാല്‍ അതിനിടയിലാണ് ഇത്തരത്തില്‍ ഒരു പ്രതിഷേധം ഉണ്ടായിരിക്കുന്നത്.

പാര്‍ട്ടി പ്രവര്‍ത്തകരെത്തി കരിങ്കൊടിയും പോസ്റ്ററും പിന്നീട് നീക്കം ചെയ്തു. ഡിസിസി അദ്ധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചതിനു പിന്നാലെ മലപ്പുറത്തും പത്തനംതിട്ടയിലുമെല്ലാം  ഫ്‌ളെക്‌സും കരിങ്കൊടി ഉയര്‍ത്തലിനു സമാനമായ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു.

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം