'അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍..'; എസ് സി, എസ്ടി നേതാക്കള്‍ക്കൊപ്പം ഉച്ചഭക്ഷണ നോട്ടീസിന് പിന്നാലെ സുരേന്ദ്ര യാത്രയില്‍ അടുത്തത് സ്വന്തം സര്‍ക്കാരിനെതിരായ ഗാനം!

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന ബിജെപിയുടെ കേരള പദയാത്രയില്‍ നിന്ന് കേന്ദ്രസര്‍ക്കാരിനെതിരെ പ്രചരണ ഗാനം. എസ്സി, എസ്ടി നേതാക്കള്‍ക്കൊപ്പം ഉച്ചഭക്ഷണം’ എന്ന് നോട്ടിസില്‍ എഴുതിയതിന്റെ കേട് തീരും മുമ്പാണ് സ്വന്തം സര്‍ക്കാരിനെതിരെ പ്രചരണ ഗാനവുമായി കെ സുരേന്ദ്രന്റെ പദയാത്ര ജനങ്ങള്‍ക്ക് മുന്നില്‍ ട്രോളായി മാറിയത്. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന വരികള്‍ പദയാത്രയോട് അനുബന്ധിച്ചു പുറത്തിറക്കിയ ഗാനത്തിലേതാണ്.

‘അഴിമതിക്കു പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടയ്ക്കാന്‍ അണിനിരക്ക കൂട്ടരേ’ എന്ന വരിയാണ് സംസ്ഥാന ബിജെപിക്കാര്‍ വലിയ ആവേശത്തില്‍ ആലപിക്കാന്‍ അണികള്‍ക്ക് നല്‍കിയത്. ബിജെപിയുടെ നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഭരണത്തിലിരിക്കെ പഴയ കോണ്‍ഗ്രസിന്റെ യുപിഎ സര്‍ക്കാരിനെ ഓര്‍മ്മിച്ചെഴുതിയ വരികള്‍ തങ്ങള്‍ക്ക് തന്നെ തിരിച്ചടിച്ചത് പോലായി കാര്യങ്ങള്‍.

ബിജെപി കേരളം എന്ന യൂട്യൂബ് ചാനലിലൂടെ ഗാനം പുറത്തുവന്നത്. യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പി.കെ. ഫിറോസ് ഈ വരികള്‍ ഉള്‍പ്പെടുന്ന ഗാനം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളാണ് ബിജെപിയ്ക്ക് നേര്‍ക്ക്. ‘കെ.സുരേന്ദ്രന്റെ പദയാത്രയിലെ ഔദ്യോഗിക ഗാനമാണിതെന്നും ആദ്യമായിട്ടാണ് സുരേന്ദ്രന്റെ പരിപാടിയില്‍ നിന്ന് ഒരു സത്യം കേള്‍ക്കുന്നതെന്നും പി.കെ ഫിറോസ് പരിഹസിച്ചു.

”ദുരിതമേറ്റു വാടി വീഴും പതിതകോടിമാനവര്‍ക്കൊരഭയമായി ഞങ്ങളുണ്ട് കൂട്ടരേ…പതിയിരിക്കും ഇടതുപക്ഷ വഞ്ചനപ്പിശാചിനോടും എതിരിടാന്‍ ഞങ്ങളുണ്ട് കൂട്ടരേ…”

എന്നിങ്ങനെ വലിയ വരികള്‍ മുഴക്കി മുന്നേറുമ്പോഴാണ് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ടുള്ള വരികള്‍ ബിജെപിക്കാരിലൂടെ തന്നെ പുറത്തുവരുന്നത്. എന്തായാലും കേന്ദ്ര ഭരണ വിമര്‍ശനത്തിന് ശേഷം താമരപ്പൊന്‍ കൊടി പിടിക്കാനും ഗാനത്തില്‍ ആഹ്വാനമുണ്ട്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പദയാത്രയില്‍ ഉച്ചഭക്ഷണം എസ്.സി -എസ് ടി നേതാക്കള്‍ക്കൊപ്പം എന്ന പോസ്റ്റര്‍ വിവാദത്തിലായതിന് പിന്നാലെയാണ് കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാരിനെതിരായ ബിജെപി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പദയാത്രയിലെ ഗാനമെത്തിയത്.

പദയാത്ര കടന്നുപോയ എല്ലാ ജില്ലകളിലും പ്രധാനപ്പെട്ട സാമുദായിക നേതാക്കളുമായി കൂടിക്കാഴ്ചകളും ചര്‍ച്ചകളും ഒരുമിച്ച് ഭക്ഷണം കഴിക്കലും എല്ലാം നടത്തിയിട്ടുണ്ടെന്നും എല്ലാ ജനവിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനും ആണ് ഇത്തരം പരിപാടികളെന്നും ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് പോസ്റ്റര്‍ വിവാദത്തില്‍ പ്രതികരിച്ചിരുന്നു. സമുദായത്തിലെ മറ്റു വിഭാഗങ്ങളുമായി ചര്‍ച്ച നടത്തുന്നതുപോലെ മാത്രമാണ് എസ് സി- എസ് ടി നേതാക്കളുമായുള്ള ചര്‍ച്ചയും നടത്തിയതും അതിനുശേഷം ഒരുമിച്ച് ഉച്ച ഭക്ഷണം കഴിച്ചതെന്നും ജില്ലാ പ്രസിഡന്റ് പറഞ്ഞു. എന്തായാലും ഒന്നൊഴിയുന്നതിന് പിന്നാലെ അടുത്ത ട്രോളും വിവാദവുമായി കെ സുരേന്ദ്രന്റെ പദയാത്ര സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയാണ്.

Latest Stories

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ