'അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍..'; എസ് സി, എസ്ടി നേതാക്കള്‍ക്കൊപ്പം ഉച്ചഭക്ഷണ നോട്ടീസിന് പിന്നാലെ സുരേന്ദ്ര യാത്രയില്‍ അടുത്തത് സ്വന്തം സര്‍ക്കാരിനെതിരായ ഗാനം!

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന ബിജെപിയുടെ കേരള പദയാത്രയില്‍ നിന്ന് കേന്ദ്രസര്‍ക്കാരിനെതിരെ പ്രചരണ ഗാനം. എസ്സി, എസ്ടി നേതാക്കള്‍ക്കൊപ്പം ഉച്ചഭക്ഷണം’ എന്ന് നോട്ടിസില്‍ എഴുതിയതിന്റെ കേട് തീരും മുമ്പാണ് സ്വന്തം സര്‍ക്കാരിനെതിരെ പ്രചരണ ഗാനവുമായി കെ സുരേന്ദ്രന്റെ പദയാത്ര ജനങ്ങള്‍ക്ക് മുന്നില്‍ ട്രോളായി മാറിയത്. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന വരികള്‍ പദയാത്രയോട് അനുബന്ധിച്ചു പുറത്തിറക്കിയ ഗാനത്തിലേതാണ്.

‘അഴിമതിക്കു പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടയ്ക്കാന്‍ അണിനിരക്ക കൂട്ടരേ’ എന്ന വരിയാണ് സംസ്ഥാന ബിജെപിക്കാര്‍ വലിയ ആവേശത്തില്‍ ആലപിക്കാന്‍ അണികള്‍ക്ക് നല്‍കിയത്. ബിജെപിയുടെ നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഭരണത്തിലിരിക്കെ പഴയ കോണ്‍ഗ്രസിന്റെ യുപിഎ സര്‍ക്കാരിനെ ഓര്‍മ്മിച്ചെഴുതിയ വരികള്‍ തങ്ങള്‍ക്ക് തന്നെ തിരിച്ചടിച്ചത് പോലായി കാര്യങ്ങള്‍.

ബിജെപി കേരളം എന്ന യൂട്യൂബ് ചാനലിലൂടെ ഗാനം പുറത്തുവന്നത്. യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പി.കെ. ഫിറോസ് ഈ വരികള്‍ ഉള്‍പ്പെടുന്ന ഗാനം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളാണ് ബിജെപിയ്ക്ക് നേര്‍ക്ക്. ‘കെ.സുരേന്ദ്രന്റെ പദയാത്രയിലെ ഔദ്യോഗിക ഗാനമാണിതെന്നും ആദ്യമായിട്ടാണ് സുരേന്ദ്രന്റെ പരിപാടിയില്‍ നിന്ന് ഒരു സത്യം കേള്‍ക്കുന്നതെന്നും പി.കെ ഫിറോസ് പരിഹസിച്ചു.

”ദുരിതമേറ്റു വാടി വീഴും പതിതകോടിമാനവര്‍ക്കൊരഭയമായി ഞങ്ങളുണ്ട് കൂട്ടരേ…പതിയിരിക്കും ഇടതുപക്ഷ വഞ്ചനപ്പിശാചിനോടും എതിരിടാന്‍ ഞങ്ങളുണ്ട് കൂട്ടരേ…”

എന്നിങ്ങനെ വലിയ വരികള്‍ മുഴക്കി മുന്നേറുമ്പോഴാണ് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ടുള്ള വരികള്‍ ബിജെപിക്കാരിലൂടെ തന്നെ പുറത്തുവരുന്നത്. എന്തായാലും കേന്ദ്ര ഭരണ വിമര്‍ശനത്തിന് ശേഷം താമരപ്പൊന്‍ കൊടി പിടിക്കാനും ഗാനത്തില്‍ ആഹ്വാനമുണ്ട്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പദയാത്രയില്‍ ഉച്ചഭക്ഷണം എസ്.സി -എസ് ടി നേതാക്കള്‍ക്കൊപ്പം എന്ന പോസ്റ്റര്‍ വിവാദത്തിലായതിന് പിന്നാലെയാണ് കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാരിനെതിരായ ബിജെപി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പദയാത്രയിലെ ഗാനമെത്തിയത്.

പദയാത്ര കടന്നുപോയ എല്ലാ ജില്ലകളിലും പ്രധാനപ്പെട്ട സാമുദായിക നേതാക്കളുമായി കൂടിക്കാഴ്ചകളും ചര്‍ച്ചകളും ഒരുമിച്ച് ഭക്ഷണം കഴിക്കലും എല്ലാം നടത്തിയിട്ടുണ്ടെന്നും എല്ലാ ജനവിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനും ആണ് ഇത്തരം പരിപാടികളെന്നും ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് പോസ്റ്റര്‍ വിവാദത്തില്‍ പ്രതികരിച്ചിരുന്നു. സമുദായത്തിലെ മറ്റു വിഭാഗങ്ങളുമായി ചര്‍ച്ച നടത്തുന്നതുപോലെ മാത്രമാണ് എസ് സി- എസ് ടി നേതാക്കളുമായുള്ള ചര്‍ച്ചയും നടത്തിയതും അതിനുശേഷം ഒരുമിച്ച് ഉച്ച ഭക്ഷണം കഴിച്ചതെന്നും ജില്ലാ പ്രസിഡന്റ് പറഞ്ഞു. എന്തായാലും ഒന്നൊഴിയുന്നതിന് പിന്നാലെ അടുത്ത ട്രോളും വിവാദവുമായി കെ സുരേന്ദ്രന്റെ പദയാത്ര സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയാണ്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി