എസ്എഫ്‌ഐയുടെ ഗുണ്ടായിസം അനുവദിക്കില്ല; റാഗിംഗ് തടയാന്‍ ബിജെപി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങും; കായികമായി കൈകാര്യം ചെയ്യുമെന്ന് കെ സുരേന്ദ്രന്‍

കേരളത്തില്‍ പ്രാകൃതമായ റാഗിങ്ങിന് നേതൃത്വം നല്‍കുന്നത് സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംസ്ഥാനത്ത് റാഗിംഗ് തടയാന്‍ ബിജെപി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദ സംഘടനകളെ പോലും നാണിപ്പിക്കുന്ന തരത്തിലുള്ള സാമൂഹ്യവിരുദ്ധ സംഘടനയായി എസ്എഫ്‌ഐ മാറിയെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

അതിഭീകരമായ രീതിയിലുള്ള മനുഷ്യാവകാശ ലംഘനങ്ങളാണ് എസ്എഫ്‌ഐ നേതാക്കന്മാര്‍ കേരളത്തിലെ കലാലയങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ ദാരുണമായ കൊലപാതകത്തിന് ശേഷവും ഇത്തരം പ്രാകൃതമായ നടപടികള്‍ തുടരുന്നത് മുഖ്യമന്ത്രിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും ഒത്താശയോടുകൂടിയാണ്. പോലീസിന്റെ സഹായത്തോടുകൂടിയാണ് കേരളത്തിലെ ക്യാമ്പസുകളില്‍ റാഗിംഗ് നടക്കുന്നത്.

റാഗിംഗ് കേസുകളിലെ പ്രതികള്‍ക്ക് പരീക്ഷ എഴുതാനുള്ള സംവിധാനം ഒരുക്കി കൊടുക്കുക, കേസുകളില്‍ നിന്നും ക്രിമിനലുകളെ രക്ഷപ്പെടുത്തുക തുടങ്ങിയ സമീപനമാണ് കേരള പോലീസ് നടത്തുന്നത്. പോലീസിന്റെ ഇത്തരം സമീപനം കൊണ്ടാണ് കേരളത്തില്‍ റാഗിംഗ് തുടരുന്നത്. സാമൂഹ്യവിരുദ്ധ സംഘടനയായ എസ്എഫ്‌ഐയുടെ ഗുണ്ടായിസം അനുവദിക്കില്ല. അവരെ ഒറ്റപ്പെടുത്താന്‍ കേരളത്തിലെ എല്ലാ ജനങ്ങളും ഒരുമിച്ചു വരണം എന്നാണ് ബിജെപിയുടെ അഭ്യര്‍ത്ഥനയെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

റാഗിംഗ് ഭീഷണിക്ക് ഇരയാകുന്ന വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുന്ന നടപടികള്‍ ബിജെപി കൈക്കൊള്ളും. എല്ലാ ജില്ലകളിലും ആന്റി റാഗിംഗ് ഹെല്പ് ഡെസ്‌ക്കുകള്‍ പാര്‍ട്ടി ആരംഭിക്കും. കോട്ടയം ജില്ലയില്‍ ആദ്യത്തെ ഹെല്‍പ്പ് ഡെസ്‌ക് നിലവില്‍ വന്നു കഴിഞ്ഞു. സാമൂഹ്യവിരുദ്ധര്‍ക്കെതിരെ ജനങ്ങളെ അണിനിരത്തി വലിയ പ്രതിരോധ സമരങ്ങള്‍ക്ക് ബിജെപി നേതൃത്വം നല്‍കും. മനുഷ്യത്വ വിരുദ്ധമായ റാഗിംഗ് പോലെയുള്ള കാടത്തരം തുടര്‍ന്നാല്‍ സാമൂഹ്യവിരുദ്ധരെ ജനങ്ങള്‍ കൈകാര്യം ചെയ്യുമെന്നും കെ.സുരേന്ദ്രന്‍ ഓര്‍മ്മിപ്പിച്ചു.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ