പ്രധാനമന്ത്രിയെ അവഹേളിച്ചു, നിരവധി ആളുകള്‍ തെറ്റ് ചൂണ്ടിക്കാണിച്ചിട്ടും തിരുത്തിയതുമില്ല; അരുണ്‍ കുമാറിന് എതിരെ ബി.ജെ.പിയുടെ പരാതി

കേരള യൂണിവേഴ്സിറ്റി പ്രൊഫസറും മാധ്യമപ്രവര്‍ത്തകനുമായ ഡോ. അരുണ്‍ കുമാര്‍ പ്രധാനമന്ത്രിയെ അപമാനിച്ചെന്ന് ആരോപിച്ച് ഗവര്‍ണര്‍ക്ക് ബിജെപിയുടെ പരാതി. യുജിസി സ്‌കെയില്‍ ശമ്പളം വാങ്ങി ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ ജോലിയില്‍ ഇരിക്കുന്ന അരുണ്‍കുമാര്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരെ തെറ്റായ വിവരം നല്‍കുകയും തെറ്റിദ്ധാരണ പരത്തി അപമാനിക്കുകയുമായിരുന്നെന്ന് ബിജെപി വൈസ് പ്രസിഡന്റ് അഡ്വ.ബി ഗോപാലകൃഷ്ണന്‍ പരാതിയില്‍ പറയുന്നു.

നിരവധി ആളുകള്‍ തെറ്റ് ചൂണ്ടിക്കാണിച്ച് പോസ്റ്റിന് കമന്റടിച്ചിട്ടും അരുണ്‍ തിരുത്താന്‍ തയ്യാറായില്ല. വിവരം തെറ്റാണെന്ന് പ്രമുഖ പത്രങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിട്ടും അദ്ദേഹം പോസ്റ്റ് പിന്‍വലിക്കാന്‍ തയ്യാറാവാത്തത് കുറ്റകരമാണ്. ഗവര്‍ണ്ണറുടെ കീഴില്‍ വരുന്ന യൂണിവേഴ്സിറ്റിയിലെ അധ്യാപകനായ അരുണ്‍ കുമാറിനെതിരെ ശക്തമായ നടപടി എടുക്കണമെന്നും പ്രധാനമന്ത്രിക്കെതിരെ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണെന്നും ഗോപാലകൃഷ്ണന്‍ പരാതിയില്‍ വ്യക്തമാക്കി.

പരാതിക്ക് അടിസ്ഥാനമായ അരുണ്‍ കുമാറിന്റെ പരാമര്‍ശം:

ടെലി പ്രോംപ്റ്റര്‍ പണിമുടക്കിയാല്‍ കാറ്റില്‍ ഉടു തുണി പാറിപ്പോയ അവസ്ഥയാണ് പറയുന്നത് എന്തെന്ന് അറിയാത്തവര്‍ക്ക് . ന്യൂസ് ഫ്ലോറുകളില്‍ ഇടയ്ക്കിടെ നോക്കാതെ പോയി ചിലര്‍ പണി വാങ്ങി വയ്ക്കാറുമുണ്ട്. പക്ഷെ അപ്പോള്‍ പോലും തപ്പിത്തടഞ്ഞ് എണീറ്റ് പോകാറുണ്ട്. ഇവിടെ നമ്മുടെ രാജ്യത്തിന്റെ ടെമ്പര്‍മെന്റിനെ കുറിച്ചും ടാലന്റിനെ കുറിച്ചും പാതി പറഞ്ഞിട്ട് പ്രോംപ്റ്ററടിച്ചു പോയപ്പോള്‍ ( Disputed by BJP sources and accused WEF for technical glitch) പറയാന്‍ ഒന്നുമില്ലാതെ പകച്ചു നില്‍ക്കുകയാണ് പ്രധാനമന്ത്രി.

ലൈവായി ഒരു പത്ര സമ്മേളനം പോലും എന്തുകൊണ്ട് ഈ പ്രധാനമന്ത്രി നടത്തുന്നില്ല എന്ന ചോദ്യത്തിനുത്തരമായി. അഹമ്മദ് നഗര്‍ കോട്ടയിലെ ജയിലിനുള്ളില്‍ ഇരുന്ന് ഇന്ത്യയെ കണ്ടെത്തല്‍ എന്ന പുസ്തകമെഴുതിയ, ഒരു പ്രോംപ്റ്ററുമില്ലാതെ മനുഷ്യഹൃദയങ്ങളോട് സംസാരിച്ച ഒരു മനുഷ്യന്‍ നിന്ന ഇടത്താണല്ലോ പ്രോംപ്റ്റര്‍ ഇല്ലാതെ വിയര്‍ക്കുന്ന ഒരാള്‍ നില്‍ക്കുന്നത് എന്നതാണ് ആശങ്കപ്പെടുത്തുന്നത്. സ്വാതന്ത്ര്യത്തിന്റെ രാത്രിയില്‍ തയ്യാറാക്കിയ കുറിപ്പ് മിസ്സായപ്പോള്‍ നെഹ്റു തന്റെ വിഖ്യാതമായ ‘Tryst With Destiny’ പ്രസംഗം കുറിച്ചത് പ്രസംഗപീഠത്തില്‍ നിന്നാണ്, മിനുട്ടുകള്‍ക്കുള്ളില്‍. ശരിക്കും ഇതാണ് വിധിയുമായുള്ള ഒരു പ്രധാനമന്ത്രിയുടെ കൂടി കാഴ്ച!

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ