'ഏഷ്യാനെറ്റ് ലേഖകന്‍ അനുഭവിച്ച മാനസിക സമ്മര്‍ദ്ദം കടുത്തത്; ഉടന്‍ കാര്‍ഡിയോളജിസ്റ്റിനെ കാണിക്കണം; വന്ദേ ഭാരതിന് എന്തെങ്കിലും പറ്റിയാല്‍ അറ്റാക്കില്‍ മരിക്കും'

വന്ദേ ഭാരതിലെ ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഏഷ്യാനെറ്റ് ലേഖകന്‍ അനുഭവിച്ച മാനസിക സമ്മര്‍ദ്ദം വളരെ കടുത്തതാണ് ഏഴുത്തുകരനായ ബഷീര്‍ വള്ളിക്കുന്ന്. ഒരു വിധത്തില്‍ ആ വാര്‍ത്ത പറഞ്ഞൊപ്പിക്കാന്‍ അയാള്‍ അനുഭവിച്ച മാനസിക സമ്മര്‍ദ്ദം വളരെ കടുത്തതാണ്. പറ്റിയാല്‍ അയാളെ ഉടനെ തന്നെ ഒരു കാര്‍ഡിയോളജിസ്റ്റിനെ കാണിക്കണം. വന്ദേ ഭാരതിന് എന്തെങ്കിലും പറ്റിയാല്‍ അറ്റാക്ക് വന്ന് മരിക്കുമെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

വന്ദേ ഭാരതിലെ ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഏഷ്യാനെറ്റ് ലേഖകന്‍ അനുഭവിച്ച മാനസിക സമ്മര്‍ദ്ദം വളരെ കടുത്തതാണ്.
ചോര്‍ച്ചയുണ്ടെന്ന് പറഞ്ഞു. അടുത്ത ശ്വാസത്തില്‍ തന്നെ എന്നാല്‍ ചോര്‍ച്ച അത്ര ഗുരുതരമല്ല എന്നും ഇതുപോലുള്ള ചോര്‍ച്ചകള്‍ സാധാരണമാണെന്നും പറഞ്ഞു..

പിന്നെയും പുള്ളിക്കൊരു സംശയം.. മോദി മാമന്‍ ഉണ്ടാക്കിയ വണ്ടിയല്ലേ, ചോര്‍ച്ചയുണ്ടെന്ന് വന്നാല്‍ അത് മോശമല്ലേ.. ഫേസ്ബുക്കിലെ നേരോടെ നിര്‍ഭയം കവര്‍ പേജൊക്കെ മാറ്റി മോഡി മാമന്റെ പേജാക്കി മാറ്റിയ ദിവസം തന്നെ ചോര്‍ച്ചയുണ്ടെന്ന് പറഞ്ഞാല്‍ മാമന്‍ പിണങ്ങിയാലോ.. പുതിയ ട്രെയിനുകളില്‍ ഇതുപോലുള്ള ചോര്‍ച്ച പതിവാണെന്നും ?? അത് ഉടന്‍ റിപ്പയര്‍ ചെയ്യുമെന്നും അതിനുള്ള സംഘം എത്തിയിട്ടുണ്ടെന്നും മൂന്നോ നാലോ തവണ ആവര്‍ത്തിച്ചു..
ഒരു വിധത്തില്‍ ആ വാര്‍ത്ത പറഞ്ഞൊപ്പിക്കാന്‍ അയാള്‍ അനുഭവിച്ച മാനസിക സമ്മര്‍ദ്ദം വളരെ കടുത്തതാണ്. പറ്റിയാല്‍ അയാളെ ഉടനെ തന്നെ ഒരു കാര്‍ഡിയോളജിസ്റ്റിനെ കാണിക്കണം. വന്ദേ ഭാരതിന് എന്തെങ്കിലും പറ്റിയാല്‍ അറ്റാക്ക് വന്ന് മരിക്കും.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക