ബാര്‍ കോഴക്കേസ് പിന്‍വലിക്കാന്‍ പത്ത് കോടി രൂപ വാഗ്ദാനം ചെയ്തു; ജോസ് കെ. മാണിക്ക് എതിരെ ആരോപണവുമായി ബിജു രമേശ്

ബാര്‍ കോഴക്കേസില്‍ കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ.  മാണിക്കെതിരെ ഗുരുതര ആരോപണവുമായി ബാറുടമ ബിജു രമേശ്. ബാർ കോഴ ആരോപണം പിൻവലിക്കാൻ ജോസ് കെ മാണി 10 കോടി വാഗ്ദാനം ചെയ്തുവെന്ന് ബിജു രമേശ്. ഒരു രാഷ്ട്രീയ പാർട്ടിയും ചേർന്ന് ഗൂഢാലോചന നടത്തിയിട്ടില്ല. കോൺഗ്രസുകാർ തന്നെയും കുടുംബത്തെയും വേട്ടയാടി. ജീവന് വരെ ഭീഷണിയുണ്ട്. ആരോപണം ഉന്നയിച്ചതിന്റെ പേരിൽ കോടികളാണ് തനിക്ക് നഷ്ടമായതെന്നും ബാറുടമ കൂടിയായ ബിജു രമേശ് പറഞ്ഞു.

ജോസ് കെ. മാണി വിളിച്ച് ആദ്യം ഭീഷണിപ്പെടുത്തി സംസാരിച്ചു. പിന്നെ പണം വാഗ്ദാനം ചെയ്തു. ബാറുടമ ജോണ്‍ കല്ലാട്ടിന്റെ ഫോണിലേക്കാണ് ജോസ് കെ. മാണി വിളിച്ചത്. ഈ സമയം നിരവധി ബാറുടമകള്‍ തന്നോടൊപ്പമുണ്ടായിരുന്നു. ബാര്‍ അസോസിയേഷന്റെ യോഗത്തിനിടെയാണ് വിളി വന്നത്. ജോണ്‍ കല്ലാട്ട് സ്പീക്കര്‍ ഫോണില്‍ സംസാരം കേള്‍പ്പിച്ചു. പത്തുകോടി വാങ്ങി കേസ് പിന്‍വലിക്കാനാണ് പലരും ഉപദേശിച്ചത്. എന്താണ് പറയേണ്ടത് മെയില്‍ ചെയ്യാന്‍ താന്‍ ജോണ്‍ കല്ലാട്ടിനോട് പറയുകയും അദ്ദേഹം മെയില്‍ ചെയ്യുകയും ചെയ്തിരുന്നു.

ബിജുവിന് എന്താണ് വേണ്ടത് അതു ചെയ്തു തരാമെന്നാണ് ജോസ് പറഞ്ഞത്, മാണിസാര്‍ വലിയ പ്രശ്‌നത്തിലാണ്. ഉറങ്ങാന്‍ പറ്റുന്നില്ലെന്നാണ് ജോസ് പറഞ്ഞത്. മരുമകന്‍ വരെ വിളിച്ചിട്ടുണ്ട്. ജോസ് രണ്ടു തവണ തന്നെ വിളിച്ചു. പിന്നീട് രാധാകൃഷ്ണപിള്ള എന്നൊരാളെ കൊണ്ട് വിളിപ്പിച്ചുവെന്നും ബിജു രമേശ് പറഞ്ഞു.

കെ.എം മാണിക്കെതിരെ താന്‍ ആരോപണം ഉന്നയിച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ആദ്യ ഫോണ്‍ വന്നത്. ആരോപണം പിന്‍വലിച്ചില്ലെങ്കില്‍ ഉന്മൂലനം ചെയ്തു കളയുമെന്നായിരുന്നു ഭീഷണി. കെ.എസ്.എഫ്.സി ചെയര്‍മാനായിരുന്ന ജോസ് എന്നയാളാണ് ആദ്യം വിളിച്ചത്. ഇതിന്റെയെല്ലാം റെക്കോഡ് വിജിലന്‍സിന് സമര്‍പ്പിക്കുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.

ബാര്‍ ലൈസന്‍സ് ലഭിക്കാന്‍ പണം പിരിച്ച് കെ.ബാബുവിന് നല്‍കിയിട്ടുണ്ട്. ഇരുസര്‍ക്കാരുകളും കെ.എം മാണിയെ സഹായിച്ചുവെന്നും ബിജു രമേശ് പറഞ്ഞു. കേസില്‍ നിന്ന് പിന്മാറരുതെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ തന്നെ ഉപദേശിച്ചു. ആരുമായും ആലോചിച്ചിട്ടില്ല താന്‍ ആരോപണം ഉന്നയിച്ചത്. കോണ്‍ഗ്രസ് നേതാക്കളൊന്നും തന്നെ ബന്ധപ്പെട്ടിട്ടുമില്ല. ആരോപണം സത്യമാണെന്നും ഇക്കാര്യങ്ങളെല്ലാം തനിക്കറിയാവുന്നതാണെന്നും അതില്‍ ഉറച്ചു നില്‍ക്കണമെന്നും പി.സി ജോര്‍ജ് പറഞ്ഞുവെന്നും ബിജു പറഞ്ഞു.

ബാർ കോഴ ആരോപണത്തിൽ ഏത് കേന്ദ്ര ഏജൻസിയെ വെച്ചും അന്വേഷണം നടത്തട്ടെ. രാഷ്ട്രീയ ഗൂഢാലോചനയുണ്ടായെന്ന റിപ്പോർട്ട് സത്യമാണെന്ന് ജോസ് കെ മാണി പറഞ്ഞാൽ പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ട കേസ് കൊടുക്കും. ആരോപണത്തിന് ശേഷം ചർച്ച നടത്തിയത് കോടിയേരി ബാലകൃഷ്ണൻ, പിണറായി വിജയൻ എന്നിവരുമായാണ്. കേസില്ലായിരുന്നുവെങ്കിൽ കെഎം മാണി മുഖ്യമന്ത്രി ആകുമായിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ആരോപണത്തിന് ശേഷം പി സി ജോർജ്ജ് ഒരു തവണ വിളിച്ചു. തനിക്ക് സുകേശനെയോ ജേക്കബ് തോമസിനെയോ അറിയില്ലെന്നും ബിജു രമേശ് മാധ്യമങ്ങളോട് പ്രതികരിച്ചു.

Latest Stories

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു