തൃത്താലയിൽ ബലറാമിനെതിരായ അക്രമണത്തില്‍ ശക്തമായ പ്രതികരണമുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. സംഭവത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇങ്ങനൊരു അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ബലറാമിനെ തടയുക, ചീമുട്ട എറിയുക ഇതൊക്കെ ശരിയാണോ എന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.
എകെജിക്കെതിരായ ബല്‍റാമിന്‍റെ പരാമര്‍ശം ഒഴിവാക്കാമായിരുന്നുവെന്ന് എന്നു മാത്രമാണ് കോണ്‍ഗ്രസ് പറഞ്ഞത്. അങ്ങനെ പറഞ്ഞത് ബല്‍റാം പറഞ്ഞത് തെറ്റാണ് എന്നുള്ളത്‌കൊണ്ടല്ല. ഒരോ വ്യക്തിയ്ക്കും സ്വാതന്ത്രമുണ്ടല്ലോ. ബല്‍റാം ബല്‍റാമിന്റെ അഭിപ്രായം പറഞ്ഞു. പാര്‍ട്ടി പാര്‍ട്ടിയുടേതായ നിലപാട് എടുത്തു വെന്നും ഉമ്മന്‍ചാണ്ടി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ബല്‍റാമിന് നേരെയുള്ള അക്രമം ഫാസിസ്റ്റ് നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. വ്യക്തിയുടെ സഞ്ചാര സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവക്കെതിരായ നടപടി അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.