ഏഷ്യാനെറ്റ് ന്യൂസില്‍ വന്‍ പൊലീസ് സംഘം; ചാനല്‍ പ്രവര്‍ത്തകരെ ചോദ്യം ചെയ്യുന്നു; കൂടെ തഹസീല്‍ദാറും

ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് റീജണല്‍ ഓഫീസില്‍ പൊലീസ് റെയിഡ്. വെള്ളയില്‍ പൊലീസാണ് ഓഫീസിലെത്തിയത്. ഡിവൈഎസ്പി വി സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഓഫീസില്‍ എത്തിയിരിക്കുന്നത്. പിവി അന്‍വര്‍ എംഎല്‍എയുടെ പരാതിയില്‍ അന്വേഷണം ആരംഭിക്കാനാണ് പൊലീസ് ചാനല്‍ ഓഫീസിലെത്തിയിരിക്കുന്നത്.

കേസിന്റെ വിവരങ്ങള്‍ ചോദിച്ചറിയാനാണ് ചാനലില്‍ എത്തിയിരിക്കുന്നതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ഇന്നലെ നല്‍കിയ പരാതിയില്‍ ഇന്നു രാവിലെ തന്നെ പൊലീസ് ചാനലില്‍ എത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. പരാതിക്കാരുടെ മൊഴി പോലും രേഖപ്പെടുത്താതെയാണ് പൊലീസ് ചാനലില്‍ എത്തിയിരിക്കുന്നത്. മലബാര്‍ റീജണിന്റെ ചുമതലയിലുള്ള ഷാജഹാനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. തഹസീല്‍ദാറുടെ നേതൃത്വത്തില്‍ കോാഴിക്കോട് എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഏഷ്യാനെറ്റ് ന്യൂസിലെത്തിയിരിക്കുന്നത്.

Latest Stories

പേരില്‍ ബൈബിള്‍, പിന്നാലെ പുലിവാല് പിടിച്ച് കരീന; ഗര്‍ഭകാല ഓര്‍മ്മകളുമായി എത്തിയ പുസ്തകത്തിനെതിരെ കോടതി

ഇന്ത്യന്‍ ടീമിനെ ഇനിയും പരിശീലിപ്പിക്കാനില്ല, ദ്രാവിഡ് കോച്ച് സ്ഥാനത്തേക്ക് വീണ്ടും അപേക്ഷിക്കില്ല!

മുഖ്യമന്ത്രി വിദേശത്തേക്ക് പോയ കാര്യം അറിഞ്ഞില്ല; പിണറായി രേഖമൂലം കത്ത് നല്‍കിയില്ല; സംസ്ഥാന സര്‍ക്കാര്‍ രാജ്ഭവനെ ഇരുട്ടില്‍ നിര്‍ത്തുന്നുവെന്ന് ഗവര്‍ണര്‍

'മുൻകാലങ്ങളിൽ കോണ്‍ഗ്രസിനും തെറ്റ് പറ്റിയിട്ടുണ്ട്'; മോദി പ്രധാനമന്ത്രിയല്ല, സർവാധിപതിയെന്ന് രാഹുല്‍

രോഹിത് അങ്ങനൊന്നും ചെയ്യില്ല, മറിച്ചായിരുന്നെങ്കില്‍ ഹാര്‍ദിക് ടി20 ലോകകപ്പ് ടീമില്‍ കാണുമായിരുന്നില്ല: മൈക്കല്‍ ക്ലാര്‍ക്ക്

ഹനുമാനെ വിടാതെ കെജ്‌രിവാൾ; ഭാര്യക്കും എഎപി നേതാക്കൾക്കുമൊപ്പം കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രം സന്ദർശിച്ചു

കരമന അഖില്‍ വധക്കേസ്; ഒരാള്‍ അറസ്റ്റില്‍, മൂന്ന് പ്രതികള്‍ക്കായി അന്വേഷണം തുടരുന്നു

ഞാന്‍ പോണ്‍ സ്റ്റാറാകും എന്നാണ് അവര്‍ എഴുതിയത്, ഇത്രയും വൃത്തികെട്ട രീതിയില്‍ പറയരുത്..: മനോജ് ബാജ്‌പേയി

തൃശൂര്‍ ജില്ലാ കമ്മറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചത് ബിജെപി താല്‍പര്യത്തില്‍; മാധ്യമങ്ങള്‍ മത്സരബുദ്ധിയോടെ കള്ളം പ്രചരിപ്പിക്കുകയാണെന്ന് എംവി ഗോവിന്ദന്‍

അമ്മയെ വെടിവച്ചും ഭാര്യയെ തലയ്ക്കടിച്ചും കൊലപ്പെടുത്തി; മൂന്ന് കുട്ടികളെ വീടിന് മുകളില്‍ നിന്ന് എറിഞ്ഞ് കൊലപ്പെടുത്തി; കൊടും ക്രൂരത ലഹരിക്ക് അടിമപ്പെട്ട്