കേരളത്തിലെ റെയില്‍വേ വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കണമെന്ന് അശ്വിനി വൈഷ്ണവ്; പ്രതികരിക്കാതെ മുഖ്യമന്ത്രി; വികസന പദ്ധതികള്‍ സ്തംഭിപ്പിക്കുന്നുവെന്ന് ബിജെപി

കേരളത്തില്‍ റെയില്‍വേ വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിട്ട് രണ്ട് ദിവസമായിട്ടും മുഖ്യമന്ത്രി പ്രതികരിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി. ആവശ്യമായ ഭൂമി ഏറ്റെടുക്കാത്തതിനാല്‍ സംസ്ഥാനത്തെ മിക്ക റെയില്‍വേ പദ്ധതികളും മുന്നോട്ടുപോകുന്നില്ലെന്നും മന്ത്രി കത്തില്‍ ചൂണ്ടിക്കാണിച്ചത് ഗൗരവതരമാണ്. കേരളത്തിലെ റെയില്‍വെ പദ്ധതികളുടെ സ്തംഭനാവസ്ഥയ്ക്ക് കാരണം മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരുമാണ്.

സംസ്ഥാനത്തെ പ്രധാന റെയില്‍വേ വികസനപ്രവര്‍ത്തികള്‍ക്കായി ആവശ്യമായ 470 ഹെക്ടര്‍ ഭൂമിയില്‍ ഇതുവരെ 64 ഹെക്ടര്‍ ഭൂമി മാത്രമാണ് ലഭ്യമായതെന്ന് കത്തില്‍ വ്യക്തമാക്കുന്നു. ആവശ്യമായ ഭൂമിക്കുള്ള 2,100 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടും ഇതാണ് അവസ്ഥ. സംസ്ഥാനത്താകെ 12,350 കോടി രൂപ ചെലവിട്ടുള്ള അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളാണ് റെയില്‍വേ നടത്തുന്നത്. എക്കാലത്തെയും വലിയ തുകയായ 3,011 കോടി രൂപയാണ് 2024- 25 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തിന് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നതെന്നും കത്തിലുണ്ട്.

സംസ്ഥാനത്തെ നാല് പ്രധാന പദ്ധതികള്‍ക്ക് ആവശ്യമായതും ഏറ്റെടുത്തതുമായ സ്ഥലത്തിന്റെ വിശദവവിവരങ്ങളും കത്തിനൊപ്പമുണ്ട്. തിരുവനന്തപുരം – കന്യാകുമാരി പാതയിരട്ടിപ്പിക്കല്‍, എറണാകുളം – കുമ്പളം പാതയിരട്ടിപ്പിക്കല്‍, കുമ്പളം – തുറവൂര്‍ പാതയിരട്ടിപ്പിക്കല്‍, അങ്കമാലി – ശബരിമല പാത എന്നിവയാണ് കത്തില്‍ പരാമര്‍ശിക്കുന്ന പദ്ധതികള്‍. അങ്കമാലി – ശബരിമല പുതിയ ലൈനിനായി 416 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കണം. എന്നാല്‍ ഇതില്‍ 24 ഹെക്ടര്‍ സ്ഥലം മാത്രമാണ് ഏറ്റെടുത്തത്. 392 ഹെക്ടര്‍ കൂടി ഏറ്റെടുക്കണം. ഭൂമിക്കായി 282 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് നല്‍കിയതായും കത്തില്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരം – കന്യാകുമാരി പാതയിരട്ടിപ്പിക്കലിനായി 40 ഹെക്ടര്‍ ഭൂമി വേണം. ഇതില്‍ 33 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തത്. ഏഴ് ഹെക്ടര്‍ ഭൂമി കൂടി ഏറ്റെടുക്കണം. ആകെ 1312 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. എറണാകുളം – കുമ്പളം പാതയിരട്ടിപ്പിക്കലിനായി നാല് ഹെക്ടര്‍ ഭൂമി ഏറ്റെടുക്കണം, രണ്ട് ഹെക്ടര്‍ ഏറ്റെടുത്തു. 262 കോടി രൂപ ഇതിനായിനല്‍കി. കുമ്പളം – തുറവൂര്‍ പാതയിരട്ടിപ്പിക്കലിനായി 10 ഹെക്ടര്‍ ഭൂമി വേണം. ഇതില്‍ അഞ്ച് ഹെക്ടര്‍ ഭൂമി ഏറ്റെടുത്തു.248 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.

ഭൂമി ഏറ്റെടുക്കലിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അനിവാര്യമാണ്. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി ആവശ്യമായ നിര്‍ദ്ദേശം നല്‍കണമെന്നും അശ്വിനി വൈഷ്ണവ് ആവശ്യപ്പെടുന്നു.

റെയില്‍വേയുടെ വികസനം കേരളത്തിന്റെ വികസനത്തിന് വലിയ സംഭാവന നല്‍കുമെന്നും കത്തില്‍ പറയുന്നു. സംസ്ഥാനത്ത് റെയില്‍വേ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യമായ ഭൂമി ലഭ്യമാകുന്നില്ലെന്ന് അശ്വിനി വൈഷ്ണവ് തന്നെ നേരത്തെ പല തവണ വ്യക്തമാക്കിയിരുന്നു. വാക്കാല്‍ ആവശ്യപ്പെട്ടിട്ടും നടപടിയില്ലാത്തതിനെ തുടര്‍ന്നാണ് കേന്ദമന്ത്രിതന്നെ നേരിട്ട് സംസ്ഥാന മുഖ്യമന്ത്രിക്ക് കത്ത് അയച്ചത്.
അങ്കമാലി – ശബരിമല പുതിയ ലൈന്‍ വേണ്ടത് 416 ഹെക്ടര്‍ സ്ഥലം. ഏറ്റെടുത്തത് 24 ഹെക്ടര്‍ മാത്രം.
282 കോടി രൂപ റെയില്‍വേ നല്‍കി. നാഴികയ്ക്ക് നാല്‍പ്പതുവട്ടം കേന്ദ്ര അവഗണന എന്ന് വിലപിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ