സാർവ്വദേശീയ തൊഴിലാളി ദിനത്തിൽ സമരം കടുപ്പിക്കാൻ ആശാപ്രവർത്തകർ; സെക്രട്ടറിയേറ്റിന് മുന്നിലെത്തിയിട്ട് 80 ദിനങ്ങൾ, 42 ദിവസം പിന്നിട്ട് റിലേ നിരാഹാര സമരവും

സാർവ്വദേശീയ തൊഴിലാളി ദിനത്തിൽ സമരം കടുപ്പിക്കാനൊരുങ്ങി ആശാപ്രവർത്തകർ. ഇന്ന് രാവിലെ ആശാപ്രവർത്തകർ മെയ് ദിന റാലി നടത്തും. സമരം തുടങ്ങി 80 ദിവസം പിന്നിട്ട ഇന്ന് രാപ്പകൽ യാത്രയുടെ ഫ്‌ളാഗ് ഓഫും നടക്കും. രാപ്പകൽ യാത്രയുടെ ക്യാപ്റ്റൻ എംഎ ബിന്ദുവിന് പ്രമുഖ ഗാന്ധിയൻ ഡോ. എംപി മത്തായി പതാക കൈമാറും.

മെയ് 5 മുതൽ 17 വരെയാണ് കാസർഗോഡ് നിന്ന് തുടങ്ങി തിരുവനന്തപുരത്ത് അവസാനിക്കുന്ന രാപ്പകൽ സമര യാത്ര. അതേസമയം, ആശാപ്രവർത്തകർ നടത്തുന്ന റിലേ നിരാഹാരസമരം 42 ദിവസം പിന്നിട്ടു. എൻ ശോഭനകുമാരി, ലേഖ സുരേഷ്, പി ലാര്യ എന്നിവരാണ് നിരാഹാരമിരിക്കുന്നത്.

1890 മുതലാണ് മെയ് 1 ലോക തൊഴിലാളി ദിനമായി ആചരിക്കപ്പെട്ടു തുടങ്ങിയത്. അസംഘടിത മേഖലയിലെ ചൂഷണങ്ങൾക്കെതിരെ ഉയർന്നുവന്ന പ്രക്ഷോഭമായിരുന്നു അത്. എട്ടമണിക്കൂർ ജോലി, എട്ടുമണിക്കൂർ വിശ്രമം, എട്ടുമണിക്കൂർ നിങ്ങൾ എന്താകാൻ ആഗ്രഹിക്കുന്നോ അതിന് എന്നായിരുന്നു അമേരിക്കൻ തെരുവുകളിൽ മുഴങ്ങിയ മുദ്രാവാക്യം. 18-ാം നൂറ്റാണ്ടിൽ ചിക്കാഗോയിൽ തുടങ്ങിയ സമരം ലോകമെമ്പാടുമുളള തൊഴിലാളികൾക്ക് ഊർജ്ജമായി മാറി. ഈ പോരാട്ട വീര്യമാണ് പിന്നീട് ലോക തൊഴിലാളി ദിനമായി ആചരിക്കപ്പെട്ടത്.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി