ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ സൈഡ് നല്‍കാത്തതിനെ ചൊല്ലിയുള്ള വിവാദത്തില്‍ ഗുരുതര ആരോപണവുമായി മേയര്‍ രംഗത്ത്. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍എച്ച് യദു നഗ്നത പ്രദര്‍ശനം ഉള്‍പ്പെടെയുള്ള കേസുകളില്‍ നേരത്തെയും പ്രതിയായിരുന്നെന്നും സ്ത്രീകളോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും മേയര്‍ ആരോപിച്ചു.

ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയതാണ് പ്രതികരിക്കാന്‍ കാരണമായതെന്നും, യദു ലഹരി ഉപയോഗിച്ചിരുന്നതായും ആര്യ രാജേന്ദ്രന്‍ ആരോപിച്ചു. യദു ലഹരി ഉപയോഗിച്ച ശേഷം അതിന്റെ പായ്ക്കറ്റ് തങ്ങളുടെ വാഹനത്തിന്റെ വശത്തേക്കാണ് വലിച്ചെറിഞ്ഞതെന്നും ആര്യ കൂട്ടിച്ചേര്‍ത്തു. അതേസമയം ആര്യയുടെ ആരോപണങ്ങള്‍ യദു നിഷേധിച്ചു.

നഗ്നത പ്രദര്‍ശനം പഴയ കേസാണെന്നും അത് കോടതി പോലും തള്ളിക്കളഞ്ഞതാണെന്നും യദു പറയുന്നു. കേസിന്റെ യാഥാര്‍ത്ഥ്യം പോലും അന്വേഷിക്കാതെയാണ് മേയര്‍ ആരോപണമുന്നയിക്കുന്നതെന്നും യദു കൂട്ടിച്ചേര്‍ത്തു. താന്‍ യാതൊരു തരത്തിലുള്ള ലഹരി വസ്തുക്കളും ഉപയോഗിക്കാറില്ല. സംഭവത്തിന് പിന്നാലെ പൊലീസ് തന്റെ വൈദ്യ പരിശോധന നടത്തിയിരുന്നതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

ശനിയാഴ്ച രാത്രി പാളയത്ത് ആയിരുന്നു സംഭവം നടന്നത്. മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയും സഞ്ചരിച്ച സ്വകാര്യ കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു വാഹനം കെഎസ്ആര്‍ടിസി ബസിന് കുറുകെയിട്ട് ഡ്രൈവറുമായി തര്‍ക്കത്തിലേര്‍പ്പെട്ടത്. സംഭവത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇതോടകം വൈറലായിട്ടുണ്ട്.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ